Friday, March 14, 2014

അന്‍ആം -128 അടിത്തറ തകര്‍ത്തുവോ?

അന്‍ആമിലെ 128-ാം ആയത്ത്‌ തൗഹീദ്‌ 2012ന്റെ അടിത്തറ തകര്‍ക്കുന്നതാണ്‌ (അല്‍ ഇസ്വ്‌ലാഹ്‌ (2014 ഫെബ്രുവരി പേ. 29) വിചിന്തനം വാരികയെയും അതിന്റെ പക്ഷത്തെ പ്രഭാഷകരെയും കോഴിച്ചെന പത്തപ്പിരിയം സംവാദങ്ങളില്‍ ജിന്നുവാദികളെ നേരിട്ടവരേയും ഉദ്ദേശിച്ചാണ്‌ തൗഹീദ്‌ 2012 കാര്‍ എന്നെഴുതിയത്‌. ഇപ്പറഞ്ഞവര്‍ക്ക്‌ പുതിയ തൗഹീദാണോ ഉള്ളത്‌? എങ്കില്‍ അതിന്റെ അടിത്തറ അന്‍ആം 128 കൊണ്ട്‌ തകര്‍ന്നുവോ? വിശദമാക്കുക.

ഉ: തൗഹീദ്‌ 2012കാര്‍ എന്ന പേര്‌ അല്‍ ഇസ്വ്‌ലാഹിന്നും കൂട്ടര്‍ക്കുമാണ്‌ യോജിക്കുക. 2011 ഡിസംബര്‍ 26ന്ന്‌ നടന്ന ദൗറയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കല്ലെന്നോ ശിര്‍ക്കാണെന്നോ പറയാന്‍ കഴിഞ്ഞില്ല. 2012 ജനുവരി 26ന്റെ ദൗറയില്‍ വ്യക്തമാക്കാം എന്നാണ്‌ മൂന്നുപേരും അന്ന്‌ പറഞ്ഞിരുന്നത്‌. അന്ന്‌ ഉറപ്പിച്ചുപറഞ്ഞിരുന്നത്‌ അത്‌ ഹറാമാണെന്നു മാത്രമാണ്‌. അതിന്നുശേഷമാണ്‌ താഴെ പറയുന്ന വാദങ്ങള്‍ വന്നത്‌.

1. ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്ന ഏതു കാര്യവും അതിനോട്‌ ചെയ്‌തുതരാന്‍ പറഞ്ഞാല്‍ ശിര്‍ക്കാവുകയില്ല-ബഷീര്‍ സലഫി.
2. ഇരുളില്‍ തപ്പിനടക്കുന്നവന്‍ ജിന്നിനോട്‌ വെളിച്ചം തരാമോ എന്ന്‌ ചോദിക്കുന്നത്‌ ശിര്‍ക്കാവുകയില്ല എന്ന തന്റെ വാദത്തിന്ന്‌ യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥുമായി ഒരു ബന്ധവുമില്ല-അബ്‌ദുല്‍ ജബ്ബാര്‍ മൗലവി.
3. പുഴയില്‍ മുങ്ങി മരിക്കുമെന്ന ഘട്ടത്തില്‍ ഒരാള്‍ കരയിലിരിക്കുന്ന ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കല്ല-കെ.കെ. സക്കരിയ്യാ സ്വലാഹി.
4. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും, വന്‍കെട്ടിടങ്ങളുമുണ്ടാക്കുകയും ചെയ്യുന്ന ജിന്നിനോട്‌ ഇരുളില്‍ തപ്പിത്തടയുന്നവന്‍ മെഴുകുതിരി ചോദിച്ചാല്‍ ജിന്നിന്ന്‌ അതു കൊണ്ടുവരാന്‍ കഴിയും-ബഷീര്‍ സലഫി.
5. നന്മകളെഴുതിവെക്കുന്ന മലക്കിനോട്‌ സഹായം ചോദിക്കുന്നത്‌ ശിര്‍ക്കല്ല-പി. അബ്‌ദുല്‍ ജബ്ബാര്‍ മൗലവി.
6. ചൂണ്ടയിടുന്നവന്‍ മീന്‍ ശക്തിയായി വലിച്ചതുകൊണ്ട്‌ പുഴയില്‍ വീഴാന്‍ പോകുമ്പോള്‍ ജിന്നു സുഹൃത്തിനോട്‌ പിടിയെടാ കൈ എന്നു പറഞ്ഞാല്‍ ശിര്‍ക്കാവില്ല-കെ.കെ. സക്കരിയ്യാ സ്വലാഹി.

ഈ ആറു നമ്പറുകളില്‍ പറഞ്ഞ ഒരു കാര്യവും മേല്‍പറഞ്ഞവര്‍ 2012ന്ന്‌ മുമ്പ്‌ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അവരും അല്‍ ഇസ്വ്‌ലാഹിലൂടെ ഞങ്ങളെ തൗഹീദ്‌ 2012കാര്‍ എന്ന്‌ പരിഹസിച്ച നാസിര്‍ ഒലവക്കോടും തെളിയിക്കട്ടെ.
ഇനി അന്‍ആം 128ലേക്കു കടക്കാം. അന്‍ആം 128 വിചിന്തനക്കാരുടെ അടിത്തറ ഭദ്രമാക്കുകയാണ്‌ ചെയ്‌തത്‌; തകര്‍ക്കുകയല്ല. അന്‍ആം 128 കൊണ്ട്‌ കോഴിച്ചെന സംവാദത്തിലും പത്തപ്പിരിയം സംവാദത്തിലും ഫൈസല്‍ മുസ്‌ല്യാര്‍ ടീമിന്റെ വാദങ്ങളുടെ അടിത്തറയാണ്‌ തകര്‍ത്തത്‌. അത്‌ വിശദീകരിക്കാം.

ഏത്‌ വാദപ്രതിവാദത്തിലെ ആയത്ത്‌ വിവാദമായാലും മുജാഹിദുകളുടെ രീതി ഫഹ്‌മു സ്വഹാബഃ (സ്വഹാബത്ത്‌ ആ ആയത്തിനെപ്പറ്റി മനസ്സിലാക്കിയത്‌) എന്ത്‌ എന്ന്‌ പരിശോധിക്കലാണ്‌. കൊട്ടപ്പുറം സംവാദത്തില്‍ മരിച്ചവരോട്‌ സഹായം തേടുന്നതിന്ന്‌ തെളിവായി `വസ്‌അല്‍ മന്‍ അര്‍സല്‍നാ’ എന്ന ആയത്ത്‌ കാന്തപുരം മുസ്‌ല്യാര്‍ തെളിവാക്കിയപ്പോള്‍ ഒരു വര്‍ഷത്തിലധികം കാലം സുന്നീ പണ്‌ഡിതരേയും സുന്നീ പ്രസിദ്ധീകരണങ്ങളേയും ശബാബിലൂടെ ഈയുള്ളവന്‍ വെല്ലുവിളിച്ചത്‌, മുസ്‌ല്യാര്‍ പറഞ്ഞപോലെ സ്വഹാബത്ത്‌ മനസ്സിലാക്കിയതായി തെളിയിക്കാമോ എന്നായിരുന്നു. ഇന്നുവരെ അതിന്ന്‌ അവര്‍ക്കു കഴിഞ്ഞില്ല.

അന്‍ആം 128-ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ (ഉദാ-പുഴക്കരയിലെ ജിന്നിനെ പുഴയില്‍ വീണവന്‍ വിളിക്കല്‍) തെളിവാണെന്ന്‌ ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞാല്‍ പോരാ, അങ്ങനെ ഏതു സ്വഹാബി മനസ്സിലാക്കി, ഏതു താബിഅ്‌ മനസ്സിലാക്കി, ഏത്‌ തബഉത്താബിഅ്‌ മനസ്സിലാക്കി എന്ന്‌ വ്യക്തമാക്കണം എന്നാണ്‌ കോഴിച്ചെനയില്‍ കെ.എന്‍.എം. പക്ഷത്തുനിന്ന്‌ അബ്‌ദുനാസിര്‍ സുല്ലമി ചോദിച്ചത്‌. അതിന്ന്‌ ഇബ്‌നു അബ്ബാസ്‌ എന്ന്‌ മുസ്‌ല്യാര്‍ മറുപടി പറഞ്ഞതാണ്‌ പത്തപ്പിരിയം സംവാദത്തിന്ന്‌ നിമിത്തമായത്‌. പത്തപ്പിരിയം സംവാദത്തില്‍ ഒരു സ്വഹാബിയുടെ വാക്കും ഫൈസല്‍ മുസ്‌ല്യാര്‍ ഉദ്ധരിച്ചില്ല. ഉദ്ധരിച്ചതായി അല്‍ ഇസ്വ്‌ലാഹില്‍ ഇതിനെപ്പറ്റി ഒരാളും എഴുതിയില്ല. 2014 ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ലേഖകന്നും അതിന്നു സാധിച്ചിട്ടില്ല. അതില്‍ നിന്ന്‌ വ്യക്തമായി തെളിയുന്നത്‌ ഫൈസല്‍ മുസ്‌ല്യാരുടേയും അല്‍ ഇസ്വ്‌ലാഹുകാരുടെയും വാദത്തിന്റെ അടിത്തറയാണ്‌ അന്‍ആം 128 വഴി തകര്‍ന്നത്‌ എന്നാണ്‌.

തൗഹീദ്‌ 2012കാര്‍ എന്ന്‌ വിചിന്തനത്തെ പരിഹസിക്കുന്നത്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്റെ നെഞ്ചിലേക്ക്‌ തിരിച്ചുപോയി തറച്ചുനില്‍ക്കുന്നത്‌ കാണുക. കെ.കെ. സക്കരിയ്യാ സ്വലാഹി പറയുന്നു:
“ചുരുക്കത്തില്‍ ജിന്നും മലക്കും അഭൗതികമാണെന്ന്‌ 2012ന്ന്‌ മുമ്പ്‌ നാം പറയുമ്പോള്‍ നാമുദ്ദേശിച്ചത്‌ അവരെക്കുറിച്ചുള്ള അറിവ്‌ അഭൗതികമാണ്‌ എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കാണാന്‍ കഴിയാത്ത അദൃശ്യജീവികളാണ്‌ എന്നതായിരുന്നു. അതിന്നപ്പുറമുള്ളതും നമ്മുടെ മുന്‍കാല നേതാക്കള്‍ പഠിപ്പിക്കാത്തതുമായ പുതിയ വ്യാഖ്യാനങ്ങള്‍ നാം തള്ളിക്കളയുക തന്നെ വേണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം.)

സക്കരിയ്യാ സ്വലാഹി പറഞ്ഞതില്‍നിന്ന്‌ വ്യത്യസ്‌തമായതോ കോഴിച്ചെനയില്‍ ഫൈസല്‍ മുസ്‌ല്യാര്‍ നിബന്ധന എഴുതിയതുമായ അഭൗതികമോ അല്ലാതെ 2012ന്നുശേഷം കെ.എന്‍.എമ്മുകാര്‍ പുതിയ ഒരു അഭൗതികവും കൊണ്ടുവന്നിട്ടില്ല.

കെ.എന്‍.എമ്മിലെ ഫറോവമാരുടെ ഭയം
കെ.കെ. സക്കരിയ്യാ സ്വലാഹിയെ പുറത്താക്കിയതിനെ സംബന്ധിച്ച്‌ അല്‍ ഇസ്വ്‌ലാഹില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. “വൈജ്ഞാനിക വളര്‍ച്ചയും ആദര്‍ശബോധവുമുള്ള തലമുറ പിന്നില്‍ വളര്‍ന്നുവരുന്നതു കാണുമ്പോള്‍ അഭിനവ ഫറോവമാരിലുണ്ടാകുന്ന ഭയമാണ്‌ ഈ വിരോധത്തിന്റെയെല്ലാം യഥാര്‍ഥ കാരണം.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. പേ. 35) ഇതിനെക്കുറിച്ച്‌?

ഉ: ജിന്നുചേരിയിലെ ഒരു വിഭാഗത്തിന്ന്‌ ഇന്ന്‌ കെ.കെ. സക്കരിയ്യാ സ്വലാഹി കണ്ണിലെ കരടാണ്‌. അത്‌ അദ്ദേഹം തുറന്നുപറയുന്ന ശബ്‌ദരേഖയില്‍നിന്ന്‌ പലരും മനസ്സിലാക്കിയതാണ്‌. ഏതെല്ലാം ഫറോവമാരാണ്‌ ഇപ്പോള്‍ കെ.കെ. സക്കരിയ്യാ സ്വലാഹിയെ അകറ്റിയത്‌? ശക്തമായ ആദര്‍ശ സംഘട്ടനമാണ്‌ ഇപ്പോള്‍ ജിന്നുചേരിയില്‍ നടക്കുന്നത്‌. അതില്‍ ഫറോവയാര്‌, മൂസാനബിയാര്‌ എന്ന്‌ അവര്‍ തന്നെ വ്യക്തമാക്കട്ടെ.

ഇമാമുമാരും വസീലത്തുശ്‌ശിര്‍ക്കും
വാസ്‌തവത്തില്‍ യാ ഇബാദല്ലാഹി എന്നു വിളിച്ച ഇമാമുമാര്‍ ശിര്‍ക്ക്‌ ചെയ്‌തു, അല്ലെങ്കില്‍ വസീലത്തുശ്‌ശിര്‍ക്കു ചെയ്‌തു എന്ന കോക്കസുകാരുടെ വാദം ശരിയല്ല. ഹദീസ്‌ സ്വഹീഹാണെന്ന്‌ കരുതി അല്ലാഹുവിന്റെ അടിമകളേ എന്നു വിളിച്ച ഇമാമുമാര്‍ക്ക്‌ സഹായം കിട്ടി എന്ന്‌ വിചാരിക്കുക. ഇമാമുമാര്‍ യാഇബാദല്ലാഹി എന്ന്‌ വിളിച്ചത്‌ മലക്കിനെയോ ജിന്നിനെയോ പ്രത്യേകം ഉദ്ദേശിച്ചല്ല. തങ്ങളെ സഹായിക്കാന്‍ കഴിവുള്ള ആരെങ്കിലും സഹായിക്കട്ടെ എന്നു മാത്രമാണ്‌ അവര്‍ ഉദ്ദേശിച്ചത്‌. മാത്രമല്ല തങ്ങളെ സഹായിച്ചത്‌ ഹഫളത്തിന്റെ മലക്കാണെന്നോ, ജിന്നാണെന്നോ അന്വേഷിച്ച്‌ കണ്ടെത്തി അവരുമായി കൂടുതല്‍ അടുക്കാനോ അവരോട്‌ മറ്റു വല്ലതും ആവശ്യപ്പെടാനോ ഇമാമുമാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വഹീഹാണെന്ന്‌ അവര്‍ കരുതിയ ഹദീഥിലെ പദങ്ങള്‍ അവര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക്‌ സഹായം കിട്ടി എന്നു മാത്രമാണ്‌ അവര്‍ മനസ്സിലാക്കിയത്‌. അതുകൊണ്ടാണ്‌ യാഇബാദല്ലാഹ്‌ എന്നു വിളിച്ച ഇമാമുമാര്‍ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തു എന്ന്‌ സലഫീ പണ്‌ഡിതരും മുജാഹിദ്‌ പണ്‌ഡിതരും അഭിപ്രായപ്പെടാതിരുന്നത്‌-അല്‍ ഇസ്വ്‌ലാഹ്‌ 2014 ഫെബ്രു. ലക്കത്തിലെ ഈ വരികളെക്കുറിച്ച്‌ എന്തു പറയുന്നു.

ഉ: ഇതിനെപ്പറ്റി പറയേണ്ടതെല്ലാം വിചിന്തനത്തില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞതാണ്‌. വെള്ളംകെട്ടിനില്‍ക്കുന്ന സ്ഥലത്തുള്ള ഒരു കെട്ടിടം, ഒരു സിവില്‍ എഞ്ചിനീയര്‍ വിലക്കെടുക്കുന്നുവെങ്കില്‍ അതിന്റെ തറ ഉറപ്പുള്ളതാണ്‌ എന്ന്‌ അദ്ദേഹം തെറ്റുധരിച്ചുകാണും എന്ന ഉദാഹരണമാണ്‌ ഇമാമുമാരുടെ യാഇബാദല്ലാഹിയെപ്പറ്റി വിചിന്തനം പറഞ്ഞത.്‌ അതിനാല്‍ അല്‍ ഇസ്വ്‌ലാഹ്‌ ഇത്ര നീട്ടി എഴുതേണ്ട ആവശ്യമേയില്ല. വിചിന്തനമെഴുതിയതിന്റെ മര്‍മം മനസ്സിലാക്കുകയും അത്‌ മനസ്സിലാകാത്തവന്റെ മട്ടില്‍ എഴുതുകയുമാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ ലേഖകന്‍. വിചിന്തനം എഴുതാന്‍ കാരണം ഇതാണ്‌.

`ഇമാമുമാരെ മുശ്‌രിക്കാക്കാന്‍ സക്കരിയ്യാ സ്വലാഹിയെ കിട്ടുകയില്ല’ എന്ന അദ്ദേഹത്തിന്റെ ആക്രോശത്തോട്‌ പ്രതികരിക്കുക മാത്രമാണ്‌ വിചിന്തനം ചെയ്‌തത്‌. ഇമാമുമാരെ മുശ്‌രിക്കാക്കാനുള്ള പരിപാടിയില്‍ സക്കരിയ്യാ സ്വലാഹിയുടെ സഹായം വേണം എന്ന്‌ കെ.എന്‍.എം. പറഞ്ഞപോലെയുണ്ട്‌ അദ്ദേഹത്തിന്റെ ആക്രോശം. അങ്ങനെയെങ്കില്‍ ജിന്നിനോട്‌ സഹായം തേടല്‍ വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്ന്‌ സക്കരിയ്യാ സ്വലാഹി പറഞ്ഞപ്പോഴും ഈ പ്രശ്‌നം വരില്ലേ എന്ന തിരിച്ചുചോദ്യമാണ്‌ വിചിന്തനം നടത്തിയത്‌. അതിനു കാരണം പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട്‌ സഹായം തേടുന്നത്‌ വസീലത്തുശ്‌ശിര്‍ക്കാണ്‌ എന്ന അദ്ദേഹത്തിന്റെ സംസാരമാണുതാനും.

വിചിന്തനമോ ഞങ്ങളുടെ പ്രഭാഷകരോ ഇമാമുമാര്‍ ശിര്‍ക്ക്‌ ചെയ്‌തുവെന്നോ വസീലത്തുശ്‌ശിര്‍ക്ക്‌ ചെയ്‌തുവെന്നോ പറഞ്ഞിട്ടില്ല. ജിന്നിനെ വിളിക്കുക എന്ന കര്‍മം ശിര്‍ക്കാണെന്നേ പറഞ്ഞിട്ടുള്ളൂ.
അല്‍ ഇസ്വ്‌ലാഹുകാരന്‍ വിമര്‍ശന ലേഖനമെഴുതി എത്തിച്ചേര്‍ന്നത്‌ വിചിന്തനക്കാര്‍ പറഞ്ഞ `മണ്ട്യരോ’ വിളിയിലാണ്‌ എന്നാണ്‌ മേല്‍ ഉദ്ധരണിയില്‍നിന്ന്‌ വ്യക്തമാവുന്നത്‌. ഉദ്ധരണിയിലെ അടിവര ചേര്‍ത്ത വരികള്‍ ശ്രദ്ധിക്കുക. ഗോളടിച്ച്‌ തോല്‍പിക്കാന്‍ വന്നവന്‍ സെല്‍ഫുഗോളടിച്ച്‌ എതിര്‍ ടീമിനെ ജയിപ്പിച്ചു എന്നര്‍ഥം. ചുരുങ്ങിയ മാസങ്ങള്‍കൊണ്ട്‌ തന്നെ കോക്കസ്‌ പ്രവര്‍ത്തനംമൂലം രണ്ടായി പിരിഞ്ഞവരാണ്‌ ജിന്നുചേരി എന്ന കാര്യം ഓര്‍ക്കാതെ ഞങ്ങളെ കോക്കസുകാര്‍ എന്നുവിളിക്കുന്നത്‌ ഭംഗിയല്ലെന്ന്‌ അല്‍ ഇസ്വ്‌ലാഹിനോട്‌ പറയുന്നു. 

തര്‍ക്കത്തിന്റെ മര്‍മ്മം എന്ത്‌ ?

യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബ്ബല ഹദീഥിനെക്കുറിച്ച്‌ പലരും പല അഭിപ്രായങ്ങളാണ്‌ പറയുന്നത്‌. അവയില്‍ ശ്രദ്ധേയമായ ചിലത്‌ വായനക്കാരുടെ അറിവിലേക്കായി ഇവിടെ എഴുതട്ടെ.

1. മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ വഴിയറിയാതെ കുടുങ്ങിയ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന്‌ വിളിച്ചുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ അവിടെ തന്റെ ശബ്‌ദപരിധിയിലുള്ള ഏതെങ്കിലും സൃഷ്‌ടികള്‍ അവര്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതിക്ക്‌ വിധേയമായി സഹായിച്ചേക്കുമെന്നാണെങ്കില്‍ അതില്‍ അഭൗതികമായ സഹായതേട്ടമില്ലെന്നാണല്ലോ അബ്‌ദുല്‍ജബ്ബാര്‍ മൗലവി വ്യക്തമാക്കിയത്‌. ഇവിടെ വിളിച്ചു പറയുന്നത്‌ മരുഭൂമിയിലൂടെ വിജനതയില്‍ നിന്നാണ്‌. വിളിയുടെ ശബ്‌ദപരിധിയിലുള്ള സൃഷ്‌ടികള്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രകൃതത്തിന്‌ വിധേയമായ ഭൗതിക സഹായമാണ്‌ അയാള്‍ പ്രതീക്ഷിക്കുന്നത്‌. വിളിക്കുന്നതാകട്ടെ അല്ലാഹുവിന്റെ അടിമകളേ എന്നു മാത്രമാണ്‌ (മലക്കുകളേ എന്നോ ജിന്നുകളേ എന്നോ അല്ല) അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക്‌ പ്രേരണയാകുന്നതാകട്ടെ അത്തരം ഘട്ടത്തില്‍, അങ്ങനെയൊരു സാഹചര്യത്തില്‍ അപ്രകാരം പറഞ്ഞോളൂ എന്ന്‌ നബി (സ്വ) അനുമതി നല്‍കിയതായി ഉദ്ധരിക്കപ്പെട്ട ഹദീഥുകളുമാണെങ്കില്‍ അഥവാ ആ ഹദീഥുകള്‍ ദുര്‍ബലമാണെന്ന്‌ അയാള്‍ക്ക്‌ ബോധ്യപ്പെടുകയും ചെയ്‌തിട്ടില്ലെങ്കില്‍ അയാളുടെ ആ വിളിച്ചുപറയല്‍ അഭൗതിക സഹായതേട്ടമായോ പ്രാര്‍ഥനയായോ ശിര്‍ക്കായോ മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി പറഞ്ഞതിന്റെ അര്‍ഥം.

2007ല്‍ എഴുതപ്പെട്ടതും 2012-ല്‍ മാത്രം വിവാദമാക്കപ്പെട്ടതുമായ അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ ലേഖനത്തിലെ വീക്ഷണങ്ങള്‍ മുമ്പൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു പുത്തന്‍ വീക്ഷണമൊന്നുമല്ല. `യാഇബാദല്ലാഹി അഈനൂനീ എന്ന വാചകമുള്‍ക്കൊള്ളുന്ന ആശയങ്ങള്‍ വിശകലന വിധേയമാക്കിയ മുന്‍ഗാമികളും ആധുനികരുമായ സലഫീ പണ്‌ഡിതന്‍മാരൊക്കെ മനസ്സിലാക്കിയത്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി മനസ്സിലാക്കിയതുപോലെ തന്നെയാണ്‌ (ബഷീര്‍ സലഫി പൂളപ്പൊയില്‍)യാ ഇബാദല്ലാഹി അഈനൂനീ- വിവാദങ്ങളും വസ്‌തുതകളും പേജ്‌ 29-30)

2. `ആ ഹദീഥിന്റെ അടിസ്ഥാനത്തില്‍ എന്തിനാണ്‌ നിങ്ങള്‍ അങ്ങിനെ പറയുന്നത്‌ എന്ന്‌ ആരോപണമുണ്ട്‌. ചിലര്‍ എന്നോട്‌ ചോദിച്ചിട്ടുമുണ്ട്‌. ആ ദുര്‍ബല ഹദീഥിന്‍മേല്‍ എന്തിനാണ്‌ ഇത്ര കൂടുന്നത്‌ എന്ന്‌ ചിലര്‍ ചോദിച്ചിട്ടുമുണ്ട്‌. ഞാന്‍ അങ്ങനെ ഒരു ഹദീഥിനനുസരിച്ച്‌ പറയുന്നേ ഇല്ല. ഇസ്‌ലാഹില്‍ ഞാന്‍ എഴുതിയ ആ വിഷയം ഉണ്ടല്ലോ. ആ ലേഖനം, ഇവിടെ ചര്‍ച്ചയാക്കിയ വിഷയം ആ ലേഖനത്തിലും ഇങ്ങനെ ഒരു ഹദീഥിനെക്കുറിച്ച്‌ മിണ്ടിയിട്ടില്ല. പിന്നെ ആ ഹദീഥ്‌ ളഈഫ്‌ ആണ്‌, ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ നടക്കുന്നവര്‍ അതുകൊണ്ടു നടക്കുക എന്നല്ലാതെ ഹദീഥുമായി സംസാരിച്ചിട്ടില്ലാത്ത പ്രകാരം തന്നെ `വഴി പിഴച്ചിട്ടുണ്ടെങ്കില്‍ വഴി കാണിച്ചുതരണം’ എന്നു പറയുന്ന ഹദീഥ്‌. അല്ലെങ്കില്‍ `എന്നെ സഹായിക്കണം’ അല്ലെങ്കില്‍ `വിജനപ്രദേശത്ത്‌ മറ്റു വല്ല പ്രയാസങ്ങളും നേരിട്ടിട്ടുണ്ടെങ്കില്‍ `അടിമകളേ സഹായിക്കണം’ എന്ന്‌ പറയുന്ന ഹദീഥ്‌. ഇങ്ങനെ ഒരു ഹദീഥ്‌ അവിടെ ഉദ്ധരിക്കുകയോ തെളിവാക്കുകയോ ചെയ്‌തിട്ടില്ല. എന്നിട്ടു പിന്നെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതോ പറഞ്ഞിട്ടില്ലാത്തതോ ആയ ഹദീഥ്‌ ഉദ്ധരിച്ച്‌ ആ ഹദീഥ്‌ ദുര്‍ബ്ബലമാണ്‌’ എന്ന്‌ പറയുക.
(അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ അഭിമുഖത്തില്‍ നിന്ന്‌ -നാസര്‍ ഒലവക്കോട്‌
അല്‍ ഇസ്വ്‌ലാഹ്‌ 2013 ഡിസംബര്‍ പേജ്‌ 44
ബഷീര്‍ സലഫീ-ഇനിയെങ്കിലും വടികൊടുത്ത്‌ അടി വാങ്ങാതിരിക്കുക.

3. അങ്ങനെ ജനങ്ങള്‍ ഇല്ലാത്തിടത്തും ഉള്ളിടത്തും വെച്ച്‌ ഒരുത്തന്‍ `ജിന്നേ സഹായിക്കണേ’ എന്നു വിളിച്ചാല്‍ അത്‌ ശിര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കുണ്ടിവിടെ സംശയം?” (അമീര്‍ ഒതുക്കുങ്ങല്‍, അല്‍ ഇസ്വ്‌ലാഹ്‌ മെയ്‌ 2013 പേജ്‌ 35)
ആര്‍ക്കുമില്ലല്ലോ. പക്ഷെ അബ്‌ദുല്‍ജബ്ബാര്‍ മൗലവി ഹദീഥിനെപ്പറ്റി മിണ്ടിയിട്ടില്ല. ഇനി വേറൊരാള്‍ക്ക്‌ ഹദീഥിനെപ്പറ്റി അറിയില്ല. അയാള്‍ പേരറിയാത്ത ജിന്നിനോട്‌ ജിന്നോ സഹായിക്കണേ എന്നല്ലാതെ എന്താണ്‌ വിളിച്ചു പറയേണ്ടത്‌? അതെങ്ങനെ ശിര്‍ക്കാകും? അതു ശിര്‍ക്കാണെങ്കില്‍ പടപ്പുകളേ എന്നോ അടിമകളേ എന്നോ വിളിച്ചാല്‍ ശിര്‍ക്കല്ലാതാവുന്നതെങ്ങനെ?

4. മാത്രമല്ല, പുഴയില്‍ വീഴുന്ന വ്യക്തിക്ക്‌ (മരണം മുന്നില്‍ കാണുമ്പോള്‍) സാധാരണ നിലയില്‍ പ്രാര്‍ഥന മാത്രമേ ഉണ്ടാവൂ. പ്രാര്‍ഥനയല്ലാത്ത സഹായതേട്ടം (കരയില്‍ മനുഷ്യരെ ആരെയും കാണാത്ത സ്ഥിതിക്ക്‌) ഉണ്ടാവാന്‍ വഴിയില്ലെന്നും സ്വലാഹി പിന്നീട്‌ വിശദീകരിച്ചിട്ടുണ്ട്‌്‌-നാസര്‍ ഒലവക്കോട്‌.
അല്‍ ഇസ്വ്‌ലാഹ്‌ ഡിസംബര്‍ 2013 പേജ്‌ 46

അല്‍ഹംദുലില്ലാഹ്‌-തര്‍ക്കത്തിന്റെ മര്‍മ്മം ഇതുപോലെ ചിലരൊക്കെ മനസ്സിലാക്കുന്നുവെന്ന ശുഭവാര്‍ത്തയുമായാണ്‌ 2013 വിടപറഞ്ഞത്‌. തൗഹീദ്‌ 2012കാര്‍ എന്നൊക്കെപ്പറഞ്ഞ്‌ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ വിജനഭൂമിയില്‍ നിന്ന്‌ ദുര്‍ബ്ബല ഹദീഥിന്റെ വലയം ഭേദിച്ച്‌ കൂരിരുട്ടത്തും പുഴക്കരയിലും `സഹായം വേണോ? എന്നു ചോദിച്ച്‌ കാത്തുനില്‍ക്കുന്ന ജിന്നിനെ ഏതാണ്ടിപ്പോള്‍ എല്ലാവരും കയ്യൊഴിഞ്ഞ മട്ടാണ്‌. അതൊന്നും പ്രാര്‍ഥനയല്ലാത്ത സഹായതേട്ടമല്ല പ്രത്യുത, പ്രാര്‍ഥന തന്നെയെന്ന്‌ സ്വലാഹി വരെ തിരിച്ചറിഞ്ഞുവല്ലോ. 

Thursday, February 13, 2014

യാഇബാദല്ലാഹി - ഒരു ഫയലും ഒരു പുസ്‌തകവും

അല്‍ ഇസ്വ്‌ലാഹ്‌ 2013 നവം. ലക്കത്തില്‍ ബഷീര്‍ സലഫി പൂളപ്പൊയില്‍ ഇങ്ങനെ വെല്ലുവിളിച്ചുകണ്ടു. “യാഇബാദല്ലാഹീ എന്ന ദുര്‍ബ്ബല ഹദീഥിന്റെ ആശയം സംബന്ധിച്ചും ജിന്നിനോടുള്ള ഇസ്‌തിആനത്ത്‌ സംബന്ധിച്ചുമുള്ള വിവാദങ്ങള്‍ക്കിടയില്‍ കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ രൂപപ്പെട്ട രണ്ട്‌ വീക്ഷണങ്ങളില്‍ ഒന്ന്‌ ലോകസലഫീ പണ്‌ഡിതന്‍മാര്‍ അംഗീകരിച്ച നിലപാടാണെന്നും രണ്ടാമത്തേത്‌ കേരളത്തിലെ സംഘടനാവാദികളായ ചുരുക്കം ചിലയാളുകളില്‍ മാത്രം പരിമിതമായ വാദമാണെന്നും അന്ന്‌ `ഇസ്‌ലാഹ്‌’ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ അവകാശവാദം വസ്‌തുതാപരമാണോ അല്ലേ എന്നു പറയേണ്ട ബാധ്യത പന്നൂരിനുണ്ടായിരുന്നു. എന്നാല്‍ തൊട്ടാല്‍ പൊള്ളുമെന്നു ഭയമുള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്‌ യാതൊരനക്കവും കാണുന്നില്ല. ജിന്ന്‌ വാദികളെന്ന്‌ പന്നൂരാദികള്‍ ആക്ഷേപിക്കുന്നയാളുകള്‍ക്ക്‌ തര്‍ക്കവിഷയത്തില്‍ ലോകസലഫീ പണ്‌ഡിതന്‍മാര്‍ക്കും പണ്‌ഡിതസംഘടനകള്‍ക്കുമൊന്നുമില്ലാത്ത ഏതെങ്കിലും പുതിയ വീക്ഷണമുണ്ടെന്ന്‌ തെളിയിക്കാന്‍ പന്നൂരാദികള്‍ക്ക്‌ ലോകാവസാനം വരെ സാധ്യമല്ല’ (അല്‍ ഇസ്വ്‌ലാഹ്‌ 2013 നവം.)

വെല്ലുവിളി പന്നൂരാദികളോടായതിനാല്‍ ആ നിലകളില്‍പ്പെട്ട ആര്‍ക്കും പ്രതികരിക്കാമല്ലോ. അതാണീ കുറിപ്പിന്റെ പ്രേരകം. പ്രതികരണത്തിന്‌ ക്വിയാമത്തുനാള്‍ വരെ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. കാരണം എന്റെ കൈയില്‍ യാഇബാദല്ലാഹീ അഈനൂനീ, വിവാദങ്ങളും വസ്‌തുതകളും’ എന്ന ബഷീര്‍ സലഫിയുടെ തന്നെ ഒരു കൊച്ചുപുസ്‌തകമുണ്ട്‌. ഹദീഥിന്റെ ദൗര്‍ബല്യങ്ങള്‍ വ്യക്തമാക്കിയ അദ്ദേഹം അതിലെ ആശയത്തെ ഏഴു പോയന്റുകളില്‍ ഒതുക്കിയിരിക്കുന്നു. മരണപ്പെട്ടവരോടുള്ള ഇസ്‌തിഗാസക്ക്‌ അതിനെ തെളിവാക്കുന്നവരെ ഖണ്‌ഡിക്കുന്ന സലഫി പണ്‌ഡിതന്‍മാരുടെ വിശകലനങ്ങളില്‍ നിന്നു ലഭിക്കുന്ന സംക്ഷിപ്‌ത ആശയമായി അദ്ദേഹം അവതരിപ്പിക്കുന്നത്‌ കാണുക. “മരുഭൂമിയില്‍ ഒറ്റപ്പെട്ട്‌ വഴിതെറ്റി പ്രയാസത്തിലായ ഒരാള്‍ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണമേ എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞാല്‍ ആ വിളിയില്‍ ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വമില്ല. കാരണം ഹദീഥിന്റെ സ്വിഹ്‌ഹത്തി(സ്വീകാര്യതി)നെക്കുറിച്ച്‌ ബോധ്യമില്ലാത്ത ഒരാള്‍ അങ്ങനെ വിളിച്ചു പറയുമ്പോള്‍ അയാള്‍ കരുതുന്നത്‌ അപ്രകാരം വിളിച്ചു പറയാന്‍ നിര്‍ദേശിച്ചത്‌ റസൂലാണ്‌ എന്നാണ്‌. അതുകൊണ്ടാണ്‌ ചില പണ്‌ഡിതന്‍മാര്‍ യാഇബാദല്ലാഹീ അഈനൂനീ എന്നതിനെ ദിക്‌റിന്റെ ഭാഗമായി ഗണിക്കാന്‍ കാരണം.” (പേ. 15)

ഇത്‌ ലോകസലഫീ പണ്‌ഡിതന്‍മാരുടെ അഭിപ്രായമാണെന്ന്‌ ബഷീര്‍ സലഫി സമ്മതിച്ചിരിക്കെ അദ്ദേഹം സെല്‍ഫ്‌ ഗോള്‍ അടിച്ച്‌ പന്നൂരാദികളെ ജയിപ്പിച്ചിരിക്കയാണ്‌. ഹദീഥിന്റെ ദുര്‍ബ്ബലത ബോധ്യപ്പെട്ട പന്നൂരാദികള്‍ക്ക്‌ അത്‌ ശിര്‍ക്കാണെന്ന്‌ പറയാം എന്നല്ലേ പുസ്‌തകക്കാരന്റെ നിബന്ധന തെളിയിക്കുന്നത്‌. ഇരുപക്ഷത്തുള്ളവര്‍ക്കും അത്‌ ദുര്‍ബല ഹദീഥാണെന്നറിയാം. ഹദീഥിന്റെ സ്വീകാര്യത ബോധ്യപ്പെടാത്ത ആള്‍ക്ക്‌ അത്‌ റസൂലിന്റെ നിര്‍ദേശമാണെന്ന്‌ വിചാരിക്കാന്‍ പാടില്ല എന്ന്‌ ബഷീര്‍ സലഫി സമ്മതിക്കുമ്പോള്‍ അത്‌ ദിക്‌റാണെന്ന്‌ കരുതാതെ ശിര്‍ക്കാണ്‌ .. അംഗീകാരം ലഭിച്ചല്ലോ. ആരോ പറഞ്ഞ കാര്യം മതത്തില്‍ തെളിവല്ലല്ലോ (ഇത്‌ വിശദമാക്കിയതിനല്ലേ പോത്ത്‌ ചത്തിട്ടില്ല, പരിക്ക്‌ പറ്റിയിട്ടേയുള്ളൂ’ എന്ന്‌ അല്‍ ഇസ്വ്‌ലാഹ്‌ എഴുതിയത്‌?)

ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിലെപ്പോലെയുള്ളവരെ പന്നൂരാദികള്‍ മുശ്‌രിക്കുകളാക്കി എന്ന അല്‍ ഇസ്വ്‌ലാഹിന്റെ നിലവിളിയും ഇതോടെ അപ്രസക്തമായി. അവര്‍ക്കത്‌ സ്വഹീഹാണെന്നു തോന്നിയിരിക്കാം. നമുക്കത്‌ ദുര്‍ബലമാണെന്ന്‌ ബോധ്യപ്പെട്ടതിന്റെ പേരില്‍ അത്‌ ശിര്‍ക്കാണെന്ന്‌ പറയുന്നതുകൊണ്ട്‌ ഇമാം അഹ്‌മദ്‌ബ്‌നു ഹംബലിനെയും മറ്റും മുശ്‌രിക്കുകളാക്കലല്ല അത്‌ എന്ന്‌ വിചിന്തനം വാരിക പറഞ്ഞതിന്ന്‌ ഇതോടെ ബഷീര്‍ സലഫിയുടെ കൂടി അംഗീകാരമായി. ബോധപൂര്‍വമല്ലെങ്കിലും ശിര്‍ക്കാരോപകര്‍ എന്ന്‌ വിചിന്തനക്കാരെ കുറ്റപ്പെടുത്തിയത്‌ തെറ്റായിപ്പോയെന്നാണ്‌ ബഷീര്‍ സലഫിയുടെ വരികളില്‍ നിന്ന്‌ തെളിയുന്നത്‌. തനിക്കും കൂട്ടര്‍ക്കും ഈ വിഷയത്തില്‍ പുതിയ വാദമില്ലെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന ബഷീര്‍ സലഫിയുടെ വെല്ലുവിളി സ്വന്തം വരികളെക്കുറിച്ചും നേതാവിന്റെ ശബ്‌ദരേഖയെക്കുറിച്ചും മറവി പറ്റിയതുകൊണ്ടാണ്‌. പുഴയില്‍ വീണവന്‍ കരയിലെ ജിന്നിനോട്‌ സഹായംതേടല്‍ ശിര്‍ക്കല്ല എന്ന്‌ സക്കരിയ്യാ സ്വലാഹി പറഞ്ഞത്‌ മരുഭൂമിയില്‍ ഒറ്റപ്പെട്ടവന്റെ വിളിയില്‍ നിന്ന്‌ വ്യത്യസ്‌തമായ പുതിയ ഒരു ഈമാനാണ്‌. മനുഷ്യന്റെ പരിസരത്തുള്ള ജിന്നിനോട്‌ അതിന്ന്‌ ചെയ്യാന്‍ കഴിയുന്ന സഹായം ചോദിച്ചതില്‍ ശിര്‍ക്കാവില്ല എന്ന്‌ 2012 ഡിസം. ലക്കം അല്‍ ഇസ്വ്‌ലാഹില്‍ ബഷീര്‍ സലഫി എഴുതിയത്‌ `യാഇബാദല്ലാഹി’ എന്ന മരുഭൂമിയിലെ വിളിയല്ലല്ലോ. അതോടെ രണ്ടാം വെല്ലുവിളിക്കും ക്വിയാമത്തുനാള്‍വരെ ആയുസ്സ്‌ നീണ്ടില്ല.
പകല്‍വെളിച്ചത്തില്‍ വിജനപ്രദേശത്തുവെച്ച്‌ ജിന്നിനെക്കൂടിയുദ്ദേശിച്ച്‌ അല്ലാഹുവിന്റെ അടിമകളേ എന്നു വിളിച്ചാല്‍ അതില്‍ അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായാര്‍ഥനയില്ല എന്ന അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ കുറിപ്പ്‌ `തശ്‌വീശുകള്‍’ ഉണ്ടാക്കിയിരിക്കാം എന്ന്‌ ബഷീര്‍ സലഫി പേജ്‌ 19ല്‍ പറയുന്നു. പകല്‍വെളിച്ചത്തിനു മുമ്പ്‌ രാത്രിയുടെ ഇരുളില്‍ തപ്പിത്തടയുന്നതിനെക്കുറിച്ചും അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയിട്ടുണ്ടല്ലോ. അത്‌ അമ്പലക്കടവു ഫൈസിക്ക്‌ മറുപടി കൊടുത്തപ്പോഴാണെന്നുള്ള ന്യായീകരണത്തിനര്‍ഥമില്ല. അങ്ങനെയൊരു പ്രശ്‌നത്തെപ്പറ്റി ഫൈസി ചോദിച്ചിട്ടില്ല. പിന്നെ ഈ കൂരിരുട്ടത്ത്‌ ജിന്നാണെന്ന്‌ കരതി ഒരാള്‍ കേട്ട ശബ്‌ദത്തിന്റെ ഉടമയോട്‌ വെളിച്ചം ചോദിക്കുന്നത്‌ എന്തിന്റെയടിസ്ഥാനത്തിലാണെന്ന്‌ വായനക്കാര്‍ക്ക്‌ സ്വാഭാവികമായും സംശയമുണ്ടാകാം. അതുകൊണ്ടായിരിക്കാം അത്‌ ഈ പുസ്‌തകത്തില്‍ ചേര്‍ക്കാതിരുന്നത്‌.

എന്നാല്‍ `യാഇബാദല്ലാഹി വസ്‌തുതയെന്ത്‌? എന്ന ഫയലിന്റെ നിര്‍മ്മാതാവ്‌ ഇത്‌ കൊടുക്കുക മാത്രമല്ല പ്രസക്തഭാഗത്തിന്‌ അടിവരകള്‍ നല്‍കിയിട്ടുമുണ്ട്‌. വെളിച്ചം ചോദിച്ചാല്‍ അത്‌ ജിന്നിന്‌ തരാന്‍ കഴിയുന്നതില്‍പ്പെട്ട ചോദ്യമാവുകയേ ഉള്ളു എന്ന്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയതിന്റെയും മനുഷ്യന്റെ പരിസരത്തുള്ള ജിന്നിനോട്‌ അതിന്റെ കഴിവില്‍പ്പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്ന്‌ ബഷീര്‍ സലഫി എഴതിയതിന്റെയും നടുവില്‍ നിന്നാണ്‌ പന്നൂര്‍ മെഴുകുതിരിയെടുത്തത്‌. അത്‌ കത്തിക്കേണ്ടതുപോലെ കത്തിച്ചു. ബഷീര്‍ സലഫിക്കു പൊളളലേല്‍ക്കുകയും ചെയ്‌തു.

വേറിട്ടുപോയവരുടെ വെളിപാടുകള്‍

 ജിന്ന്‌ വാദികളില്‍ നിന്ന്‌ പുത്തന്‍ വെളിപാടുകള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ റമളാനിലെ പ്രഭാഷണങ്ങള്‍പോലും ജിന്നു കറിയാല്‍ രുചിയുറ്റതാക്കി. പ്രസ്ഥാനത്തിലേക്ക്‌ ഇന്നലെകളില്‍ കടന്ന്‌ വന്ന പല യുവതുര്‍ക്കികള്‍ക്കും കെ.എന്‍.എം. എന്ന്‌ കേള്‍ക്കുമ്പോഴേ അലര്‍ജി. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരമായ ചരിത്രം ആര്‍ക്ക്‌ കേള്‍ക്കണം? അഫ്‌ളല്‍ ഉല്‍ ഉലമ കഴിഞ്ഞ ഒരു വിദ്യാര്‍ഥി ചുരുങ്ങിയത്‌ 200 സാഹിത്യ സമാജങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ടാവും. വിശ്വാസ-സംസ്‌കാര, ശരീഅ: വിഷയങ്ങള്‍. അറബിക്‌ കോളജുകളില്‍ എത്ര പഠനക്യാമ്പുകള്‍ നടന്നു. അതിനിടക്ക്‌ വ്യത്യസ്‌തമായ അനവധി സമ്മേളനങ്ങള്‍ നടന്നു. ചോദിക്കട്ടെ ഏതെങ്കിലും ഒരു സമാജത്തില്‍ അതുമല്ലെങ്കില്‍ സെമിനാറുകളില്‍, പഠനക്യാമ്പുകളില്‍ അരമണിക്കൂറെങ്കിലും ജിന്ന്‌, മലക്ക്‌ വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ടായോ? ഇല്ല.

നമ്മുടെ പ്രഭാഷകര്‍ എങ്ങോട്ടാണ്‌ നമ്മെ തെളിക്കുന്നത്‌? കൂരിരുട്ടില്‍ തപ്പിത്തടയുമ്പോള്‍ ജിന്നിനോട്‌ കഴിവില്‍പെട്ടത്‌ ചോദിക്കുന്നതില്‍ ശിര്‍ക്കില്ലത്രെ. അതില്‍ പ്രാര്‍ഥനയില്ല. വെറും ചോദ്യം. അതിനാല്‍ ശിര്‍ക്കുമില്ല. ശിര്‍ക്കിലേക്കുള്ള വഴി മാത്രമേ ആവുകയുള്ളൂ.
അല്‍ഭുതകരം തന്നെ. `ഇയ്യാക’ യുടെ അര്‍ഥം കേരള മുസ്‌ലിംകളെ സുവ്യക്തമായി പഠിപ്പിച്ച നാം ജിന്നിനോട്‌ വെറും ചോദ്യത്തിന്‌ വഴിതേടുന്നു. നമ്മളെന്തിന്‌ ഇത്തരം ചര്‍ച്ചകള്‍ നടത്തണം. ദഅ്‌വത്ത്‌ രംഗത്ത്‌ എന്ത്‌ മാറ്റവും പുരോഗതിയുമാണ്‌ ഇതുകൊണ്ട്‌ നടക്കാന്‍ പോകുന്നത്‌. നവോത്ഥാനത്തിന്‌ തിരികൊളുത്തിയ നമ്മുടെ സാത്വികരായ മൗലവിമാര്‍ ആരെങ്കിലും ഇത്തരം ചര്‍ച്ച നടത്തിയോ?

നാം നന്നായി ചിന്തിക്കുക. നമ്മുടെ അറിയപ്പെട്ട മുഹദ്ദിസ്‌ ശൈഖ്‌ മുഹമ്മദ്‌ മൗലവി ഈ ചര്‍ച്ച നടത്തിയോ? ഇല്ല. ഈയുള്ളവന്‍ പുത്തൂര്‍ മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെയും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനം കെട്ടിപ്പടുത്തത്‌ പാലക്കാം തൊടുക ഇബ്‌റാഹീം കുട്ടി ബാഖവിയാണ്‌. പള്ളിദര്‍സ്‌ അധ്യാപനം വിട്ട്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവരികയും ഒരുപാട്‌ മഹല്ലുകള്‍ രൂപപ്പെടുത്തുകയും ചെയ്‌ത മൗലവി എന്റെ വല്യുപ്പയാണ്‌. ഞാന്‍ പലരോടും ചോദിച്ചു. പ്രായം ചെന്ന ഒരുപാട്‌ ഉപ്പാപ്പമാരോട്‌ ഞാന്‍ കാര്യമന്വേഷിച്ചു. ഇല്ല. ഇബ്‌റാഹിം കുട്ടി മൗലവിയുടെ പല ക്ലാസ്സുകളും ഞങ്ങള്‍ കേട്ടിട്ടുണ്ട്‌. ഇത്തരം ചര്‍ച്ച നടന്നിട്ടില്ല.

പ്രിയപ്പെട്ടവരേ ഈയുള്ളവന്‍ സുല്ലമില്‍ പഠിക്കുമ്പോള്‍ (1982-87) സുഹൃത്ത്‌ കോളിക്കല്‍ അബ്‌ദുസ്സലാമിനെയും കൂട്ടി എന്‍വി.അബ്‌ദുസ്സലാം മൗലവിയുടെ അടുത്ത്‌ പോയി ഇരിക്കുമായിരുന്നു. പ്രസ്ഥാന ചരിത്രത്തിലേക്ക്‌ ഊളിയിട്ട്‌ ഇറങ്ങുകയും അതിലെ മുത്തുമണികള്‍ ഒന്നൊന്നായി പുറത്തെടുത്ത്‌ വിവരിച്ചുതരികയും ചെയ്‌തിരുന്ന മൗലവി സാഹിബ്‌ ഞങ്ങള്‍ക്ക്‌ ഒരത്ഭുതമായിരുന്നു. കാരണം ഓരോ സ്ഥലത്തും നടന്ന പ്രബോധന വിഷയങ്ങളും ക്ലാസ്സുകളും ഡയറി നോക്കിപ്പറയുന്നപോലെ മനസ്സിന്റെ രേഖയില്‍ നിന്നും ആ മഹാനുഭാവന്‍ ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നു. അതിലൊന്നും കേട്ടില്ല ഞങ്ങള്‍ വിജനപ്രദേശം. അതിലൊന്നും കണ്ടില്ല കൂരിരുട്ട്‌. പാലക്കാട്‌ കേട്ടു കുറ്റിക്കാട്‌ കേട്ടില്ല.

ഒരുപാട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അരീക്കോട്ടു നിന്ന്‌ നാം കൂരിരുട്ടും കുറ്റിക്കാടും കേട്ടു. എന്‍.വി. സാലിമിന്റെ സംസാരത്തില്‍ നിന്ന്‌. പക്ഷെ നമ്മുടെ കുട്ടികള്‍ക്ക്‌ എന്‍.വി.അബ്‌ദുസ്സലാം മൗലവി അപരിചിതന്‍. എന്‍.വി.സാലിം ആദരിക്കപ്പെട്ടവന്‍. വിജ്ഞാനത്തിന്റെ സാഗരമാണ്‌ പോലും സാലിം. അതില്‍ നമുക്ക്‌ സന്തോഷമേയുള്ളൂ. പക്ഷെ എന്തിനാണ്‌ കൂരിരുട്ടില്‍ തപ്പുന്നത്‌. കുറ്റിക്കാട്ടില്‍ ഒളിക്കുന്നത്‌. അതൊന്നും ചോദിക്കരുത്‌. ഫാന്‍സിന്റെ കാലമാണ്‌.
സക്കരിയ്യാ ഫാന്‍സ്‌, അല്‍ബാനി ഫാന്‍സ്‌, സാലിം ഫാന്‍സ്‌, എടത്തനാട്ടുകര, പൂനൂര്‍ ഫാന്‍സ്‌, എടക്കര ചുങ്കത്തറ ഫാന്‍സ്‌.

ഇതിനിടയില്‍ നമ്മുടെ സെയ്‌തുമൗലവി, അലവി മൗലവി, കെ.പി. അവരൊക്കെയാരാ!! }ഞങ്ങള്‍ കേട്ടിട്ടില്ല. കെ.സി, എന്‍.വി., കെ.പി. തുടങ്ങിയ മൗലവിമാരെപ്പറ്റി കേള്‍ക്കാനുള്ള മനസ്സിലുമില്ല.
ഒരു ജിന്നുവാദി പറഞ്ഞത്‌ അവരെല്ലാം വിജ്ഞാന വിസ്‌ഫോടനത്തിന്റെ മുമ്പ്‌ ജീവിച്ചവരാണ്‌. ഇപ്പോള്‍ നെറ്റില്‍ നിന്ന്‌ എത്ര ഹദീഥുകളാണ്‌ നിമിഷ നേരംകൊണ്ട്‌ കിട്ടുന്നത്‌. പഴയ മൗലവിമാരൊന്നും ഹദീഥ്‌ കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ചോദിച്ചു. കിതാബുകളില്‍ ഇല്ലാത്തത്‌ നെറ്റിലുണ്ടാവുമോ? ഇനിയെന്തെല്ലാം വലകള്‍ നാം കാണാനിരിക്കുന്നു. എത്ര പേര്‍ ഈ വലയില്‍ കുടുങ്ങി. എല്ലാം നെറ്റിലാണ്‌ പോലും.

ജിന്നുമായി ബന്ധപ്പെട്ട നിരവധി ആയത്തുകള്‍ക്ക്‌ പരിഭാഷയും വ്യാഖ്യാനവുമെഴുതിയ മര്‍ഹൂം അമാനി മൗലവി തന്റെ പരിഭാഷയില്‍ എവിടെയെങ്കിലും വിജനപ്രദേശം, കൂരിരുട്ട്‌, തപ്പിത്തടയല്‍, കുറ്റിക്കാട്‌, ഒളിച്ചിരിക്കല്‍, പരിസരത്തുള്ള ശബ്‌ദം കേള്‍ക്കുന്ന ജിന്നിനോട്‌ എന്തെങ്കിലും ആവശ്യപ്പെടല്‍ ശിര്‍ക്കല്ലെന്നോ ശിര്‍ക്കിലേക്കുള്ള വഴി മാത്രമാണെന്നോ ജിന്ന്‌ ഭൗതികമാണെന്നോ അതിനോടുള്ള ചോദ്യം പ്രാര്‍ഥനയല്ലെന്നോ പറഞ്ഞുവോ? ഹോ-അതാണോ വലിയ കാര്യം. അമാനിയുടെ പരിഭാഷയില്‍ അത്യാവശ്യമായ ചില മാറ്റത്തിരുത്തലുകള്‍ അനിവാര്യമാണ്‌. ജിന്നുവാദികള്‍ പറയാന്‍ തുടങ്ങി. പ്രഭാഷകന്‍മാര്‍ക്കെന്ത്‌ പറ്റി? ഇവര്‍ ഇസ്വ്‌ലാഹ്‌ ചെയ്യുന്നവരാണോ? എന്താണ്‌ ഇവര്‍ ലക്ഷ്യം വെക്കുന്ന നവോത്ഥാനം. വികലമായ അഭിപ്രായം. പിന്നീട്‌ അത്‌ നിലപാടുകളും ആശയങ്ങളും ആള്‍ക്കൂട്ടങ്ങളുമായി രൂപാന്തരപ്പെടുന്നു. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്‌. ഇതിനെ നാം പിന്‍പറ്റണമോ? ഇത്‌ വ്യക്തിപരമായ പ്രശ്‌നങ്ങളാണോ? ജിന്നുവാദികളുടെ പുതിയ വെളിപാടുകള്‍ എന്തെല്ലാം വൈരുദ്ധ്യങ്ങളാണ്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌.

വിചിന്തനത്തിലെ തുറന്ന കത്ത്‌

വിവാദത്തിലെ മര്‍മം ഞാന്‍ വിചിന്തനത്തിലെഴുതിയിരുന്ന `മുബാറക്‌ തിരൂര്‍ക്കാടിന്ന്‌ ഒരു തുറന്ന കത്ത്‌’ എന്നതിന്ന്‌ 2014 ജനു. അല്‍ ഇസ്വ്‌ലാഹില്‍ അദ്ദേഹം പ്രതികരിച്ചുകണ്ടു. മുബാറക്‌ എഴുതിയ നീണ്ട കത്തിലെ ഒരു വിഷയത്തിന്നും പന്നൂര്‍ മറുപടി പറഞ്ഞില്ല എന്ന ബഷീര്‍ സലഫിയുടെ ആരോപണം ആവര്‍ത്തിക്കുക മാത്രമാണ്‌ മുബാറക്‌ ചെയ്‌തത്‌. എന്റെ കത്ത്‌ എന്റെ വീട്ടില്‍ വെച്ച്‌ ഞാനും അദ്ദേഹവുമായുണ്ടായ ഒരാദര്‍ശപ്രശ്‌നത്തെക്കുറിച്ചുള്ളതായിരുന്നുവെന്നും അദ്ദേഹത്തിന്റെ കത്തിന്നുള്ള പ്രതികരണമാണെന്ന വിദൂര സൂചനപോലും അതിലില്ലെന്നും ഞാന്‍ വിചിന്തനത്തില്‍ വ്യക്തമാക്കിയതാണ്‌. ഇപ്പോള്‍ ഒരുപാട്‌ വരികള്‍ എന്നെക്കുറിച്ചെഴുതിയെങ്കിലും എന്റെ കത്തിലെ മര്‍മ്മപ്രധാനമായ കാര്യത്തെക്കുറിച്ച്‌ മുബാറക്‌ ഒന്നും പ്രതികരിച്ചില്ല. അദ്ദേഹം വീട്ടില്‍ വന്ന കാര്യം അബ്‌ദുല്‍അസീസ്‌ തേങ്ങാട്ടിന്റെ ലേഖനത്തെക്കുറിച്ച്‌ താന്‍ ഒരു പ്രതികരണമയച്ചാല്‍ പ്രസിദ്ധീകരിക്കുമോ എന്നന്വേഷിക്കാനായിരുന്നു എന്ന്‌. ഇപ്പോളെഴുതിയതില്‍ എനിക്ക്‌ തര്‍ക്കമില്ല. പക്ഷേ ഞാനും സക്കരിയ്യാ സ്വലാഹിയും ജിന്നിന്റെ ഭൗതികതയും അഭൗതികതയും ചര്‍ച്ച ചെയ്‌തപ്പോള്‍ ജിന്ന്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം എന്ന എന്റെ വാദംകേട്ട്‌ മുബാറക്‌ `ഇന്നാലില്ലാഹഹിചൊല്ലിയതാണ്‌ ഞാന്‍ തുറന്ന കത്തില്‍ പ്രധാനമായി പറഞ്ഞത്‌. ശേഷം നടന്ന കോഴിച്ചെന സംവാദത്തില്‍ അദ്ദേഹത്തിന്റെ ചേരിയില്‍പെട്ട ഫൈസല്‍ മുസ്‌ല്യാരും എന്റെ അതേ വാദം (ജിന്ന്‌ മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികം) എന്ന്‌ വാദിച്ചപ്പോള്‍ മുബാറക്‌ ‘ഇന്നാലില്ലാഹി’ ചൊല്ലിയോ എന്നായിരുന്നു എന്റെ ചോദ്യം. അതിനെക്കുറിച്ച്‌ ഒരക്ഷരം ഇദ്ദേഹം കുറിച്ചിട്ടില്ല. അതിന്ന്‌ ഞാന്‍ വേറെ ആവശ്യത്തിന്നായിരുന്നു വന്നത്‌ എന്നു പറയുന്നത്‌ മറുപടിയല്ല. പള്ളിയില്‍ അടി നടക്കുമ്പോള്‍ അതില്‍ ഒരു കക്ഷിയുടെ ഭാഗം ചേര്‍ന്ന്‌ അടിച്ചയാള്‍, പോലീസിന്റെ ചോദ്യവേളയില്‍ ഞാന്‍ നമസ്‌കരിക്കാന്‍ വന്നതായിരുന്നു എന്നു പറഞ്ഞാല്‍ രക്ഷപ്പെടുകയില്ലല്ലോ. പഴയ മദനിമാരുടെ മഹത്വം കെ.എന്‍.എം. നേതാക്കളെ ഓര്‍മപ്പെടുത്തുകയും അവരുടെ ധാര്‍മിക ബാധ്യതയെപ്പറ്റി എഴുതുകയും ചെയ്യുന്ന മദനിയും മദീനിയും കൂടിയായ താങ്കള്‍ എന്തേ ജിന്നിനെക്കുറിച്ച്‌ ഞാന്‍ പറഞ്ഞ അഭൗതികത്തില്‍ അപകടം കാണുകയും ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞ അഭൗതികതയില്‍ അപകടം കാണാതിരിക്കുകയും ചെയ്യുന്നു? കോഴിച്ചെന സംവാദത്തില്‍ പറഞ്ഞ അതേ അര്‍ഥത്തിലാണ്‌ ഞാന്‍ സക്കരിയ്യാ സ്വലാഹിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞ അഭൗതികം എന്ന്‌ താങ്കള്‍ കേട്ടതല്ലേ? എന്റെ ഈ വരികള്‍ നിങ്ങളുടെ ചേരിയിലെ മൊത്തം ആളുകളെ ഉത്തരംമുട്ടിക്കുന്ന പ്രശ്‌നമാണ്‌.

താങ്കളുടെ പിതാവായ കെ. ഉമര്‍ മൗലവിയുടേയും അമാനി മൗലവിയുടേയുമെല്ലാം എഴുത്തില്‍നിന്ന്‌ ജിന്ന്‌ ഭൗതികമാണെന്നും അതിനാല്‍ അതിനോട്‌ അതിന്റെ കഴിവില്‍പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്നും കാണിച്ചുതരാന്‍ പറ്റുമോ എന്നു ഞാന്‍ ചോദിച്ചതും താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയ എന്റെ അഭൗതികവുമായി ബന്ധമുണ്ട്‌. അതുതന്നെയാണ്‌ മെഴുകുതിരിയിലെ പ്രശ്‌നവും. അതിനാല്‍ കോഴിച്ചെന സംവാദത്തില്‍നിന്ന്‌ വ്യത്യസ്‌തമായി എന്ത്‌ അഭൗതികമാണ്‌ എന്റെ വാദത്തിലുള്ളത്‌ എന്നതാണ്‌ താങ്കള്‍ പറയേണ്ടിയിരുന്നത്‌. അതിന്ന്‌ താങ്കള്‍ക്ക്‌ കഴിയുമോ? എന്റെ കത്തിനുള്ള മറുപടി ബശീര്‍ സലഫിയുടെ ലേഖനത്തിലുണ്ടെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടുന്ന മുബാറക്കിന്‌ എന്റെ ഈ ചോദ്യങ്ങള്‍ക്ക്‌ അതില്‍നിന്നും മറുപടി കാണിച്ചുതരാന്‍ കഴിയുമോ?

1. ജിന്ന്‌ അഭൗതികമാണോ എന്ന സ്വലാഹിയുടെ ചോദ്യത്തിന്ന്‌ അഭൗതികം എന്ന്‌ ഞാനുത്തരം പറഞ്ഞപ്പോള്‍ താങ്കളതുകേട്ട്‌ `ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്ന്‌ ചൊല്ലുകയുണ്ടായി. അത്രയും വലിയ അപകടമാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നാണല്ലോ ആ ഇസ്‌തിര്‍ജാഇന്റെ അര്‍ഥം. കോഴിച്ചെന സംവാദത്തില്‍ ഫൈസല്‍ മുസ്‌ല്യാര്‍ എഴുതിയ വ്യവസ്ഥ ഞാന്‍ പറഞ്ഞ അതേ രീതിയില്‍ `മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന്‌’ എന്നായിരുന്നു. അതു കേട്ടപ്പോള്‍ താങ്കള്‍ ഇന്നാലില്ലാഹി ചൊല്ലിയോ?

2. `അല്ലാഹുവെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന’ എന്നാണ്‌ ഞങ്ങളെല്ലാം വാദിക്കുന്നത്‌ എന്ന്‌ താങ്കള്‍ ധരിച്ചുപോയോ?

3. മലയാളത്തിലെ ഏറ്റവും വലിയ ക്വുര്‍ആന്‍ പരിഭാഷ നമ്മുടേതാണല്ലോ. 3656 പേജുള്ള ആ അമാനീ പരിഭാഷയില്‍ `ജിന്ന്‌ ഭൗതികമാണ്‌ അതിനാല്‍ എല്ലാ ജിന്ന്‌ തേട്ടവും ശിര്‍ക്കല്ല’ എന്നെഴുതിയതായി (അതാണല്ലോ നിങ്ങളുടെ വാദം) താങ്കള്‍ കണ്ടിട്ടുണ്ടോ?

4. കെ. ഉമര്‍ മൗലവിയുടെയും നമ്മുടെയിടയില്‍ വിശ്വാസകാര്യങ്ങള്‍ കൂടുതലെഴുതിയ കെ.പി. മുഹമ്മദ്‌ മൗലവി, കുഞ്ഞീദ്‌ മദനി എന്നിവരുടെയും കൃതികളില്‍ നിങ്ങളെല്ലാം ഇപ്പോള്‍ പറയുന്ന തരത്തില്‍ ശിര്‍ക്കല്ലാത്ത ജിന്നുവിളി ശിര്‍ക്കായ ജിന്നുവിളി എന്ന വിഭജനം ഉണ്ടോ?

5. ഈ വിഭജനത്തിന്‌ തെളിവു ചോദിച്ചപ്പോള്‍ അല്‍ ഇസ്വ്‌ലാഹ്‌ നല്‍കിയ മറുപടി, ജിന്നിന്റെ കാര്യം അവിടെയിരിക്കട്ടെ മനുഷ്യര്‍ പരസ്‌പരം ചോദിക്കുന്ന സഹായത്തെ ശിര്‍ക്കായതും ആവാത്തതും എന്ന്‌ നബി (സ്വ) വിഭജിച്ചിട്ടില്ലെന്നായിരുന്നു. ഇത്‌ ഇന്നാലില്ലാഹി ചൊല്ലേണ്ട അപകടവാദമല്ലേ?

6. ജിന്നിന്ന്‌ അതിന്റെ} പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യം നാം അതിനോടാവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ല എന്ന്‌ 2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹിലും കടലില്‍ മുങ്ങിത്തപ്പി മുത്തുവാരുകയും വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജിന്നിന്ന്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ എന്ന്‌ 2013 ജൂലായ്‌ ലക്കത്തിലും എഴുതിയതോടെ `യാ ഇബാദല്ലാഹി അഗീനൂനി’ എന്ന ദുര്‍ബ്ബല ഹദീഥ്‌ ഔട്ടായി. പകരം, ശിര്‍ക്കല്ലാത്ത ജിന്നുവിളിക്ക്‌ ക്വുര്‍ആന്‍ തെളിവാക്കപ്പെടുന്ന ഒരപകടം വന്നു. അത്‌ താങ്കളുടെ ശ്രദ്ധയില്‍പെട്ടോ? (വിചിന്തനം 2013 നവംബര്‍ 8) പന്നൂരിന്റെ കുത്ത്‌ എന്ന്‌ പരിഹസിക്കുന്ന ബശീര്‍ സലഫി ഈ ചോദ്യങ്ങള്‍ തൊട്ടിട്ടേയില്ല.