Saturday, October 26, 2013

തുരപ്പനെലികള്‍ എന്ന്‌ പരിഹസിക്കുന്നവരോട്‌..

അല്‍ ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതുന്നു: “സലഫീ മന്‍ഹജ്‌ എന്ന വേലിക്കെട്ടിനുള്ളിലേക്ക്‌ കപ്പ കട്ടുതിന്നാന്‍ കയറിയ ചില തുരപ്പനെലികളെ പുകച്ചു പുറത്തു ചാടിക്കുന്ന ചെറിയൊരു ഇടവേള മാത്രമേ കാന്തപുരത്തിനും അനുയായികള്‍ക്കും ഞങ്ങള്‍ തന്നിട്ടുള്ളൂ.” (2013 സെപ്‌തംബര്‍ പുറം 7). ഇവിടെ തുരപ്പനെലികളായും സലഫീ മന്‍ഹജിന്‌ വിരുദ്ധരായും വിശേഷിപ്പിച്ചത്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ പച്ചയായ ശിര്‍ക്കാണെന്ന സത്യം അംഗീകരിക്കുന്ന മുവഹ്‌ഹിദുകളെ പറ്റിയാണ്‌. ഹയ്യും ഹാളിറും ഖാദിറുമാണെന്ന്‌, വിളിക്കുന്നവന്‍ സങ്കല്‍പിക്കുന്ന ജിന്നുകളോടും മലക്കുകളോടും മേല്‍പറഞ്ഞ പ്രയാസഘട്ടത്തില്‍ വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന്‌ പച്ചയായി എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പിഴച്ച കക്ഷികളാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ മാസികയിലെ മേല്‍പറഞ്ഞ വിമര്‍ശകര്‍.

നമ്മോടൊപ്പം സ്ഥലത്തുള്ളവരാണ്‌ നന്മ തിന്മകള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ എന്ന്‌ നാം മനസ്സിലാക്കിയല്ലോ? വിപത്തിന്റെ ഘട്ടത്തില്‍ മുന്നിലൂടെയും പിന്നിലൂടെയും തുടരെതുടരെ വന്നുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ടെന്ന്‌ സക്കരിയ്യ തന്നെ എഴുതുന്നു. (ഇസ്വ്‌ലാഹ്‌ 2006 ഡിസംബര്‍) ഇപ്രകാരം തന്നെ ആത്മാവിനെ പിടിക്കാന്‍ വരുന്ന മലക്കുകള്‍ ആ സമയത്ത്‌ നമ്മോടൊപ്പമുണ്ടാകുമെന്നും നാം മനസ്സിലാക്കി. ക്വരീനായ ഒരു ജിന്നും മലക്കും എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ട്‌. ജിന്നുവാദികളുടെ പുതിയ തൗഹീദ്‌ പ്രകാരവും പിഴച്ച മന്‍ഹജ്‌ പ്രകാരവും ഈ മലക്കുകളോടും ജിന്നുകളോടും അവര്‍ക്ക്‌ കഴിവ്‌ നല്‍കപ്പെട്ട വിഷയ സംബന്ധമായി ആ ഘട്ടങ്ങളില്‍ സഹായാര്‍ത്ഥന നടത്തിയാല്‍ ശിര്‍ക്കാവുകയില്ല. കാരണം ഇവര്‍ക്ക്‌ ശിര്‍ക്ക്‌ ശിര്‍ക്കല്ലാതിരിക്കാനുള്ള ഒരു മാനദണ്‌ഡം ജിന്നുംമലക്കും സ്ഥലത്തുണ്ടാവുക എന്നുള്ളതാണ്‌. അപ്പോള്‍ എന്നെ നന്മയിലേക്ക്‌ പ്രേരിപ്പിക്കണേ എന്ന്‌ ഖാദിറായ മലക്കിനോട്‌ തേടിയാല്‍ ഇവര്‍ക്ക്‌ ശിര്‍ക്കല്ല. അപകടങ്ങളില്‍നിന്ന്‌ എന്നെ രക്ഷിക്കണേ എന്ന്‌ ഹഫളത്തിന്റെ മലക്കുകളോട്‌ കാവല്‍ തേടിയാല്‍ ഇവര്‍ക്ക്‌ ശിര്‍ക്കല്ല. ആ ശിര്‍ക്കന്‍ ചിന്താഗതികളെ തൗഹീദീ ആദര്‍ശമായും സലഫീ മന്‍ഹജായും അവതരിപ്പിക്കുന്ന ജിന്നുവാദികള്‍ മുസ്‌ലിം ജനസാമാന്യത്തിന്റെ താഴെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി തന്നേ തീരൂ.

1. യാ ഇബാദല്ലാഹി അഗീനൂനീ എന്നും മറ്റും പറയുന്ന വാറോലയുടെ അടിസ്ഥാനത്തില്‍ ചില പണ്‌ഡിതന്മാര്‍ അമല്‍ ചെയ്‌തു എന്ന്‌ പറഞ്ഞാണല്ലോ അങ്ങനെ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ നിങ്ങള്‍ പറയുന്നത്‌. വാറോലകളുടെ മറപിടിച്ചു ചെയ്യുന്ന അമലുകള്‍ മതത്തില്‍ ഒരു കാര്യം ശിര്‍ക്കല്ല എന്ന നിയമം പറയാന്‍ തെളിവാക്കുന്നത്‌ ഏത്‌ സലഫീ മന്‍ഹജാണ്‌?

2. സ്വഹാബികളും താബിഉകളും വാറോലകളുടെ അടിസ്ഥാനത്തില്‍ മതകാര്യങ്ങള്‍ മനസ്സിലാക്കിയ ഒരു മന്‍ഹജ്‌ നിങ്ങള്‍ക്ക്‌ കാണിക്കാന്‍ കഴിയുമോ?

3. സലഫീ മന്‍ഹജ്‌ പ്രകാരം നമുക്ക്‌മതത്തിലെ അടിസ്ഥാന വിഷയമായ തൗഹീദും ശിര്‍ക്കും മനസ്സിലാക്കാന്‍ വാറോലകളും അതിന്റെ അടിസ്ഥാനത്തില്‍ പണ്‌ഡിതന്മാര്‍ ചെയ്‌ത അമലുകളും മതിയോ?

4. സലഫീ മന്‍ഹജ്‌ പ്രകാരം ഏതെങ്കിലും ഒരു പണ്‌ഡിതന്‍ ളഈഫായ ഹദീഥ്‌ സ്വഹീഹാണെന്ന്‌ തെറ്റുധരിച്ചാല്‍ മതത്തില്‍ അത്‌ സ്വീകാര്യമായി പരിഗണിക്കുമോ? അവരുടെ തെറ്റായ ധാരണകളും മറ്റും മതകാര്യങ്ങള്‍ക്ക്‌ തെളിവാക്കുന്നതാണോ സലഫീ മന്‍ഹജ്‌?

5. ജിന്നുകളോടും മലക്കുകളോടും സ്ഥലത്തുണ്ടെന്നും ഖാദിറാണെന്നും സങ്കല്‍പിച്ചു സഹായം തേടുന്നത്‌ ശിര്‍ക്കാണെന്നും അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ എന്നും പറയുന്ന മുവഹ്‌ഹിദുകളെ തുരപ്പനെലികളായും അത്‌ തൗഹീദിന്‌ വിരുദ്ധമല്ലാതാക്കുന്ന ജിന്നുവാദികളെ തൗഹീദിന്റെ വക്താക്കളായും കാണുന്നത്‌ ഏത്‌ പ്രമാണവും മന്‍ഹജും അനുസരിച്ചാണ്‌?

6. മനുഷ്യാതീതരും അവര്‍ക്ക്‌ അദൃശ്യരും അഭൗതികരുമായ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കാണെന്ന വാദത്തെ ഖണ്‌ഡിച്ചു വസീലത്തുശ്ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ സലഫീ മന്‍ഹജു പ്രകാരം ശിര്‍ക്കല്ലെന്നു തന്നെയല്ലേ അതിന്റെ പച്ചയായ അര്‍ത്ഥം? ഇങ്ങിനെ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കല്ലെന്ന്‌ പറയാന്‍ തെളിവായി കോട്ടക്കല്‍ കോഴിച്ചെനയില്‍ വെച്ച്‌ ഫൈസല്‍ മുസ്‌ല്യാര്‍ ഓതിയ തെളിവാണല്ലോ സൂറഃ അന്‍ആം 128-ാമത്തെ വാക്യം? സലഫികളുടെ ഏത്‌ മന്‍ഹജിലാണ്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ല എന്നതിന്‌ തെളിവായി ഈ ആയത്തുള്ളത്‌? സലഫുസ്സ്വാലിഹുകളില്‍ ആരാണ്‌ ജിന്നുകളേയും മലക്കുകളേയും യാ ഇബാദല്ലാഹി അഗീസൂനീ എന്ന്‌ വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ലെന്നതിന്‌ തെളിവായി ഈ ആയത്തോതിയത്‌?

7. അന്‍ആം 128-ാം വാക്യത്തില്‍ പറയുന്നത്‌ മനുഷ്യരെ വഴിതെറ്റിക്കുന്ന പിശാചുക്കളെ പറ്റിയാണല്ലോ? ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കാവുകയില്ല എന്നതിന്‌ അല്ലാഹു ശപിച്ച പിശാചുക്കളെ തെളിവായി കൊണ്ടുവന്നത്‌ സലഫീ മന്‍ഹജോ അതോ ജിന്നുവാദികള്‍ പുതുതായി മെനഞ്ഞുണ്ടാക്കിയ പൈശാചിക മന്‍ഹജോ?

8. ജിന്ന്‌, മലക്ക്‌, അവരുടെ കഴിവ്‌, പ്രവൃത്തി എന്നിവയെല്ലാം മനുഷ്യരായ നമുക്ക്‌ അദൃശ്യവും വിശ്വാസവുമാണെന്ന്‌ പറഞ്ഞല്ലോ? വിശ്വാസകാര്യങ്ങളില്‍ ക്വുര്‍ആനും സുന്നത്തുമല്ലാതെ പണ്‌ഡിതന്മാരുടെ അനുമാനങ്ങള്‍ തെളിവാക്കുന്നതും അതനുസരിച്ച്‌ മതനിയമങ്ങള്‍ പറയുന്നതും സലഫികളുടെ മന്‍ഹജോ അതോ ജിന്നുവാദികളുടെ പൈശാചിക മന്‍ഹജോ?

9. ഇത്‌ സംബന്ധമായി ജിന്നുവാദികള്‍ പറയുന്ന വിശ്വാസത്തിനും ശിര്‍ക്കല്ലെന്ന മതനിയമത്തിനും വിശുദ്ധ ക്വുര്‍ആനില്‍നിന്നും സ്വഹീഹായ ഹദീഥുകളില്‍ നിന്നും തെളിവ്‌ ചോദിക്കുമ്പോള്‍ അത്‌ പറയാതെ അബ്‌ദുറഹ്‌മാന്‍ സലഫിയുടെയും അനസ്‌ മൗലവിയുടെയും കായക്കൊടിയുടെയും ക്ലിപ്പുകള്‍ തെളിവായി കാണിക്കുന്നത്‌ ഏത്‌ സലഫീ മന്‍ഹജാണ്‌?

10. അബ്‌ദുറഹ്‌മാന്‍ സലഫി പറഞ്ഞത്‌ നമ്മള്‍ സാധാരണ വിളിക്കുന്ന `മണ്ട്യെരോ വിളിയാണെന്ന്‌ ജിന്നുവാദികള്‍ തന്നെ സമ്മതിച്ച കാര്യമാണല്ലോ? സാധാരണ നാം `മണ്ട്യെരോ’ എന്ന്‌ വിളിക്കാറുള്ളത്‌ ജിന്നുകളേയും മലക്കുകളേയുമാണോ അതോ മനുഷ്യരെയോ? അനസ്‌ മൗലവിയുടേയും കായക്കൊടിയുടേയും പ്രസംഗ ക്ലിപ്പുകള്‍ ജിന്നുകളേയും മലക്കുകളേയും വിളിച്ചു തേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന മത നിയമത്തിന്‌ തെളിവാക്കുന്നത്‌ ഏത്‌ സലഫീ മന്‍ഹജ്‌ അനുസരിച്ചാണ്‌?

11. അനസ്‌ മൗലവിയടക്കം ഏതൊരാളുടെയും വാക്കുകള്‍ നാം തള്ളുകയും കൊള്ളുകയും ചെയ്യുന്നതിന്റെ മാനദണ്‌ഡം വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണെന്ന സലഫീ മന്‍ഹജ്‌ ജിന്നുവാദികള്‍ മറന്നുപോയോ? അല്ലാഹുവിന്റെ അസ്‌മാഉ വസ്സ്വിഫാത്തിലെ തൗഹീദില്‍ നവവി അടക്കമുള്ള ചില ഇമാമുകളുടെ നിലപാടിനെ വ്യതിയാനമായി ഇസ്വ്‌ലാഹ്‌ മാസികയില്‍ ജിന്നുവാദിക്ക്‌ എഴുതേണ്ടിവന്നത്‌ ഏത്‌ മന്‍ഹജ്‌ അനുസരിച്ചായിരുന്നു?

12. നമ്മുടെ പ്രഭാഷകരുടെ ചില ക്ലിപ്പുകള്‍ തെളിവായി അവതരിപ്പിക്കുന്ന ജിന്നുവാദികള്‍ അസ്‌മാഉ വസ്സ്വിഫാത്തിലെ തൗഹീദില്‍ മുന്‍ഗാമികളായ ചില പണ്‌ഡിതരുടെ നിലപാടുകള്‍ തെളിവായി അംഗീകരിക്കാന്‍ തയ്യാറാകുമോ?

13. സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും അല്ലാഹു നിസ്‌തുലനാണ്‌ എന്നതിനെ ഖണ്‌ഡിച്ചു ഗുണവിശേഷണങ്ങളില്‍ ഏകത്വം എന്ന കാര്യം തൗഹീദിന്റെ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തിയത്‌ ശരിയല്ല എന്നൊരാള്‍ പറഞ്ഞാല്‍ ജിന്നുവാദികളുടെ മന്‍ഹജ്‌ പ്രകാരം അത്‌ അബദ്ധമോ സുബദ്ധമോ?
സഹായാര്‍ത്ഥനയുടെ കാര്യത്തില്‍ മനുഷ്യകഴിവ്‌ കഴിഞ്ഞാല്‍ അതീതനും അദൃശ്യനുമായി അല്ലാഹുവോട്‌ മാത്രം എന്ന തൗഹീദ്‌ പറഞ്ഞിരുന്ന ജിന്നുവാദികള്‍ക്ക്‌ അദൃശ്യരും അഭൗതികരുമായ ജിന്നുകളോടും മലക്കുകളോടും ഹയ്യും ഹാളിറും ഖാദിറുമെന്ന്‌ സങ്കല്‍പിച്ചു വിളിച്ചുതേടുന്നത്‌ ശിര്‍ക്കല്ലാതായി മാറിയപ്പോള്‍ ഇരുവിഭാഗം സുന്നികളും സ്വാഭാവികമായും ഇവരോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അവയില്‍ പ്രസക്തമായ ചിലത്‌ താഴെ കൊടുക്കാം.

1. മനുഷ്യ കഴിവുകള്‍ക്കതീതമായി ചുരത്തിലെ ആറാം വളവില്‍നിന്ന്‌ വാഹനം നിയന്ത്രണം വിടുമ്പോള്‍ അതിലുള്ള ആളുകള്‍ മരിച്ച മഹത്തുക്കളെ സഹായത്തിന്‌ വിളിച്ചാല്‍ ശിര്‍ക്കാകുമെന്നായിരുന്നല്ലോ ഇക്കാലമത്രയും മുജാഹിദുകള്‍ പറഞ്ഞിരുന്നത്‌? മനുഷ്യശക്തിക്കതീതമായി അപകടത്തില്‍പെട്ട ഈ വാഹനത്തില്‍നിന്ന്‌ ഏതെങ്കിലും ജിന്നുവാദി ഹയ്യും ഹാളിറും ഖാദിറുമെന്ന്‌ സങ്കല്‍പിച്ച്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടിയാല്‍ അത്‌ തൗഹീദിന്റെ വിളിയാണോ അതോ ശിര്‍ക്കിന്റെ വിളിയോ?

2. മേല്‍പറഞ്ഞ പ്രതിസന്ധി ഘട്ടത്തില്‍ ആ വാഹനത്തില്‍ നിന്ന്‌ മുജാഹിദായ ഒരാള്‍ അല്ലാഹുവിനെ മാത്രം വിളിക്കുന്നു. മുജാഹിദല്ലാത്ത വ്യക്തി ഹയ്യും ഹാളിറും കൊടുത്ത കഴിവില്‍ ഖാദിറുമായ ഹഫളത്തിന്റെ മലക്കുകളേയും റക്വീബ്‌ അതീദ്‌ എന്നീ മലക്കുകളേയും യാ ഇബാദല്ലാഹി അഗീസൂനീ എന്നു വിളിച്ചു തേടുന്നു. ജിന്നുവാദികളുടെ മന്‍ഹജ്‌ പ്രകാരം ഈ രണ്ട്‌ തേട്ടങ്ങളും തൗഹീദില്‍നിന്ന്‌ പുറത്തുപോകാത്ത വിളിയാണോ?

3. നേരത്തെ മുജാഹിദുകള്‍ ഈ അപകടഘട്ടത്തില്‍ അല്ലാഹുവിനെ വിളിക്കുന്നവനെ കുറിച്ചു മാത്രമാണല്ലോ യഥാര്‍ത്ഥ മുവഹ്‌ഹിദെന്ന്‌ വിശേഷിപ്പിച്ചത്‌? ഇപ്പോള്‍ അതില്‍നിന്ന്‌ അല്ലാഹുവിനോടല്ലാതെ ജിന്നുകളേയും മലക്കുകളേയും വിളിച്ചു സഹായമര്‍ത്ഥിക്കുന്നവനും മുവഹ്‌ഹിദാകുമോ?

4. പ്രയാസഘട്ടങ്ങളില്‍ അല്ലാഹുവിന്‌ പുറമെ വിളിച്ചുതേടിയാല്‍ ശിര്‍ക്കായി മാറാത്ത ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളെ ജിന്നുവാദികള്‍ക്ക്‌ പുതിയതായി എവിടെനിന്ന്‌ കിട്ടി?

5. ളഈഫായ ഹദീഥും അത്‌ സ്വഹീഹാണെന്ന്‌ ധരിച്ച പണ്‌ഡിതന്മാര്‍ ചെയ്‌ത അമലും അവരോടുള്ള തേട്ടം ശിര്‍ക്കാവുകയില്ല എന്നതിന്‌ ജിന്നുവാദികള്‍ക്ക്‌ തെളിവാകുമെങ്കില്‍ സുന്നികളായ ഞങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ ളഈഫിന്റെയും അമലിന്റെയും അടിസ്ഥാനത്തില്‍ മതത്തില്‍ ഇന്നിന്ന കാര്യങ്ങള്‍ ബിദ്‌ത്തും ശിര്‍ക്കുമല്ലെന്നതിന്‌ തെളിവാക്കിക്കൂട?

യാഥാസ്ഥിതിക വിഭാഗത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ തോറ്റമ്പിയ ജിന്നുവാദികള്‍ ഇപ്പോള്‍ കാന്തപുരം വിഭാഗത്തിന്‌ ചെറിയ ഒരു ഇടവേള കൊടുത്തു എന്നെഴുതിയത്‌ അല്‍ ഇസ്വ്‌ലാഹ്‌ മാത്രം വായിക്കുന്ന ജിന്നുവാദികളെ പറ്റിക്കാനേ ഉപകരിക്കൂ.

തലക്കെട്ടിന്റെ നിയമമറിയാത്ത ഇസ്വ്‌ലാഹുകാരന്‍

ഉദ്ധരണി ചിഹ്നത്തിലുള്ള വരികളുടെയും അതിലെ ആശയങ്ങള്‍ക്കനുസരിച്ച്‌ ഉദ്ധരണിച്ചിഹ്നം നല്‍കാതെ കൊടുക്കുന്ന തലക്കെട്ടിന്റെയും വ്യത്യാസമറിയാത്ത ബഷീര്‍ സലഫി എഴുതുന്നു.: ജിന്നു മെഴുകുതിരി തരും അത്‌ ചോദിക്കുന്നത്‌ ശിര്‍ക്കല്ല-അല്‍ ഇസ്‌ലാഹ്‌ മാസിക എന്നാണ്‌ പന്നൂര്‍ എഴുതിയ പെട്ടിക്കോളത്തിന്റെ തലവാചകം. അല്‍ ഇസ്‌ലാഹ്‌ വായിക്കാത്തവര്‍ ഇത്‌ വായിച്ചാല്‍ എന്താണ്‌ മനസ്സിലാക്കുക? അത്‌ അല്‍ ഇസ്വ്‌ലാഹ്‌ എഴുതിയ വാചകങ്ങളാണെന്നല്ലേ? എന്നാല്‍ അങ്ങനെയൊരു വാചകം അല്‍ ഇസ്വ്‌ലാഹില്‍ എഴുതിയിട്ടില്ല.(അല്‍ ഇസ്വ്‌ലാഹ്‌ 2013 ഒക്‌ടോ.)
കോംപോസിഷനെഴുത്തും വരികളുടെ ആശയത്തിന്ന്‌ ഉചിതമായ തലക്കെട്ട്‌ നല്‍കുന്നതും കുട്ടികളെ പഠിപ്പിക്കുന്ന ഭാഷാധ്യാപകനായ ബഷീര്‍ സലഫിയില്‍നിന്ന്‌ വരാന്‍ പാടില്ലാത്ത ഒരു വലിയ തെറ്റാണ്‌ ഈ ആരോപണത്തിലുള്ളത്‌. എന്റെ പെട്ടിക്കോളത്തില്‍ ഉദ്ധരണി ചിഹ്നമുള്ള വരികളും ഉദ്ധരണി ചിഹ്നമില്ലാത്ത ഹെഡ്ഡിംഗുമാണുള്ളത്‌. ഉദ്ധരണി ചിഹ്നം നല്‍കിക്കൊണ്ട്‌ വിചിന്തനം കൊടുത്തത്‌ നോക്കൂ: “ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ? 2013 ജൂലൈയില്‍ അല്‍ ഇസ്വ്‌ലാഹ്‌ എഴുതിയ ഈ വരികളും 2012 ഡിസംഹറില്‍ അദൃശ്യശക്തികളോട്‌ അവരുടെ പ്രകൃതത്തിനനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റുകയില്ല” എന്ന വരികളും വിചിന്തനം ക്വട്ടേഷന്‍ ചിഹ്നമിട്ട്‌ ഉദ്ധരിച്ചശേഷം, ക്വട്ടേഷന്‍ ചിഹ്നമില്ലാതെ, ജിന്ന്‌ മെഴുകുതിരി തരും ചോദിക്കുന്നത്‌ ശിര്‍ക്കല്ല-അല്‍ ഇസ്‌ലാഹ്‌ എന്ന്‌ ഹെഡ്ഡിംഗ്‌ കൊടുത്താല്‍ അല്‍ ഇസ്വ്‌ലാഹില്‍ ആ ഹെഡ്ഡിംഗ്‌ ഉള്ളതായി ഒരു യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥി പോലും മനസ്സിലാക്കില്ല.
“………” ഈ ചിഹ്നങ്ങള്‍ക്കിടയിലെ വിശദീകരണ വരികള്‍ അല്‍ ഇസ്‌്‌ലാഹിന്റേതാണെന്നും ചിഹ്നം ഇടാത്തതിനാല്‍ തലക്കെട്ട്‌ ആശയത്തിന്നു അനുയോജ്യമായ രീതിയില്‍ വിചിന്തനം കൊടുത്തതാണെന്നും ഭാഷാ നിയമമറിയുന്നവര്‍ക്കെല്ലാം മനസ്സിലാകും. ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ല എന്ന്‌ ഡിസംബറിലെഴുതിയതുമായി ബന്ധപ്പെട്ടുകൊണ്ട്‌ ജൂലായില്‍ ജിന്നിന്ന്‌ മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ?’ എന്ന്‌ ബഷീര്‍ സലഫിയെഴുതിയാല്‍ വിചിന്തനത്തിലെ ഹെഡ്ഡിംഗില്‍ പറഞ്ഞതിനെതിരായ എന്താശയമാണ്‌ വായനക്കാര്‍ മനസ്സിലാക്കുക? ഇരുപത്‌ വരിയുള്ള ഒരു ഖണ്‌ഡികയില്‍ നിന്ന്‌ അഞ്ചുവരി ഉദ്ധരിക്കുകയും പതിനഞ്ചു വരികള്‍ വിട്ടുകളയുകയും ചെയ്‌താല്‍ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തലാകില്ല. ഉദ്ധരിച്ച അഞ്ചു വരിയിലെ ആശയത്തിന്ന്‌ വിരുദ്ധമായത്‌ ഉദ്ധരിക്കാത്ത പതിനഞ്ചു വരിയില്‍ ഉണ്ടെന്ന്‌ വിമര്‍ശകന്‍ തെളിയിച്ചെങ്കിലേ വിചിന്തനം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി എന്ന ആരോപണം സത്യമാവുകയുള്ളൂ. അദൃശ്യ സൃഷ്‌ടികള്‍ക്ക്‌ `ചെയ്യാന്‍ കഴിയുന്ന’ എന്ന്‌ വര്‍ത്തമാന ക്രിയയിലും `ജിന്നിന്ന്‌ മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ പന്നൂര്‍’ എന്ന്‌ ഭാവി വര്‍ത്തമാനക്രിയ ഉപയോഗിച്ച്‌ ചോദ്യരൂപത്തിലും ബഷീര്‍ സലഫി എഴുതിയതിന്ന്‌ വിപരീതാശയമുള്ള വരികള്‍ മറ്റു വരികളില്‍ ഇല്ലാത്തിടത്തോളം കാലം ക്വട്ടേഷന്‍ ചിഹ്നമിടാതെ ഞാന്‍ കൊടുത്ത തലക്കെട്ടിനെക്കുറിച്ച്‌ ബഷീര്‍ സലഫി പറഞ്ഞത്‌ ഒരു ഭാഷാധ്യാപകനെന്ന നിലക്ക്‌ അദ്ദേഹം ചെയ്യാന്‍ പാടില്ലാത്ത വന്‍ അപരാധമായി നിലകൊള്ളും. സുലൈമാന്‍ നബി ശൈത്വാന്‍മാരെക്കൊണ്ട്‌ കടലില്‍നിന്ന്‌ മുത്തുവാരിപ്പിച്ചതും മറ്റും നമ്മള്‍ ജിന്നിനോട്‌ സഹായം ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്ന്‌ സ്ഥാപിക്കാനോ ക്വിയാസിന്നോ പറ്റുകയില്ല. അതിന്ന്‌ രണ്ടു കാരണങ്ങളുണ്ട്‌.
1. എനിക്കു ശേഷം മറ്റാര്‍ക്കും തരപ്പെടാത്ത ഒരാധിപത്യം എനിക്കു നല്‍കേണമേ (വഹബ്‌ലീ മുല്‍കന്‍ ലായം ബഗ്വീലി അഹദിമ്മിംബഅ്‌ദീ) എന്ന പ്രാര്‍ഥന സ്വീകരിച്ചുകൊണ്ടാണ്‌ അല്ലാഹു കാറ്റിനെയും കെട്ടിട നിര്‍മ്മാണ വിദഗ്‌ദ്ധരും മുങ്ങല്‍ വിദഗ്‌ദ്ധരുമായ പിശാചുക്കളെയും അദ്ദേഹത്തിനു കീഴ്‌പ്പെടുത്തിക്കൊടുത്തത്‌. അതിനാല്‍ സുലൈമാന്‍ നബിയല്ലാത്തവര്‍ക്ക്‌ ഇത്‌ ബാധകമല്ല. അഥവാ ജിന്ന്‌ നമുക്ക്‌ മെഴുകുതിരി തരും എന്നതിന്നു തെളിവല്ല.
`വശ്‌ ശയാത്വീന കുല്ല ബന്നാഇന്‍ വഗവ്വാസ്‌ – എല്ലാവിധ കെട്ടിട നിര്‍മ്മാണക്കാരും മുങ്ങല്‍ വിദഗ്‌ദ്ധരുമായ പിശാചുക്കളേയും അദ്ദേഹത്തിന്ന്‌ അധീനപ്പെടുത്തിക്കൊടുത്തു എന്ന്‌ സൂറത്ത്‌ സ്വാദില്‍ കാണാം.
2. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ജിന്നിന്ന്‌ അതിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ `ചെയ്യാന്‍ കഴിയുന്ന’ ഒരു കാര്യം `ആവശ്യപ്പെടുന്നത്‌’ എന്ന സമര്‍ഥനത്തിനുശേഷം `ജിന്നിന്ന്‌ മെഴുകുതിരി കൊണ്ടുവരാന്‍ `കഴിയാതിരിക്കുമോ’ എന്ന്‌ വര്‍ത്തമാനകാല പ്രസക്തി നല്‍കി ചോദിക്കുമ്പോള്‍ പിശാചിനോട്‌ ചോദിച്ചാലും ശിര്‍ക്കാവില്ല എന്നു വരില്ലേ? എത്ര വലിയ അപകടമാണ്‌ ബഷീര്‍ സലഫിയുടെ വരികളിലുള്ളത്‌!!
പരപുരുഷന്മാരുടെ പിറകില്‍ സ്‌ത്രീകള്‍ക്ക്‌ നമസ്‌കരിക്കാം-ഇബ്‌നു കഥീര്‍ എന്ന്‌ പണ്ട്‌ ഞാനൊരു തലക്കെട്ടു കൊടുത്തിരുന്നു. ഉദ്ധരണിച്ചിഹ്നമിടാതെ കൊടുത്ത ആ വരി ഇബ്‌നുകഥീറിന്റെ തഫ്‌സീറില്‍ ഇല്ലാതിരുന്നിട്ടും ഒരു സുന്നിയും അതിനെ വിമര്‍ശിച്ചിട്ടില്ല. കാരണം യജൂസുലില്‍ മര്‍അത്തി) (സ്‌ത്രീക്ക്‌ അനുവദനീയമാണ്‌) എന്ന തന്റെ അഭിപ്രായം പറഞ്ഞുകൊണ്ട്‌ അതു സ്ഥാപിക്കാനുള്ള ഹദീഥുകള്‍ അദ്ദേഹം കൊടുത്തിട്ടുണ്ട്‌.
ഇബ്‌നു കഥീര്‍ (റഹി) പറയുന്നു: “അലങ്കാര പ്രകടനം കൊണ്ടും സുഗന്ധദ്രവ്യങ്ങളുടെ സൗരഭ്യംകൊണ്ടും പുരുഷന്മാരെ ബുദ്ധിമുട്ടിക്കുകയില്ലെന്ന നിബന്ധനയോടെ സ്‌ത്രീകള്‍ക്ക്‌ പുരുഷന്‍മാരുടെ ജമാഅത്തില്‍ പങ്കെടുക്കാവുന്നതാണ്‌. സ്വഹീഹില്‍ സ്ഥിരപ്പെട്ടപോലെ. നബി (സ്വ) അരുളി: അല്ലാഹുവിന്റെ ദാസികളെ അല്ലാഹുവിന്റെ പള്ളികളില്‍നിന്ന്‌ തടയരുത്‌. മറ്റൊരു റിപ്പോര്‍ട്ടില്‍ അവര്‍ സുഗന്ധം ഉപയോഗിക്കാതെ പുറപ്പെട്ടുകൊള്ളട്ടെ എന്നുമുണ്ട്‌. ഇബ്‌നു മസ്‌ഊദിന്റെ ഭാര്യ സൈനബ്‌ പറഞ്ഞതായി സ്വഹീഹ്‌ മുസ്‌ലിം സ്ഥിരപ്പെടുത്തുന്നു. ഞങ്ങളോട്‌ തിരുമേനി അരുളി, നിങ്ങളിലാരെങ്കിലും പള്ളിയില്‍ ഹാജരായാല്‍ സുഗന്ധമുപയോഗിക്കരുത്‌. ആഇശ (റ) പറഞ്ഞതായി ബുഖാരിയിലും മുസ്‌ലിമിലും ഇങ്ങനെ കാണാം. സത്യവിശ്വാസികളായ സ്‌ത്രീകള്‍ നബിയോടൊപ്പം സുബ്‌ഹ്‌ നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ട്‌. പിന്നെ പുതപ്പു മൂടിക്കൊണ്ടായിരുന്നു അവര്‍ തിരിച്ചുപോയിരുന്നത്‌. ഇരുട്ടുമൂലം അവരെ തിരിച്ചറിയുമായിരുന്നില്ല. ആഇശ (റ) പറയുന്നതായി ബുഖാരിയിലും മുസ്‌ലിമിലും കാണാം. സ്‌ത്രീകള്‍ പുതുതായി കാണിക്കുന്ന കാര്യങ്ങള്‍ നബി (സ്വ) കണ്ടിരുന്നുവെങ്കില്‍ ബനൂഇസ്‌റാഈല്‍ സ്‌ത്രീകള്‍ തടയപ്പെട്ടപോലെ അവര്‍ പള്ളിയില്‍ വരുന്നത്‌ അവിടുന്നു തടയുമായിരുന്നു.” (ഇബ്‌നുകഥീര്‍)
ഈ ആശയത്തിന്ന്‌ നൂറുശതമാനം യോജിച്ചതായിരുന്നു ഉദ്ധരണിച്ചിഹ്നമില്ലാതെ മേല്‍കൊടുത്ത തലക്കെട്ട്‌. സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും അത്‌ വിഷയത്തോട്‌ നീതിപുലര്‍ത്തുന്ന സ്വതന്ത്ര തലക്കെട്ടാണെന്ന്‌. സുല്ലമുസ്സലാം അറബിക്‌ കോളജിലെ മലയാളം ക്ലാസില്‍ വിരാമം, അര്‍ധവിരാമം, വിസര്‍ഗം, ഉദ്ധരണി, ബ്രാക്കറ്റ്‌ എന്നിവ ഞാന്‍ ബഷീര്‍ സലഫിയെ പഠിപ്പിച്ചിരുന്നുവല്ലോ. അന്ന്‌ ശ്രദ്ധയോടെ പഠിച്ച എന്റെ ശിഷ്യന്‍ അതുള്‍ക്കൊള്ളാതെയാണ്‌ എന്നെ ഉദ്ധരണിച്ചിഹ്നമില്ലാത്ത തലക്കെട്ടിന്റെ പേരില്‍ തട്ടിപ്പുകാരനാക്കിയത്‌. ഇതില്‍ വിഷമമില്ല. ഇതെല്ലാം മുമ്പേ പ്രതീക്ഷിച്ചതാണ്‌.
ഉദ്ധരണികള്‍ക്ക്‌ അല്‍ ഇസ്വ്‌ലാഹിലില്ലാത്ത സ്വതന്ത്ര തലക്കെട്ടു നല്‍കി ഒരു കൃത്രിമവും നടത്താതെ ബഷീര്‍ സലഫിയെഴുതിയത്‌ അബദ്ധമാണെന്ന്‌ തെളിയിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഉദാഹരണത്തിന്ന്‌ ഇനി പറയുന്ന വാര്‍ത്ത ശ്രദ്ധിക്കുക.
ശിര്‍ക്കല്ലാത്ത ജിന്നുവിളിയെന്നും ശിര്‍ക്കായ ജിന്നുവിളിയെന്നും വിഭജിച്ചതായി ഹദീഥില്ല-ബഷീര്‍ സലഫി.
ശിര്‍ക്കായ ജിന്നുവിളി, ശിര്‍ക്കുള്ള ജിന്നുവിളി എന്നിങ്ങനെ നബി (സ്വ) വിഭജിച്ചതായി ഹദീഥില്ലെന്ന്‌ ബഷീര്‍ സലഫി പറഞ്ഞു. ഇങ്ങനെയൊരു വിഭജനം ഹദീഥുകൊണ്ട്‌ തെളിയിക്കാമോ എന്ന വിചിന്തനത്തിന്റെ വെല്ലുവിളിക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ജിന്നുകളോടുള്ള സഹായാര്‍ഥന അവിടെയിരിക്കട്ടെ, മനുഷ്യര്‍ മനുഷ്യരോട്‌ നടത്തുന്ന സഹായാര്‍ഥന തന്നെ ശിര്‍ക്കാകുന്ന സഹായാര്‍ഥന ശിര്‍ക്കല്ലാത്ത സഹായാര്‍ഥന എന്നിങ്ങനെ രണ്ടായി വിഭജിച്ചുകൊണ്ട്‌ നബി (സ്വ) സ്വഹാബത്തിനെ പഠിപ്പിച്ചിട്ടുണ്ടോ?” എന്ന മറുചോദ്യത്തിലൂടെ 2013 ഏപ്രിലിലെ അല്‍ ഇസ്വ്‌ലാഹിലാണ്‌ അദ്ദേഹം ഈ അബദ്ധം എഴുതിയത്‌. വിവരമറിയിക്കല്‍ അനിവാര്യമായ ഘട്ടങ്ങളില്‍പോലും കേള്‍വിയുടെ പരിധിക്കപ്പുറത്തുള്ള നബിയോട്‌ സ്വഹാബത്ത്‌ ഒരു കാര്യവും വിളിച്ചുപറയാതിരുന്നതും കാഴ്‌ചയുടെയും കേള്‍വിയുടെയും പരിധിയില്‍പെടുന്ന അവസരങ്ങളില്‍ പരസ്‌പരം സഹായം ചോദിച്ചിരുന്നു എന്നതും മനുഷ്യരുടെ സഹായാര്‍ഥനക്ക്‌ ശിര്‍ക്കാവാത്തത,്‌ ആകുന്നത്‌ എന്ന വിഭജനമുണ്ട്‌ എന്നതിന്ന്‌ തെളിവായി വിചിന്തനം അതിന്ന്‌ ഖണ്‌ഡനമെഴുതിയിരുന്നു. ഇനി മറ്റൊരു വാര്‍ത്ത ഉദാഹരിക്കാം.
കെട്ടിട നിര്‍മ്മാണത്തിന്ന്‌ ജിന്നിനെ
വിളിക്കുന്നത്‌ ശിര്‍ക്കല്ല
-അല്‍ ഇസ്വ്‌ലാഹ്‌
കെട്ടിട നിര്‍മ്മാണം, കടലില്‍ മുങ്ങി മുത്തുവാരല്‍ എന്നിവ ജിന്നിന്ന്‌ അതിന്റെ പ്രകൃതത്തിന്നനുസരിച്ച്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണെന്ന്‌ ക്വുര്‍ആന്‍ പറഞ്ഞിരിക്കെ അത്തരം കാര്യങ്ങള്‍ ജിന്നിനോട്‌ ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാവില്ലെന്ന്‌ 2012 ഡിസംബര്‍, 2013 ജൂലൈ ലക്കങ്ങളിലൂടെ അല്‍ ഇസ്വ്‌ലാഹ്‌ സമര്‍ഥിക്കുന്നു.
“മനുഷ്യന്റെ പരിസരത്തുള്ള ഉണ്ടെന്നു കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല” എന്നാണ്‌ 2012 ഡിസംബര്‍ ലക്കത്തില്‍ എഴുതിയത്‌. ആ സഹായ ലഭ്യതയുടെ രീതിയെക്കുറിച്ച്‌ വിചിന്തനം ഉന്നയിച്ച ചോദ്യത്തിന്ന്‌ മറുപടിയായി 2013 ജൂലൈ ലക്കത്തില്‍ മാസിക ഇങ്ങനെയെഴുതി. “ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും, പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌ മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ പന്നൂര്‍?
ഈ റിപ്പോര്‍ട്ടില്‍ ഒരു കൃത്രിമവുമില്ല. രണ്ട്‌ ഉദ്ധരണികളിലൂടെ പ്രകടമായത്‌ ഇനി പറയുന്ന മൂന്ന്‌ ആശയങ്ങളാണ്‌.
1. ജിന്നിന്റെ കഴിവില്‍പെടാത്ത കാര്യം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കാവും.
2. ജിന്നിന്റെ കഴിവില്‍പെട്ടത്‌ ആവശ്യപ്പെട്ടാല്‍ ശിര്‍ക്കാവില്ല.
3. കെട്ടിടനിര്‍മ്മാണം, പാത്രനിര്‍മ്മാണം, മെഴുകുതിരി കൊണ്ടുവരല്‍ തുടങ്ങിയവ ജിന്നുകളുടെ കഴിവില്‍പെട്ടതാണ്‌.
ഇനി ബഷീര്‍ സലഫി സങ്കടത്തോടുകൂടി ചോദിക്കുന്ന ഒരു ചോദ്യത്തിന്ന്‌ മറുപടി പറയാം.
“ജിന്നുകള്‍ക്ക്‌ പല കഴിവുകളുമുണ്ട്‌, അതുകൊണ്ട്‌ അവരോട്‌ എന്തു ചോദിക്കാം, അതൊന്നും ശിര്‍ക്കല്ല എന്നതിന്ന്‌ തെളിവായിക്കൊണ്ട്‌ ഈയുള്ളവന്‍ എഴുതിയതാണോ പന്നൂര്‍ ഈ വരികള്‍” (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഒക്‌ടോ.)
മറുപടി: ചോദ്യത്തില്‍ കൃത്രിമമുണ്ട്‌. ജിന്നുകളോട്‌ എന്തും ചോദിക്കാമെന്ന്‌ ബഷീര്‍ സലഫി എഴുതിയെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കാമെന്നെഴുതി എന്നും പറഞ്ഞിട്ടില്ല, ഞാനെഴുതിയത്‌, ജിന്നിന്റെ കഴിവില്‍പെട്ടത്‌ ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്നും ചോദിച്ചാല്‍ ജിന്നിന്‌ അത്‌ തരാന്‍ കഴിയുമെന്നും താങ്കളെഴുതി എന്നാണ്‌. ബഷീര്‍ സലഫി കെട്ടിട നിര്‍മ്മാണത്തിന്ന്‌ ജിന്നിനെ വിളിക്കാറുണ്ടെന്നോ വിളിക്കുമെന്നോ ഞാന്‍ വിചാരിക്കുന്നില്ല. പക്ഷേ വരികളില്‍നിന്ന്‌ ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചോദിച്ചാല്‍ ശിര്‍ക്കാവില്ലെന്നും അതില്‍പെട്ടതാണ്‌ മെഴുകുതിരി കൊണ്ടുവരല്‍ എന്നും വ്യക്തമാകുന്നു. സുലൈമാന്‍ നബിക്ക്‌ ജിന്നുകള്‍ നിര്‍മ്മിച്ചുകൊടുത്ത കെട്ടിടത്തിന്റെ വരാന്തയില്‍ അവര്‍ക്ക്‌ ഒരു മെഴുകുതിരി കത്തിച്ചുവെക്കാന്‍ കഴിയുമോ ഇല്ലേ എന്നതല്ല ബഷീര്‍ നമുക്കിടയിലുള്ള തര്‍ക്കം. നമുക്ക്‌ മെഴുകുതിരി തരാന്‍ ജിന്നിന്ന്‌ കഴിയുമോ എന്നതാണ്‌. മെഴുകുതിരി സിദ്ധാന്തത്തില്‍ വന്ന ഈ അബദ്ധം അങ്ങു തിരുത്തിക്കളയൂ. അല്ലാതെ രക്ഷയില്ല. -

Tuesday, October 22, 2013

അല്‍ഇസ്വ്‌ലാഹിലെ രസതന്ത്ര ശാസ്‌ത്രജ്ഞനോട്‌ എന്തെഴുതിയാലും

എ.പി.ക്കൊരു കുത്ത്‌ ടി.പി.ക്കൊരു തട്ട്‌ എന്നതാണ്‌ അല്‍ ഇസ്വ്‌ലാഹിലെ ബശീര്‍ സലഫി പൂളപ്പൊയിലിന്റെ നയം. `ഭിന്നതയുടെ രസതന്ത്രം 2002 മുതല്‍ 2012 വരെ’ എന്ന അല്‍ ഇസ്വ്‌ലാഹ്‌ ലേഖനം (2013 സപ്‌തംബര്‍) ഇതിന്റെ തെളിവാണ്‌. മടവൂര്‍ വിഭാഗത്തിന്‌ ആദര്‍ശവ്യതിയാനമുണ്ടായിരുന്നുവെന്നോ ഇല്ലെന്നോ കൃത്യമായി വായനക്കാര്‍ക്ക്‌ ഒരു കാഴ്‌ചപ്പാട്‌ നല്‍കാന്‍ കഴിയാത്ത പരസ്‌പര വൈരുധ്യങ്ങള്‍കൊണ്ട്‌ ലേഖനം വലിച്ചുനീട്ടുകയാണ്‌ ഇഷ്‌ടന്‍. ഒരിടത്ത്‌ പ്രശ്‌നം ആദര്‍ശപരമാണെന്നു പറയുമ്പോള്‍ മറ്റൊരിടത്ത്‌ എ.പിക്കും ടി.പി.ക്കും അധികാരക്കസേരയുറപ്പിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു വ്യതിയാനാരോപണം എന്നാണെഴുതുന്നത്‌. എ.പി.ക്കൊരു കുത്തുകൊടുക്കുക, ടി.പി.ക്കൊരു തട്ടുകൊടുക്കുക എന്ന പോളിസി കാരണം ഇടംവലം നോക്കാതിരിക്കുക എന്ന രചനാദൂഷ്യമോ അന്ധമായ വിദ്വേഷമോ കൊണ്ടാണ്‌ ഇഷ്‌ടന്റെ എഴുത്ത്‌ ഇത്ര വഷളായത്‌. ഇഷ്‌ടന്നു തന്നെ തിരിഞ്ഞു കൊള്ളാനിടയുള്ള ചില വരികള്‍ കാണുക.
'മടവൂര്‍ വിഭാഗത്തിനെതിരെ ആദര്‍ശവ്യതിയാനം ഒരു പ്രധാന ചര്‍ച്ചയാക്കി വളര്‍ത്തിക്കൊണ്ടുവന്നപ്പോഴും ടി.പി., എ.പി. തുടങ്ങിയ മുതിര്‍ന്ന നേതാക്കന്‍മാര്‍ തങ്ങളുടെ അധികാരക്കസേര ഉറപ്പിക്കുന്നതിനുള്ള ഒരു ഉപാധി എന്നതിന്നപ്പുറം വ്യതിയാന ആരോപണത്തെ കണ്ടിരുന്നില്ല. ചിട്ടയായ പ്രവര്‍ത്തനവും മികച്ച വ്യക്തി ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട്‌ ഹുസൈന്‍ മടവൂരും അനുയായികളും പ്രസ്ഥാനത്തില്‍ ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍ കുടിയൊഴിഞ്ഞു പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന കെ.എന്‍.എം. നേതാക്കള്‍ക്ക്‌ ആദര്‍ശ വ്യതിയാനാരോപണം ഒരാശ്വാസമാവുകയായിരുന്നു. ആരോപകര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുകയാണ്‌ നേതാക്കന്‍മാര്‍ ചെയ്‌തത്‌.’ (അല്‍ ഇസ്വ്‌ലാഹ്‌ 2013 സപ്‌തം)
പൂളപ്പൊയിലുകാരന്‍ ശരിയായ പേനകൊണ്ടല്ല പൂളക്കൊമ്പുകൊണ്ടാണിതെഴുതിയത്‌ എന്ന്‌ പറയാം. ഇതില്‍ എ.പിക്കും ടി.പിക്കും കുത്തും തട്ടും കൊടുക്കുന്നതിനു പുറമെ അബ്‌ദുറഹ്‌മാന്‍ സലഫിക്ക്‌ ഒരു വെട്ടും കൊടുക്കുന്നുണ്ട്‌. അതിന്നിടയില്‍ തന്റെ ആദര്‍ശ നായകന്‍ സക്കരിയാസ്വലാഹിക്ക്‌ ഒരു വെട്ടും കൊടുത്തത്‌ ബഷീര്‍ സലഫി ഓര്‍ത്തിട്ടുണ്ടാവില്ല. മടവൂരിസത്തെ ശക്തമായ വിമര്‍ശിച്ച പ്രഭാഷകനാണല്ലോ സ്വലാഹി. തങ്ങളുടെ അധികാരക്കസേരയുറപ്പിക്കാന്‍ എ.പിയും ടി.പിയും അബ്‌ദുറഹ്‌മാന്‍ സലഫിക്കും സക്കരിയാ സ്വലാഹിക്കും വേദിയൊരുക്കി കൊടുത്തുവെന്ന്‌ പറയാന്‍ മാത്രം ബഷീര്‍ സലഫിക്ക്‌ വിദ്വേഷമുണ്ട്‌. ഈ വിദ്വേഷം മനസ്സിലൊതുക്കിക്കൊണ്ടായിരുന്നുവോ ഒരു വര്‍ഷം മുമ്പുവരെ ഇയാള്‍ എ.പിയോടും ടി.പിയോടുമൊപ്പം നിന്നത്‌? അതോ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ബോധോദയമുണ്ടായതോ? അതുമല്ലെങ്കില്‍ തന്റെ ലേഖനങ്ങള്‍ വിചിന്തനത്തില്‍ വരാനും പുസ്‌തകമായി പ്രസിദ്ധീകരിക്കാനും വേണ്ടി നേതാക്കളുടെ `കസേരമോഹ’ത്തെക്കുറിച്ച്‌ മിണ്ടാതിരുന്നതോ? ഒന്നാംപേജില്‍ താനെഴുതിയത്‌ രണ്ടാംപേജിലെത്തുമ്പോള്‍ മറക്കുകയും മൂന്നാംപേജിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലുമെഴുതിയത്‌ മറക്കുകയും ചെയ്യുന്നയാളാണ്‌ ബഷീര്‍ സലഫിയെന്ന്‌ അദ്ദേഹത്തിന്റെ ഈ ലേഖനം മാത്രമല്ല തെളിയിക്കുന്നത്‌. ജിന്നിനോടുള്ള എല്ലാ സഹായങ്ങളും ശിര്‍ക്കാണെന്ന്‌ പറയാത്തത്‌, അഥവാ ശിര്‍ക്കല്ലെന്നു പറയുന്നത്‌ സുലൈമാന്‍ നബി ശിര്‍ക്ക്‌ ചെയ്‌തോ എന്ന ചോദ്യത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടിയാണെന്ന്‌ പറഞ്ഞ ബഷീര്‍ സലഫിക്ക്‌ സുലൈമാന്‍ നബി വസീലത്തുശ്ശിര്‍ക്ക്‌ ചെയ്‌തോ എന്ന ചോദ്യത്തെക്കുറിച്ചു ഭയമില്ല! എല്ലാ ജിന്നുവിളികളും ശിര്‍ക്കാണന്ന്‌ വാദിക്കുന്നവരെ ഖണ്‌ഡിക്കാന്‍ സുലൈമാന്‍ നബി ജിന്നുകളെക്കൊണ്ട്‌ പണിയെടുപ്പിച്ചതിനെ ഉദ്ധരിക്കുമ്പോള്‍ വസീലത്തു ശ്ശിര്‍ക്കാണെന്ന തങ്ങളുടെ വാദവും ഇതേ ഏടാകൂടം സൃഷ്‌ടിക്കും എന്ന്‌ ഈ രസതന്ത്രക്കാരന്‌ മനസ്സിലാകുന്നില്ല. മരുഭൂമിയില്‍ പരിമിതമാക്കേണ്ടതാണ്‌ യാഇബാദല്ലാഹി എന്ന ജിന്നുവിളിയെന്ന്‌ എഴുതിയ ഇയാള്‍ തന്നെയാണ്‌ സുലൈമാന്‍ നബിക്കുശേഷം ജീവിക്കുന്ന ഒരാള്‍ ഇരുളില്‍ തപ്പിത്തടയുമ്പോള്‍ മെഴുകുതിരി ചോദിച്ചാല്‍ ജിന്നിന്‌ അതു കൊടുക്കാന്‍ കഴിയും എന്നെഴുതിയത്‌? ഇങ്ങനെ തന്റെ വാദത്തെ താന്‍ തന്നെ ഖണ്‌ഡിച്ച്‌ ലേഖനം വലിച്ചുനീട്ടി മഹാലേഖകനാകാന്‍ ശ്രമിക്കുകയാണ്‌ ഇയാള്‍. ഇഷ്‌ടന്റെ രസതന്ത്രലേഖനം ഇതിന്റെ പുതിയ ഉദാഹരണമാണ്‌.

മെഴുകുതിരിയെക്കുറിച്ചുതന്നെ

മെഴുകുതിരിയെക്കുറിച്ചുതന്നെ
പ്രിയപ്പെട്ട വായനക്കാരേ. മുജാഹിദ്‌ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും പരമപ്രധാനമായ ഘട്ടത്തിലാണ്‌ എത്തിനില്‍ക്കുന്നത്‌. ഒരു മുജാഹിദിനെ സംബന്ധിച്ചിടത്തോളം ആശ്ചര്യവും ഒപ്പം സങ്കടവും തോന്നുന്ന സമയമാണിത്‌.
പ്രസ്ഥാനം എന്തെല്ലാം സഹിക്കണം? എന്തെല്ലാം കാണേണ്ടിവരും? പ്രവാചകന്‍മാരുടെയും സലഫുസ്സ്വാലിഹുകളുടെയും ഇന്നലെകള്‍ പഠിച്ചറിഞ്ഞ നമുക്ക്‌ ഭയപ്പാടിന്‌ സ്ഥാനമില്ലെങ്കിലും അല്‍ഭുതം തോന്നാതിരിക്കില്ല. ഇസ്വ്‌ലാഹീ പ്രസ്ഥാനം കേരളത്തില്‍ഉടലെടുത്തത്‌ മുതല്‍ പല ചിന്താഗതിക്കാരും പ്രസ്ഥാനത്തോട്‌ സലാം ചൊല്ലിപ്പിരിഞ്ഞു. സമസ്‌ത, ജമാഅത്ത്‌ പോലെ പലരും. പക്ഷെ അവരാരും പ്രസ്ഥാനത്തിനുള്ളില്‍ തന്നെ അള്ളിപ്പിടിച്ച്‌ നിന്നുകൊണ്ട്‌ സംഘടനയുടെ ദിശമാറ്റാന്‍ ശ്രമിച്ചിട്ടില്ല. ചിന്താഗതികള്‍ മാറിയപ്പോള്‍ അവര്‍ അവരുടെ പാട്ടിന്‌ പോവുകയായിരുന്നു.
2002ലെ പിളര്‍പ്പിനു ശേഷം ദഅ്‌വത്ത്‌ രംഗം പ്രഭാഷകന്‍മാര്‍ സജീവമാക്കി. പുതുപുത്തന്‍ മാര്‍ഗങ്ങള്‍ ദഅ്‌വത്തിന്‌ നാം ഉപയോഗപ്പെടുത്തി. തൗഹീദ്‌ പ്രബോധനം പത്തര മാറ്റ്‌ തിളക്കത്തോടെ പൊതുസമൂഹം ശ്രവിച്ചു. നൂറുകണക്കിന്‌ അനുഭാവികള്‍ എല്ലാ യൂനിറ്റിലും നമുക്കുണ്ടായി. സമസ്‌തയില്‍ നിന്ന്‌ ഒരുപാട്‌ മുസ്‌ല്യാന്‍മാര്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ പുല്‍കുന്നതും നാം ഉള്‍പുളകത്തോടെ കണ്ടു.
ഓരോ യൂണിറ്റിലെയും സംഘാടകര്‍ വലിയ പ്രസംഗകര്‍ക്ക്‌ എല്ലാ നിലക്കുമുള്ള സൗകര്യങ്ങളും ലഭ്യമാക്കി. നാം അവരെ ഏറെ ആദരിച്ചു. ദൗത്യനിര്‍വഹണത്തിന്‌ അവര്‍ ചെയ്‌ത സേവനങ്ങളെ എന്നും നന്ദിയോടെ നാം സ്‌മരിക്കുന്നു.
പിന്നെയതാ നാം കേള്‍ക്കുന്നു. ചില പ്രഭാഷകന്‍മാര്‍ക്കൊക്കെ മുമ്പത്തെ അസുഖം. ഈ ജനക്കൂട്ടം ഞങ്ങളുടേതാണ്‌. അല്ല ഞങ്ങള്‍ തന്നെയാണ്‌ സംഘടന. ഞങ്ങള്‍ തന്നെ നേതാക്കള്‍. അല്ലാ-നമുക്കൊരു നേതൃത്വം? ഹേയ്‌! എന്ത്‌ നേതൃത്വം?
പ്രിയംനിറഞ്ഞ വായനക്കാരേ. പ്രബന്ധങ്ങള്‍ എല്ലാ ദിക്കുകളിലും പാറി നടന്നു. പലര്‍ക്കും കിട്ടി കുറിപ്പുകള്‍. ചര്‍ച്ചകള്‍, ക്ലാസ്സുകള്‍, ഗവേഷണങ്ങള്‍, കണ്ടെത്തലുകള്‍, പക്ഷെ പലതും മുജാഹിദുകള്‍ മുമ്പ്‌ കേട്ടിട്ടില്ലാത്തത്‌. ക്വുര്‍ആനും സുന്നത്തുമനുസരിച്ച്‌ മാത്രം ആദര്‍ശം രൂപപ്പെടുത്തിയ നമ്മള്‍ മുജാഹിദുകള്‍ മുമ്പ്‌ കേള്‍ക്കാത്തത്‌ എന്ന്‌ പറയുമ്പോള്‍ അത്‌ സാധാരണ പാമരജനങ്ങള്‍ പറയുന്ന പോലെയാണോ?
നാം ഭയപ്പെട്ടു. പിന്നെ തിരുത്തലുകള്‍ പ്രത്യക്ഷപ്പെട്ടു. മാപ്പപേക്ഷകള്‍ വന്നു. നാം സമാധാനിച്ചു. പക്ഷെ നമ്മുടെ ആശ്വാസം താല്‍ക്കാലികമായിരുന്നു. പ്രബന്ധലോബി അണിയറയില്‍ ഉറക്കമൊഴിച്ചു. ഹെല്‍പ്പര്‍മാര്‍ പണിശാലയില്‍ പുതിയ വിദ്യകള്‍ കണ്ടുപിടിച്ചുകൊണ്ടിരുന്നു.
നാം ചോദിച്ചു. നമുക്ക്‌ ജംഇയ്യത്തുല്‍ ഉലമയില്ലേ? എന്ത്‌ ജംഇയ്യത്ത്‌? ഏത്‌ ഉലമ. അവര്‍ക്ക്‌ നട്ടെല്ലുണ്ടോ? വിവരമുണ്ടോ? അവര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടോ? അതുകൊണ്ട്‌ നോം തന്നെയാണ്‌ ഉലമാ!!! എന്താണ്‌ ജംഇയ്യത്ത്‌ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌. ഏതെങ്കിലും വീടുകളില്‍ നിന്ന്‌ ആരെങ്കിലും കൂക്കിയാല്‍ കെ.എന്‍.എമ്മുകാര്‍ ചെന്ന്‌ കൂകുന്നവരെ പിടിച്ച്‌ തല്ലണോ വേണ്ടയോ? തച്ചാല്‍ ചെകുത്താന്‍ ഇറങ്ങുമോ? ഇല്ലേ? കാഫിര്‍ ജിന്ന്‌, മുസ്‌ലിം ജിന്ന്‌ അവരുടെ ഡ്യൂട്ടികള്‍ എന്തൊക്കെ? അതിഭയങ്കരമായ ആധുനിക പ്രശ്‌നങ്ങളും മസ്‌അലകളും ഫത്‌വകളും ഇതിലൊക്കെ വേണ്ടതല്ലേ? നാം ചിന്തിക്കുക, ഇതാണോ നമ്മുടെ ജംഇയ്യത്തിന്റെ ഡ്യൂട്ടി? എന്നിട്ടും നാം ചര്‍ച്ചകള്‍ക്ക്‌ വേദിയൊരുക്കി. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ നാം ആവര്‍ത്തിച്ചു പറഞ്ഞു.
വേട്ടക്കാര്‍ യുവഘടകത്തിന്റെ നേതാക്കളെയും കുട്ടിനേതാക്കളെയും മുമ്പേ കൂട്ടിലാക്കിയിരുന്നു. സമര്‍ഥമായി തന്നെ.
നാം ചോദിച്ചു. എന്താണ്‌ തെളിവ്‌? `ഉലമകള്‍’ പറഞ്ഞു. പല പേരിലുള്ള അറബി കിതാബുകള്‍!! പലരുടെയും ക്വാലക്വീലകള്‍!! വല്ല ആയത്തും? ആയത്തെന്തിന്‌? ഹദീഥില്ലെ. സ്വലാഹി-ജബ്ബാര്‍ മൗലവി കൂട്ടുകെട്ട്‌ നമ്മോട്‌ ചോദിച്ചു. നാം ചോദിച്ചു. ഹദീഥ്‌ ദുര്‍ബലമല്ലേ? ദുര്‍ബലമാണെങ്കിലെന്താ? അതുകൊണ്ട്‌ അമല്‍ ചെയ്‌ത ഒരുപാട്‌ മുന്‍ഗാമികളായ പണ്‌ഡിതരില്ലേ? അവരൊക്കെ മുശ്‌രിക്കുകളാണോ? ഈ ചോദ്യത്തിന്‌ മുമ്പില്‍ ശരാശരി മുജാഹിദ്‌ പോലും ഒട്ടും തരിച്ചുനിന്നില്ല. കാരണം ഈ കേട്ടത്‌ `ഓലക്കൊടിയെന്ന കിതാബില്‍ ഈളെന്ന ഹോജ’ തന്നെ
.

ജിന്നുവാദവും വൈജ്ഞാനിക വളര്‍ച്ചയും

ജിന്നുവാദവും വൈജ്ഞാനിക വളര്‍ച്ചയും
മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ആദര്‍ശ സംഘട്ടനമൊന്നുമില്ലെന്നും വൈജ്ഞാനിക വളര്‍ച്ചയുള്ള ഒരു തലമുറ പിന്നില്‍ വളര്‍ന്നുവരുന്നതു കാണുമ്പോള്‍ കെ.എന്‍.എമ്മിലെ ചില ഫറോവമാര്‍ക്കുള്ള ഭയമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നുമാണ്‌ ഒരു ലേഖകന്‍ വിലയിരുത്തുന്നത്‌. നോക്കൂ “വൈജ്ഞാനിക വളര്‍ച്ചയും ആദര്‍ശബോധവുമുള്ള തലമുറ പിന്നില്‍ വളര്‍ന്നുവരുന്നതു കാണുമ്പോള്‍ അഭിനവ ഫറോവമാരിലുണ്ടാകുന്ന ഭയമാണ്‌ ഈ വിരോധത്തിന്റെയൊക്കെ യഥാര്‍ഥ കാരണം.” (അല്‍ ഇസ്‌ലാഹ്‌ 2013 ഫെബ്രു. കോളം 2 ബഷീര്‍ സലഫി പൂളപ്പൊയില്‍)
ഇതേ വ്യക്തിയുടെ താഴെ കൊടുത്ത വരികള്‍ ശ്രദ്ധിക്കൂ.
“ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും, പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌, മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ?” (ബഷീര്‍സലഫി പൂളപ്പൊയില്‍, അല്‍ ഇസ്വ്‌ ലാഹ്‌ 2013 ജൂലൈ 13 പേജ്‌ 39)
“ജിന്ന്‌, മലക്ക്‌ തുടങ്ങിയ അദൃശ്യ ശക്തികള്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തുമെന്നു വിശ്വസിച്ചാല്‍ ശിര്‍ക്കാകില്ലെന്നും, എന്നാല്‍ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അവരോട്‌ ചോദിച്ചാല്‍ ശിര്‍ക്കാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ മനസ്സിലാവുന്നില്ല..” (അല്‍ ഇസ്‌ലാഹ്‌ 2013 മാര്‍ച്ച്‌)
“മനുഷ്യന്റെ പരിസരത്തുള്ള (സുലൈമാന്‍ നബിയുടെ പരിസരമല്ല ഉദ്ദേശ്യം) ഉണ്ടെന്ന്‌ കരുതപ്പെടുന്ന അദൃശ്യ ശക്തികളോട്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല” (2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹ്‌)
സുലൈമാന്‍ നബിക്ക്‌ ശൈ്വത്താന്‍ കടലില്‍ മുങ്ങി മുത്തുവാരിക്കൊടുത്തിട്ടുണ്ടെന്നത്‌ ശരി തന്നെ. അതിനാല്‍ നാം ജിന്നിനോട്‌ മെഴുകുതിരി ചോദിച്ചാല്‍ ശിര്‍ക്കാവില്ലത്രെ. ഇതാണോ വൈജ്ഞാനിക വളര്‍ച്ച? – പന്നൂര്‍

ജിന്നിന്റെ കാഴ്‌ചശക്തി സഹായത്തേട്ടത്തെ ശിര്‍ക്കല്ലാതാക്കുമോ?

ജിന്നിന്റെ കാഴ്‌ചശക്തി സഹായത്തേട്ടത്തെ ശിര്‍ക്കല്ലാതാക്കുമോ?
ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ സഹായം തേടുന്ന ശിര്‍ക്കിനെ ശിര്‍ക്കല്ലാതാക്കി മാറ്റാന്‍ ജിന്നുവാദിയായ എന്‍.വി.സാലിം സാഹിബ്‌ തട്ടിവിടുന്ന ദുര്‍ന്യായം കാണുക: “ഇതു പറയുന്ന സ്ഥലങ്ങളില്‍ പണ്‌ഡിതന്‍മാര്‍ വിശദീകരിക്കുന്നത്‌ ജിന്നിനേയും മലക്കിനേയും നിങ്ങള്‍ കാണുന്നില്ലെങ്കിലും അവര്‍ അവിടെയുണ്ട്‌ എന്നാണ്‌. അവരെ നിങ്ങള്‍ കണ്ടോളണം എന്നില്ല.” (പ്രസംഗത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌) അതായത്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ ശിര്‍ക്കാവാതിരിക്കാന്‍ അവര്‍ സ്ഥലത്ത്‌ ഹാളിറുണ്ടായാല്‍ മതി, അവരെ നാം കണ്ടുകൊള്ളണമെന്നില്ല എന്നര്‍ഥം. ഇവിടെയും ഈ മൗലവി ജിന്നുകളോടും മലക്കുകളോടുമുള്ള ശിര്‍ക്കല്ലാത്ത ഇസ്‌തിഗാസക്ക്‌ മേല്‍വിലാസമുണ്ടാക്കാന്‍ ദുര്‍ന്യായം മെനഞ്ഞുനോക്കുകയാണ്‌. എന്നിട്ടും ഇപ്പോഴും ഇവര്‍ ജനങ്ങളോട്‌ പറയുന്നത്‌ ശിര്‍ക്കല്ല എന്ന വാദം ഞങ്ങള്‍ക്ക്‌ ഇല്ലെന്നാണ്‌.
മേല്‍വാദങ്ങളുടെ അടിസ്ഥാനത്തില്‍ തൗഹീദിന്റെ വക്താക്കള്‍ ചിന്തിക്കേണ്ട ഒരു വശമുണ്ട്‌. ജിന്ന,്‌ മലക്ക്‌ എന്നീ അദൃശ്യ ശക്തികള്‍ നമ്മുടെ അടുത്തുള്ളതുകൊണ്ട്‌ നമുക്ക്‌ വല്ല വിപത്തും ബാധിക്കുമ്പോള്‍ അവരെ വിളിച്ചു തേടുന്നത്‌ ശിര്‍ക്കല്ലാതാവുമോ? ഒരിക്കലുമില്ല. ഹാളിറുണ്ടെന്ന്‌ വാദത്തിന്‌ വേണ്ടി ഏതെങ്കിലും ജിന്നിനേയും മലക്കിനേയും നാം സങ്കല്‍പിച്ചാല്‍ പോലും മനുഷ്യരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അദൃശ്യരും അഭൗതികരുമായ ജിന്നുകളോടും മലക്കുകളോടും ഇസ്‌തിഗാസ നടത്തിയാല്‍ അതിനുത്തരം ചെയ്‌തു സഹായിക്കാന്‍ ഈ അദൃശ്യ ശക്തികള്‍ക്ക്‌ കഴിയുമോ എന്നുള്ളതാണ്‌ പ്രശ്‌നം. മര്‍മപ്രധാനമായ ഈ വിഷയത്തിന്‌ ജിന്നുവാദികള്‍ തെളിവുകള്‍ നിരത്തി ഒരു മറുപടിയും ഇന്നേവരെ നല്‍കിയിട്ടില്ല. മനുഷ്യ കഴിവ്‌ കഴിഞ്ഞാല്‍ അവര്‍ക്കതീതമായി വിളിച്ചുതേടിയാല്‍ നമുക്ക്‌ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമേ ഉള്ളൂ എന്നാണ്‌ മുവഹ്‌ഹിദുകളുടെ വിശ്വാസം. എന്നിരിക്കെ ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യരെ വിളിച്ചു തേടുന്നത്‌ ശിര്‍ക്കല്ലെന്ന പിഴച്ച വാദം മുവഹ്‌ഹിദുകള്‍ക്കിടയില്‍ എങ്ങിനെ വിലപ്പോവും?
അദൃശ്യരും അഭൗതികരുമായ ജിന്ന്‌, മലക്ക്‌ എന്നീ സൃഷ്‌ടികള്‍ സ്ഥലത്തുണ്ട്‌ എന്നാണല്ലോ അവരോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാവുകയില്ലെന്ന പിഴച്ച വാദത്തിന്‌ സാലിംസാഹിബ്‌ നിരത്തിയ കാരണം. ഈ വാദപ്രകാരം ഇയാള്‍ റക്വീബ്‌, അതീദ്‌, ഇല്‍മിന്റെ സദസ്സില്‍ ഹാളിറാകുന്നവര്‍, റൂഹിനെ പിടിക്കാന്‍ ഹാളി റാകുന്നവര്‍, അപകടത്തില്‍ നിന്ന്‌ രക്ഷിക്കുന്ന ഹഫളത്ത്‌ എന്ന വിഭാഗം, ക്വരീന്‍ എന്നിങ്ങനെയുള്ള മലക്കുകളോട്‌ തേടുന്നത്‌ ശിര്‍ക്കല്ലെന്ന യാഥാസ്ഥിതിക വാദത്തെ എങ്ങിനെ ഖണ്‌ഡിക്കും? ഇവരുടെയെല്ലാം സാന്നിധ്യം പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണല്ലോ? ജിന്ന്‌, മലക്ക്‌ എന്നീ മനുഷ്യാതീത അദൃശ്യ സൃഷ്‌ടികളെ വിളിച്ചുതേടുന്നത്‌ ശിര്‍ക്കല്ല എന്നതിന്‌ അവര്‍ സ്ഥലത്തുണ്ട്‌ എന്നത്‌ മാനദണ്‌ഡമാക്കുകയാണെങ്കില്‍ കുഞ്ഞീതു മദനിയടക്കം നാളിന്നുവരേ മുജാഹിദുകള്‍ സമൂഹത്തെ പഠിപ്പിച്ച തൗഹീദ്‌ പൊളിയും. ആറാം വളവില്‍ നിന്ന്‌ നിയന്ത്രണം വിട്ട ബസ്സിലുള്ളവര്‍ സാലിം സാഹിബ്‌ പറഞ്ഞപോലെ അല്ലാഹുവിനെയല്ലാതെ മേല്‍പറഞ്ഞ മലക്കുകളെയും കൂടി രക്ഷക്ക്‌ വിളച്ചാല്‍ എന്താകും സ്ഥിതി? ഇവിടെ ശിര്‍ക്ക്‌ തൗഹീദാകാനുള്ള മാനദണ്‌ഡം മേല്‍പറഞ്ഞ മലക്കുകള്‍ നമ്മോടൊപ്പം അവിടെ ഉണ്ട്‌ എന്നുള്ളതാണോ? ഒരിക്കലുമല്ല. നമ്മുടെ വിളി കേട്ട്‌ ഉത്തരം ചെയ്യാന്‍ അല്ലാഹുവിനല്ലാതെ മനുഷ്യാതീതമായി അവിടെ മറ്റൊരു സൃഷ്‌ടിക്കും കഴിയില്ല. അതിനാല്‍ അവിടെ ഹാളിറുള്ള മലക്കുകളോടാണെങ്കിലും ജിന്നിനോടാണെങ്കിലും വിളിച്ചുതേട്ടം ശിര്‍ക്ക്‌ തന്നെയാണ്‌.
വിചിന്തനം വാരികയില്‍ നാം വിശദീകരിച്ചത്‌ പോലെ മനുഷ്യ കഴിവ്‌ കഴിഞ്ഞാല്‍ അതീതമായി അല്ലാഹുവിനോട്‌ മാത്രം എന്ന തൗഹീദ്‌ തേട്ടത്തിന്റെ കാര്യത്തില്‍ കുഞ്ഞീതു മദനിയടക്കം പഠിപ്പിച്ചത്‌ മേല്‍പറഞ്ഞ വസ്‌തുതയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിന്‌ വിപരീതമായി ഏതെങ്കിലും ജിന്നും മലക്കും വിപല്‍ഘട്ടങ്ങളില്‍ വിളിച്ചുതേടിയാല്‍ നമുക്ക്‌ ഉത്തരം ചെയ്‌തു സഹായിക്കാന്‍ അദൃശ്യരായി പ്രമാണങ്ങളില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ലക്ഷ്യസഹിതം സാലിം സാഹിബിന്‌ അത്‌ ഉദ്ധരിക്കാം. `അവരെ നിങ്ങള്‍ കണ്ടോളണം എന്നില്ല’ എന്ന്‌ ഒഴുക്കന്‍മട്ടില്‍ പറഞ്ഞ സാലിം സാഹിബിനോട്‌ ചോദിക്കട്ടെ. കണ്ടോളണം എന്നില്ലാത്ത ഈ അദൃശ്യ സൃഷ്‌ടികളെപ്പറ്റി നമുക്ക്‌ മനസ്സിലാക്കാനും വിശ്വസിക്കാനും സ്വഹീഹായ പ്രമാണങ്ങള്‍ വേണം എന്നില്ലേ? നമുക്ക്‌ പ്രയാസങ്ങള്‍ വരുമ്പോള്‍ സഹായിക്കണേ എന്നും മറ്റും വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ള മനുഷ്യാതീത അദൃശ്യ ശക്തി ജിന്നുകളായും മലക്കുകളായും അല്ലാഹുവിന്‌ പുറമെ വേറെയും ഉണ്ടെന്ന്‌ വിശ്വസിക്കാനും അതിനാല്‍ അവരോടുള്ള തേട്ടം അല്ലാഹുവില്‍ പങ്ക്‌ ചേര്‍ക്കലാവുകയില്ലെന്ന്‌ പറയാനും എന്താണ്‌ സാഹിബിന്റെ അടുക്കലുള്ള സ്വഹീഹായ തെളിവുകള്‍?
ശിര്‍ക്കന്‍ വിശ്വാസത്തെ ന്യായീകരിക്കാന്‍ വേണ്ടി സാലിം സാഹിബ്‌ തുടര്‍ന്നു പറയുന്നു: “കാരണം കുറ്റിക്കാട്ടില്‍ ഒളിച്ചുകിടക്കുന്ന ആളെ വിളിച്ചു സഹായം ചോദിക്കുമ്പം അതേപോലെ തന്നെ ആണ്‌.’ (പ്രസംഗത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌) അതായത്‌ മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ തീര്‍ത്തും അദൃശ്യരും അഭൗതികരുമായ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന ഭൗതികരും ദൃശ്യരുമായ മനുഷ്യനോട്‌ ചോദിക്കുന്നതു പോലെയാണെന്നര്‍ത്ഥം. ഇത്‌ രണ്ടിനേയും ഒരേ മാനദണ്‌ഡം കൊണ്ട്‌ അളന്ന്‌ കണക്കാക്കിയ ഈ വ്യക്തി തന്നെയാണ്‌ ജിന്നുകളേയും മലക്കുകളേയും വിളിച്ചുതേടുന്നത്‌ വസീലത്തുശ്ശിര്‍ക്കാണെന്നും പറയുന്നത്‌. രണ്ടിനും ഒരേ മാനദണ്‌ഡമാണെങ്കില്‍ ഒന്നെങ്ങിനെ വസീലത്തുശ്ശിര്‍ക്കും മറ്റേത്‌ അനുവദനീയവുമായി? കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന മനുഷ്യന്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒരു നിലക്കും കണ്ടെത്താന്‍ കഴിയാത്ത അദൃശ്യനും അഭൗതികനുമല്ല. അവനെപ്പറ്റിയും അവന്റെ കഴിവുകളെപ്പറ്റിയും നമുക്ക്‌ മനസ്സിലാക്കാന്‍ വഹ്‌യിന്റെ ആവശ്യമില്ല. വിളിക്കുന്ന ആള്‍ ഹാളിറെന്ന്‌ സങ്കല്‍പിക്കുന്ന ജിന്നുകളുടേയും മലക്കുകളുടെയും അവസ്ഥ ഇങ്ങിനെയാണോ? അവരില്‍ പ്രമാണങ്ങളില്‍ പറയാത്ത ഒരദൃശ്യ കഴിവ്‌ സങ്കല്‍പിച്ച്‌ വിളിച്ചുതേടുന്നത്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന മനുഷ്യനോട്‌ ചോദിക്കുന്നത്‌ പോലെയാണോ? ഭൗതികമായും പ്രാമാണികമായും തെളിയാത്ത അദൃശ്യമായ ഒരു കഴിവ്‌ സങ്കല്‍പിച്ച്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ മനുഷ്യനോട്‌ തേടിയാല്‍ എന്താണതിന്റെ അവസ്‌ഥ? അതും ശിര്‍ക്ക്‌ തന്നെ.
ജിന്നിനേയും മലക്കിനേയും വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ല എന്ന പിഴച്ച ആശയം സാലിം സാഹിബ്‌ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്‌ കാണുക: “നിങ്ങള്‍ക്ക്‌ കാണാത്ത ഒരു മറക്കപ്പുറത്ത്‌ നില്‍ക്കുന്ന ജിന്ന്‌, അല്ല, മുസ്‌ലിം ജിന്ന്‌ അല്ലെങ്കില്‍ മലക്ക്‌ എന്നിവരെ ഉദ്ദേശിച്ചാല്‍ അത്‌ ശിര്‍ക്ക്‌ വരൂല” (പ്രസംഗത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌). മനുഷ്യകഴിവ്‌ കഴിഞ്ഞാലും വിളിച്ചു തേടിയാല്‍ അല്ലാഹു അല്ലാതെ നമുക്ക്‌ ഉത്തരം പ്രതീക്ഷിക്കാവുന്ന മറക്കപ്പുറത്തുള്ള അദൃശ്യരും അഭൗതികരുമായ ശക്തികള്‍ വേറെയുമുണ്ടെന്നര്‍ഥം. മാന്യ മുവഹ്‌ഹിദുകളെ ചിന്തിക്കൂ. ഇതുതന്നെയല്ലേ പച്ചയായ ശിര്‍ക്ക്‌? മറക്ക്‌ അപ്പുറമായാലും ഇപ്പുറമായാലും ജിന്നുകളും മലക്കുകളും മനുഷ്യര്‍ക്ക്‌ അദൃശ്യവും അഭൗതികവും തന്നെയല്ലേ? അല്ലാഹു അല്ലാതെ നമുക്ക്‌ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിയുന്ന അദൃശ്യരും അഭൗതികരുമായ വേറെയും ശക്തികള്‍ ഉണ്ട്‌ എന്ന വിശ്വാസത്തിന്‌ സാലിം സാഹിബിന്റെ അടുക്കല്‍ എന്ത്‌ പ്രമാണമാണുള്ളത്‌? റക്വീബ്‌, അതീദ്‌ എന്നീ മലക്കുകള്‍ മറക്കപ്പുറമോ ഇപ്പുറമോ? ക്വരീനായ ജിന്നും മലക്കും നമ്മുടെ മറക്കപ്പുറമോ ഇപ്പുറമോ? സാലിം സാഹിബ്‌ മറുപടി പറയണം. വിപത്തുകള്‍ ബാധിക്കുമ്പോള്‍ ഇപ്പറഞ്ഞ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ച്‌ ആരെങ്കിലും അവരോട്‌ രക്ഷിക്കണേ, സഹായിക്കണേ എന്നെല്ലാം തേടിയാല്‍ അത്‌ ശിര്‍ക്കോ തൗഹീദോ? മറുപടി പറയേണ്ടത്‌ സാലിം സാഹിബാണ്‌.
സാലിം സാഹിബ്‌ തുടര്‍ന്നു പറയുന്നു: “ഇനി അനുവദനീയമാണോ അല്ലേ എന്നതിനാണ്‌ നാം സ്വിഹ്‌ഹത്തും നബി അനുവദിച്ചിട്ടുണ്ടോ എന്ന്‌ നോക്കേണ്ടതും.” (ശബ്‌ദരേഖ കൈവശമുണ്ട്‌) അതായത്‌ ജിന്നുകളോടും മലക്കുകളോടും സഹായിക്കണേ എന്ന്‌ വിളിച്ചുതേടുന്നത്‌ അനുവദനീയമാണോ അല്ലേ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ ഹദീഥിന്റെ സ്വിഹ്‌ഹത്ത്‌ പരിശോധിക്കണമെന്നര്‍ഥം. ഇക്കാര്യത്തില്‍ ഹദീഥിന്റെ സിഹ്‌ഹത്ത്‌ നോക്കണമെന്ന ബോധോദയം സാലിം സാഹിബിനുണ്ടായല്ലോ? അത്രയും സന്തോഷം. ഈ ബോധം താന്‍ പറയുന്ന ശിര്‍ക്കല്ലാത്ത ജിന്ന്‌ തേട്ടത്തിലും മലക്കിനോടുള്ള തേട്ടത്തിലും സാലിം സാഹിബിനുണ്ടാവണം. സഹായിക്കണേ എന്നോ മറ്റോ വിജന സ്ഥലങ്ങളിലോ മറ്റോ നമുക്ക്‌ വല്ല വിപത്തുക്കളും ബാധിക്കുമ്പോള്‍ ശിര്‍ക്കല്ലാതെ വിളിച്ചുതേടാവുന്ന ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തി അല്ലാഹുവിന്‌ പുറമെ വേറെയുണ്ടോ? ഉണ്ടെന്ന്‌ സാലിം സാഹിബും കൂട്ടരും തട്ടിവിടുന്ന വിശ്വാസത്തിന്റെ സ്വിഹ്‌ഹത്തു കൂടി പരിശോധനക്ക്‌ വിധേയമാക്കണം. മലക്കും ജിന്നും വിളിക്കുന്ന സ്ഥലത്തുണ്ടെന്ന്‌ സങ്കല്‍പിച്ചാല്‍ അവര്‍ മനുഷ്യര്‍ക്ക്‌ ദൃശ്യശക്തിയും ഭൗതികരുമാകുമെന്ന മൂഢവിശ്വാസത്തിന്റെ സ്വിഹ്‌ഹത്തും മുജാഹിദുകള്‍ പരിശോധനക്ക്‌ വിധേയമാക്കണം.

വിജ്ഞാന വിസ്‌ഫോടനത്തിന്റെ അര്‍ത്ഥതലങ്ങള്‍

വിജ്ഞാന വിസ്‌ഫോടനത്തോട്‌ പുറംതിരിഞ്ഞുനില്‍ക്കുന്നവരാണ്‌ കേരളത്തിലെ സലഫികള്‍ എന്ന നൂതന ആരോപണവുമായിട്ടാണ്‌ 2013ലെ വിഘടിതര്‍ രംഗത്തെത്തിയിരിക്കുന്നത്‌. മുജാഹിദ്‌ പ്രസ്ഥാനം ഇതരസംഘടനകളുമായി ഏതെങ്കിലും വിധത്തില്‍ ചര്‍ച്ച നടത്തുന്നുവെങ്കില്‍ `മാറിയ ലോകവും വിജ്ഞാന വിസ്‌ഫോടനവും’ ചര്‍ച്ചാ വിഷയമാക്കണമെന്നാണ്‌ പുറത്തുനിന്ന്‌ ചര്‍ച്ചയുടെ അജണ്ട നിശ്ചയിച്ചുതരുന്നവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തങ്ങളാണ്‌ സകല വിജ്ഞാന വിസ്‌ഫോടനത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമെന്നാണ്‌ ഇവരുടെ വാദം.
യഥാര്‍ഥത്തില്‍, എന്താണീ വിജ്ഞാന വിസ്‌ഫോടനമെന്ന്‌ നാം പഠന വിധേയമാക്കേണ്ടതുണ്ട്‌. അപ്പോള്‍ മാത്രമേ ആരാണ്‌ അതിനോട്‌ വിമ്മിഷ്‌ടം കാണിച്ച്‌ പുറംതിരിഞ്ഞുനില്‍ക്കുന്നവരെന്ന്‌ പുറംലോകമറിയൂ. ഇസ്‌ലാമിക ഭൂമികയില്‍ നിന്നുള്ള ഒരു `മാറിയ ലോകവും വിജ്ഞാന വിസ്‌ഫോടനവു’മാണല്ലോ ഇവിടെ ചര്‍ച്ചക്ക്‌ വിഷയീഭവിക്കേണ്ടത്‌. ഇസ്‌ലാമിക വൈജ്ഞാനിക മേഖലയുടെ ആന്തരിക തലങ്ങള്‍, പഠനത്തിനും ഗവേഷണത്തിനും വേണ്ടി എടുക്കുമ്പോള്‍ അവ കേന്ദ്രീകരിക്കുന്നത്‌ വിശുദ്ധ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലാണ്‌. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഇസ്‌ലാം മതത്തിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ക്വുര്‍ആന്‍, കിടയറ്റ ദൈവിക വചനങ്ങളാണ്‌. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യ വിവേചനത്തിനുള്ള മാനദണ്‌ഡമാണ്‌ ക്വുര്‍ആന്‍. അതില്‍ കല്‍പിച്ചത്‌ സര്‍വതും നന്മയും അതില്‍ വിരോധിച്ചതെല്ലാം തിന്മയുമാണെന്ന്‌ സുവ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഓരോ സത്യവിശ്വാസിയും ഗ്രഹിക്കുന്നു. ആ അമാനുഷിക ഗ്രന്ഥം പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്‌. സര്‍വ്വശക്തനും, ജഗപരിപാലകനുമായ ഏകനായ നാഥനെ അറിയുന്നതിലേക്കുള്ള വിജ്ഞാനത്തിന്റെ സകല വാതായനങ്ങളും തുറക്കുന്ന താക്കോലായി വിശുദ്ധ ക്വുര്‍ആനിനെ നമുക്ക്‌ മനസ്സിലാക്കാം. ക്വുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്‌ `ഫുര്‍ഖാന്‍’ എന്നാണ്‌. (2:53, 2:185, 3:4, 25:1). `സത്യാസത്യ വിവേചനം’ എന്നാണ്‌ ഫുര്‍ഖാന്‍ വിവക്ഷിക്കുന്നത്‌.
കിതാബ്‌ (ഗ്രന്ഥം), ദിക്‌റ്‌ (ഉല്‍ബോധനം), നൂര്‍ (പ്രകാശം), ഹുദാ (സന്‍മാര്‍ഗം), ബുര്‍ഹാന്‍ (തെളിവ്‌), ശിഫാ (രോഗശമനം), ക്വയ്യിം (അവക്രമായത്‌), മുഹൈമിന്‍ (പൂര്‍വ്വവേദങ്ങളെ സംരക്ഷിക്കുന്നത്‌) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ക്വുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നു. പ്രബോധിതരോട്‌ വളരെ സമര്‍ഥമായി സംവദിക്കുന്ന ശൈലിയാണ്‌ ക്വുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌. മനുഷ്യരെ രക്ഷാമാര്‍ഗം പഠിപ്പിക്കുകയാണ്‌ ക്വുര്‍ആന്‍ ചെയ്യുന്നത്‌. അതിന്നത്‌ ശാസ്‌ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നു. സദ്‌വര്‍ത്തമാനങ്ങളും അതോടൊപ്പം താക്കീതും അതിന്റെ സൂക്തങ്ങള്‍ക്കിടയ്‌ക്ക്‌ കടന്നുവരുന്നു. മനുഷ്യന്റെ ബുദ്ധിയേയും യുക്തിയെയും തട്ടിയുണര്‍ത്തിക്കൊണ്ട്‌ തന്റെ ചുറ്റുപാടുകളിലേക്ക്‌ കണ്ണോടിക്കുവാനും അങ്ങനെ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച്‌ സ്വയം ബോധ്യപ്പെടാനും ക്വുര്‍ആന്‍ ആവശ്യപ്പെടുന്നു. ക്വുര്‍ആനിന്റെ സവിശേഷമായ പ്രതിപാദന ശൈലിയെക്കുറിച്ച്‌ മനസ്സിലാക്കാതെ, ഒരു വൈജ്ഞാനിക ഗ്രന്ഥത്തെയോ ചരിത്രപുസ്‌തകത്തെയോ സമീപിക്കുന്ന രീതിയില്‍ ക്വുര്‍ആനിനെ സമീപിക്കുന്നത്‌ അതിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നതിന്‌ വിഘാതമാവുമെന്നതില്‍ സംശയമില്ല. ഏകദൈവത്തെയും അവന്‍ സൃഷ്‌ടിച്ച്‌ സംവിധാനിച്ച പ്രപഞ്ചമഖിലവുമുള്ള സര്‍വ്വചരാചരങ്ങളെക്കുറിച്ചുമുള്ള അവഗാഹമായ പഠനത്തിന്റെ മൂല്യസ്രോതസ്സായ വിശുദ്ധ ക്വുര്‍ആന്‍ മാറ്റിവെച്ചുകൊണ്ടുള്ള ഒരു വൈജ്ഞാനിക വിസ്‌ഫോടനവും സാധ്യമല്ല.
വിജ്ഞാനത്തിന്റെ ദാഹവുമായി ഇസ്‌ലാമിക വൈജ്ഞാനിക തീരത്തേക്ക്‌ ഓടിയടുക്കുന്നവര്‍ക്കൊക്കെയും ദാഹശമനമായി നിറഞ്ഞൊഴുകുന്ന രണ്ടാമത്തെ നീരുറവയാണ്‌ `ഹദീഥ്‌’. നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍ എന്നിവക്കാണല്ലോ ഹദീഥുകള്‍ എന്നു പറയുന്നത്‌. വൈജ്ഞാനിക വിസ്‌ഫോടനത്തിന്റെ അര്‍ഥതലങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണത്തെക്കുറിച്ചുള്ള ഒരു ലഘു ചര്‍ച്ച ഇവിടെ അനിവാര്യമാണ്‌.
സ്വീകാര്യയോഗ്യമായ
ഹദീഥ്‌ (സ്വഹീഹ്‌)
ഹദീഥ്‌ ഉദ്ധരിക്കുന്ന റാവിമാരും ഹദീഥിന്റെ മൂലവും (അല്‍മത്‌ന്‌) ആക്ഷേപമുക്തമായ രൂപത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ്‌, സ്വഹീഹ്‌ എന്നു പറയുന്നത്‌.
നബിയിലേക്ക്‌ ഏതെങ്കിലും വ്യക്തികള്‍ ചേര്‍ത്തുപറയുന്നതോ ഗ്രന്ഥങ്ങളില്‍ കാണുന്നതോ ആയ സംഗതികളുടെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ പണ്‌ഡിതന്മാര്‍ ചില മാനദണ്‌ഡങ്ങളും നിയമങ്ങളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഒരു ചരിത്രവസ്‌തുതയുടെയോ പരാമര്‍ശത്തിന്റെയോ സത്യാസത്യം മനസ്സിലാക്കുന്നതിന്‌ ചരിത്രപണ്‌ഡിതന്മാര്‍ ഇന്നോളം ആവിഷ്‌ക്കരിച്ചതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്‌ പ്രസ്‌തുത മാനദണ്‌ഡങ്ങള്‍. നബി (സ്വ) യില്‍നിന്നും ഹദീഥുകള്‍ ഉദ്ധരിക്കുന്ന പണ്‌ഡിതന്മാര്‍ (മുഹദ്ദിഥുകള്‍) ക്കും അവരിലേക്ക്‌ ഹദീഥ്‌ എത്തിക്കുന്ന നിവേദകര്‍ (റാവിമാര്‍) ക്കുമെല്ലാം പ്രത്യേക നിയമങ്ങളും മര്യാദകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. അവ പാലിച്ചില്ലെങ്കില്‍ അവരുടെ ഹദീഥുകള്‍ സ്ഥിരപ്പെടുകയില്ല. ഈ നിയമങ്ങള്‍ പാലിക്കപ്പെട്ട സ്വീകാര്യയോഗ്യമായ ഹദീഥുകളുടെ ഇനങ്ങള്‍ ഇനി പറയുന്നു.
മുതവാത്തിര്‍
അസംഖ്യം നിവേദകര്‍ തലമുറകളായി കൈമാറിവരുന്ന ഹദീഥുകള്‍ക്കാണ്‌ മുതവാത്തിര്‍ എന്നു പറയുന്നത്‌. അത്തരത്തില്‍ ഒരു ഹദീഥുപോലും ഇല്ലെന്നത്‌ ഒരു യാഥാര്‍ഥ്യം. എന്നാല്‍ കുറച്ചധികം നിവേദകന്മാര്‍ മിക്ക ശ്രേണികളിലുമുണ്ടാവുകയും പ്രസ്‌തുത ഹദീഥ്‌ പ്രാമാണികരായ മുഹദ്ദിഥുകളും മദ്‌ഹബിന്റെ ഇമാമുകളും മുജ്‌തഹിദുകളുമൊക്കെ അംഗീകരിക്കുകയും ചെയ്‌താല്‍ തന്നെ അവയെ മുതവാത്തിറായി ഗണിക്കുകയാണ്‌ പണ്‌ഡിതന്മാരുടെ പതിവ്‌. അപ്രകാരം നോക്കിയാല്‍ നിരവധി ഹദീഥുകള്‍ മുതവാത്തിറാണെന്ന്‌ കാണാന്‍ കഴിയും.
മുത്തഫക്വുന്‍ അലൈഹി
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഒരുപോലെ രേഖപ്പെടുത്തിയ ഹദീഥുകളാണ്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
സ്വഹീഹ്‌ ലിഗൈ്വരിഹി
ഹദീഥ്‌ സ്വീകാര്യമായിത്തീരാന്‍ വേണ്ട നിബന്ധനകള്‍ സാങ്കേതികമായി ഒരു നിവേദനത്തില്‍ പൂര്‍ത്തിയാകാതിരിക്കുകയും മറ്റു നിവേദനങ്ങള്‍ പരിഗണിക്കുമ്പോള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതിനെയാണ്‌ സ്വഹീഹ്‌ ലിഗൈ്വരിഹി എന്നു പറയുന്നത്‌.
ഹസന്‍
സ്വീകാര്യയോഗ്യമായിരിക്കാന്‍വേണ്ട നിബന്ധനകളെല്ലാം ഒത്തുവരികയും നിവേദകരുടെ മനഃപാഠത്തിന്റെ വിഷയത്തില്‍ ചെറിയ ന്യൂനത വരികയും ചെയ്‌താല്‍ അതിനെ ഹസന്‍ എന്നു പറയുന്നു.
ഹസന്‍ ലിഗൈരിഹി
ഒറ്റക്ക്‌ വിലയിരുത്തിയാല്‍ ദുര്‍ബലമാണെങ്കിലും മറ്റു നിവേദനങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഹസനായ ഹദീഥിന്റെ ശ്രേണിയിലേക്ക്‌ ഉയരുകയും ചെയ്യുന്നതിനെയാണ്‌ ഇങ്ങനെ പറയുന്നത്‌.
ളഈഫ്‌: ഹദീഥ്‌ ഉദ്ധരിക്കുന്ന റാവിമാരും ഹദീഥിന്റെ മൂലവും (മത്വ്‌ന്‌) ആക്ഷേപമുക്തമായില്ലെങ്കില്‍ അവയെ മൊത്തത്തില്‍ ദുര്‍ബലം (ളഈഫ്‌) എന്നു പറയുന്നു. അതിന്റെ ഇനങ്ങള്‍ ഏതെല്ലാമെന്ന്‌ നമുക്ക്‌ പരിശോധിക്കാം.
ശാദ്‌: സ്വഹീഹായ ഹദീഥിന്റെ നിവേദകന്മാര്‍ ഉദ്ധരിച്ചതിന്നെതിരായി വിശ്വസ്‌തര്‍ തന്നെയാണെങ്കിലും നിവേദനം ചെയ്യുന്നതിനാണ്‌ ശാദ്‌ എന്നു പറയുക.
മുന്‍കര്‍: സ്വഹീഹായ ഹദീഥിന്റെ നിവേദകന്‍മാര്‍ ഉദ്ധരിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായ വിശ്വസ്‌തരല്ലാത്തവര്‍ നിവേദനം ചെയ്യുന്ന ഹദീഥുകളെ മുന്‍കര്‍ എന്നു പറയുന്നു.
മൗളൂഅ്‌: നബി (സ്വ) യുടെ പേരില്‍ കെട്ടിയുണ്ടാക്കിയ വാചകങ്ങളാണ്‌ മൗള്യഅ്‌.
ഹദീഥിലെ നെല്ലും പതിരും ഇപ്രകാരം വ്യക്തമായി വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്‌. `മന്‍ഹജുസ്സലഫ്‌’ മുറുകെ പിടിക്കുന്നവരുടെ നിലപാട്‌ ഇവിടെ വളരെ കൃത്യമാണ്‌. ആ സത്യസരണി സ്വീകരിച്ചവര്‍ സ്വഹീഹായ ഹദീഥുകളെ നിഷേധിക്കുകയില്ല. ദുര്‍ബല ഹദീഥുകളെ സ്വീകരിക്കുകയുമില്ല. എന്നാല്‍ ആ പാത കൈവിട്ടവരോ, അവര്‍ സ്വഹീഹിനെ തള്ളുന്നു. അവഗണിക്കുന്നു. ളഈഫിനെ സ്വീകരിക്കുന്നു. വ്യാഖ്യാനിക്കുന്നു. നാല്‌ മദ്‌ഹബിന്റെ ഇമാമുമാരും സച്ചരിതരായ പൂര്‍വ്വസൂരികളും ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെങ്കില്‍ അതിനെ തള്ളുന്നവരല്ല സലഫികള്‍. എല്ലാ വിജ്ഞാനമുത്തുകളും പവിഴങ്ങളും വാരിയെടുക്കപ്പെടുന്ന ആഴക്കടലുകളായ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും വൈജ്ഞാന വിസ്‌ഫോടനത്തിന്റെ കേന്ദ്രബിന്ദുക്കളായി സലഫികള്‍ മനസ്സിലാക്കുകയും അത്‌ സമൂഹത്തില്‍ വിളംബരം ചെയ്യുകയും ചെയ്യുന്നു.
വൈജ്ഞാനിക വിസ്‌ഫോടനത്തെ ഉള്‍ക്കൊള്ളാത്തവര്‍ എന്ന്‌ സലഫി പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന ജിന്നുവാദികളും അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ നിയമവിരുദ്ധമായി ഐ.എസ്‌.എം. പ്രസിഡണ്ടിന്റെ ടൈറ്റില്‍ നല്‍കി, കേരള ജംഇയ്യത്തുല്‍ ഉലമയെയും കെ.എന്‍.എമ്മിനെയും എതിര്‍ക്കാന്‍ വിതണ്‌ഡവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന വ്യക്തിയും വ്യക്തമാക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്‌. ഒരു ളഈഫായ ഹദീഥില്‍ കയറിപ്പിടിച്ച്‌ വ്യാഖ്യാനിച്ച്‌ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നെടുംതൂണായ തൗഹിദിന്റെ മഹനീയമായ ആദര്‍ശത്തില്‍ കത്തിവെക്കാന്‍ നടക്കുന്നവര്‍ക്ക്‌ സ്റ്റേജും പേജും നല്‍കി നടക്കുമ്പോഴാണോ വിജ്ഞാന വിസ്‌ഫോടനമുണ്ടാവുന്നത്‌? അതോ, ജിന്ന്‌ ബാധ ഒഴിപ്പിക്കാന്‍ അടിച്ചു ചികില്‍സിക്കുന്ന അന്ധവിശ്വാസങ്ങളെ സമൂഹത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരലാണോ ഈ `വിസ്‌ഫോടനം’? അതുമല്ലെങ്കില്‍ സ്വലാത്തുന്നാരിയാത്തില്‍ പകല്‍വെളിച്ചംപോലെ പ്രകടമായിട്ടുള്ള ശിര്‍ക്കിന്റെ പദങ്ങള്‍ കണ്ടിട്ടും അതില്‍ ശിര്‍ക്കില്ലെന്ന നൂതന വാദവുമായി നടക്കുന്നവരെ തോളില്‍ കയറ്റിവെച്ച്‌ ഊരുചുറ്റലാണോ ആ വിസ്‌ഫോടനം? പ്രമാണങ്ങളെക്കുറിച്ചുള്ള വിജ്ഞാനവും ചിന്തയും മാറ്റിവെച്ച്‌ വെറും വിസ്‌ഫോടനമായി മാറാന്‍ ശ്രമിക്കുന്നവര്‍, സത്യത്തിന്റെ മുമ്പില്‍നിന്ന്‌ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കരുതെന്ന്‌ നമുക്ക്‌ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കാം. വെല്ലുവിളികളെ അതിജീവിച്ച്‌ സത്യത്തിന്ന്‌ പിന്നില്‍ കാലിടറാതെ നില്‍ക്കാന്‍ സര്‍വ്വശക്തന്‍ നമ്മെ തുണക്കട്ടെ.

ജിന്ന്‌ മെഴുകുതിരി തരും അതു ചോദിക്കുന്നത്‌ ശിര്‍ക്കല്ല - അല്‍ ഇസ്വ്‌ലാഹ്‌ മാസിക

ജിന്ന്‌ മെഴുകുതിരി തരും അതു ചോദിക്കുന്നത്‌ ശിര്‍ക്കല്ല - അല്‍ ഇസ്വ്‌ലാഹ്‌ മാസിക
എല്ലാ ജിന്നുവിളിയും ശിര്‍ക്കാണെന്ന്‌ കെ.എന്‍.എമ്മും, എല്ലാ ജിന്നുവിളിയും ശിര്‍ക്കല്ല എന്ന്‌ സക്കരിയ്യാ സ്വലാഹീപക്ഷവും വാദിക്കുന്നു. അഥവാ ജിന്നുവിളിയില്‍ ശിര്‍ക്കുവരാത്തവയും ഉണ്ടെന്ന്‌.
ജിന്നിനോടുള്ള വിളിയില്‍ ശിര്‍ക്കാവാത്തതുണ്ടെന്നും ജിന്നിനോട്‌ ചോദിച്ചാല്‍ മെഴുകുതിരി കിട്ടുമെന്നും അല്‍ ഇസ്വ്‌ലാഹ്‌ പറയുന്നത്‌ നോക്കൂ.
“ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും, പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌, മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ?” (ബഷീര്‍സലഫി പൂളപ്പൊയില്‍, അല്‍ ഇസ്വ്‌ ലാഹ്‌ 2013 ജൂലൈ 13 പേജ്‌ 39)
“ജിന്ന്‌ മലക്ക്‌ തുടങ്ങിയ അദൃശ്യ ശക്തികള്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തുമെന്നു വിശ്വസിച്ചാല്‍ ശിര്‍ക്കാകില്ലെന്നും, എന്നാല്‍ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അവരോട്‌ ചോദിച്ചാല്‍ ശിര്‍ക്കാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ മനസ്സിലാവുന്നില്ല..” (അല്‍ ഇസ്‌ലാഹ്‌ 2013 മാര്‍ച്ച്‌)
“മനുഷ്യന്റെ പരിസരത്തുള്ള (സുലൈമാന്‍ നബിയുടെ പരിസരമല്ല ഉദ്ദേശ്യം) ഉണ്ടെന്ന്‌ കരുതപ്പെടുന്ന അദൃശ്യ ശക്തികളോട്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല” (2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹ്‌)
ഞങ്ങളുടെ കൂട്ടത്തില്‍ ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കല്ല എന്ന്‌ പറയുന്ന ആരുമില്ലെന്ന്‌ ആ ഭാഗത്തുള്ള യുവപ്രഭാഷകരും പല സാധാരണക്കാരും പറയാറുണ്ട്‌. അവരെ മേല്‍ ഉദ്ധരണികള്‍ കണ്ണുതുറപ്പിക്കട്ടെ.
-പന്നൂര്‍

ജിന്ന്‌ മെഴുകുതിരി തരും അതു ചോദിക്കുന്നത്‌ ശിര്‍ക്കല്ല - അല്‍ ഇസ്വ്‌ലാഹ്‌ മാസിക

ജിന്ന്‌ മെഴുകുതിരി തരും അതു ചോദിക്കുന്നത്‌ ശിര്‍ക്കല്ല - അല്‍ ഇസ്വ്‌ലാഹ്‌ മാസിക
എല്ലാ ജിന്നുവിളിയും ശിര്‍ക്കാണെന്ന്‌ കെ.എന്‍.എമ്മും, എല്ലാ ജിന്നുവിളിയും ശിര്‍ക്കല്ല എന്ന്‌ സക്കരിയ്യാ സ്വലാഹീപക്ഷവും വാദിക്കുന്നു. അഥവാ ജിന്നുവിളിയില്‍ ശിര്‍ക്കുവരാത്തവയും ഉണ്ടെന്ന്‌.
ജിന്നിനോടുള്ള വിളിയില്‍ ശിര്‍ക്കാവാത്തതുണ്ടെന്നും ജിന്നിനോട്‌ ചോദിച്ചാല്‍ മെഴുകുതിരി കിട്ടുമെന്നും അല്‍ ഇസ്വ്‌ലാഹ്‌ പറയുന്നത്‌ നോക്കൂ.
“ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും, പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌, മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ?” (ബഷീര്‍സലഫി പൂളപ്പൊയില്‍, അല്‍ ഇസ്വ്‌ ലാഹ്‌ 2013 ജൂലൈ 13 പേജ്‌ 39)
“ജിന്ന്‌ മലക്ക്‌ തുടങ്ങിയ അദൃശ്യ ശക്തികള്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തുമെന്നു വിശ്വസിച്ചാല്‍ ശിര്‍ക്കാകില്ലെന്നും, എന്നാല്‍ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അവരോട്‌ ചോദിച്ചാല്‍ ശിര്‍ക്കാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ മനസ്സിലാവുന്നില്ല..” (അല്‍ ഇസ്‌ലാഹ്‌ 2013 മാര്‍ച്ച്‌)
“മനുഷ്യന്റെ പരിസരത്തുള്ള (സുലൈമാന്‍ നബിയുടെ പരിസരമല്ല ഉദ്ദേശ്യം) ഉണ്ടെന്ന്‌ കരുതപ്പെടുന്ന അദൃശ്യ ശക്തികളോട്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല” (2012 ഡിസംബര്‍ അല്‍ ഇസ്വ്‌ലാഹ്‌)
ഞങ്ങളുടെ കൂട്ടത്തില്‍ ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കല്ല എന്ന്‌ പറയുന്ന ആരുമില്ലെന്ന്‌ ആ ഭാഗത്തുള്ള യുവപ്രഭാഷകരും പല സാധാരണക്കാരും പറയാറുണ്ട്‌. അവരെ മേല്‍ ഉദ്ധരണികള്‍ കണ്ണുതുറപ്പിക്കട്ടെ.
-പന്നൂര്‍

കുറ്റിക്കാട്ടിലെ മനുഷ്യനും അദൃശ്യ സൃഷ്‌ടികളോടുള്ള തേട്ടവും

കുറ്റിക്കാട്ടിലെ മനുഷ്യനും അദൃശ്യ സൃഷ്‌ടികളോടുള്ള തേട്ടവും
ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ സൃഷ്‌ടികളോടുള്ള തേട്ടം ശിര്‍ക്കാവുകയില്ലെന്ന പിഴച്ച വാദത്തെ ന്യായീകരിക്കാന്‍ വേണ്ടി എന്‍.വി. സാലിം പറയുന്നു: “ഇനി ഒരാള്‍ അവിടെ ഉദ്ദേശിക്കുകയാണ്‌. ഇവിടെ കുറ്റിക്കാട്ടിലൊക്കെ ആരെങ്കിലും ഒരു മനുഷ്യന്‍ ഉണ്ടാകും. ഒന്ന്‌ മണ്ടിവന്ന്‌ എന്നെ സഹായിക്കീ എന്ന്‌ ഉദ്ദേശിച്ചാണ്‌ വിളിച്ചതെന്നുണ്ടെങ്കില്‍ ശിര്‍ക്കല്ലാന്ന്‌ എല്ലാവരും പറയും.” (പ്രസംഗത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌.) സാലിം സാഹിബ്‌ മുകളില്‍ പറഞ്ഞ കാര്യം എല്ലാവരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. കാരണം കുറ്റിക്കാട്ടില്‍ എവിടെയെങ്കിലും നമ്മള്‍ കാണാതെ ഒളിഞ്ഞിരിക്കുന്ന മനുഷ്യനുണ്ടെങ്കില്‍ അവന്റെ കഴിവില്‍പെട്ട കാര്യങ്ങളില്‍ അവനോട്‌ ചോദിക്കുന്നത്‌ ശിര്‍ക്കോ അവനോട്‌ ചെയ്യുന്ന പ്രാര്‍ത്ഥനയോ അല്ല. ഇതിനാണല്ലോ നാം മനുഷ്യകഴിവില്‍പെട്ട കാര്യങ്ങളില്‍ അവനോട്‌ ചോദിക്കുന്നത്‌ തെറ്റല്ല എന്ന്‌ പറയാറുള്ളത്‌.
ഇവിടെ മാന്യവായനക്കാര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന മനുഷ്യന്‍ മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം ഭൗതികമായി ഒരു നിലയിലും ഒരിക്കലും കണ്ടെത്താന്‍ കഴിയാത്തതും വഹ്‌യിലൂടെ മാത്രം അറിയാന്‍ കഴിയുന്നതും നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട അദൃശ്യകാര്യങ്ങളല്ല. ആ കുറ്റിക്കാട്ടില്‍ ചെന്ന്‌ നോക്കിയാല്‍ അവനെ നമുക്ക്‌ ദര്‍ശിക്കുവാന്‍ കഴിയും. ഇങ്ങനെ നമുക്ക്‌ ദൃശ്യമാകുന്ന ഒരു മനുഷ്യനോട്‌ അവന്റെ കഴിവില്‍പെട്ട കാര്യം ചോദിക്കുന്നത്‌ ശിര്‍ക്കല്ലെന്ന്‌ പറഞ്ഞല്ലോ? ഈ മനുഷ്യനോട്‌ ഒരു നിലയിലും നമുക്ക്‌ ദൃശ്യമാകാത്ത അദൃശ്യമായ ഒരു കഴിവില്‍ വിശ്വസിച്ച്‌ തേടിയാല്‍ അതവനോടുള്ള പ്രാര്‍ത്ഥനയും ശിര്‍ക്കും ആവുകയും ചെയ്യും. ഇനി നമുക്ക്‌ സാലിം സാഹിബിന്റെ വാക്കിലേക്കുതന്നെ മടങ്ങാം.
തുടര്‍ന്നു പറയുന്നു: “അതേപോലെ അഹ്‌ലുസ്സുന്നയുടെ പണ്‌ഡിതന്മാര്‍ ശിര്‍ക്കല്ല എന്നു പറയുന്നത്‌ ആ ഉദ്ദേശിച്ച സ്ഥാനത്ത്‌ ഹാളിറും ക്വാദിറുമായ കഴിവുള്ളവരും ആ വിളി കേള്‍ക്കാന്‍ പരിധിയില്‍ അവിടെ പ്രസന്‍സുള്ള, അതായത്‌ ആ സ്ഥലത്തുള്ളവര്‍ കേട്ടെങ്കില്‍ കേട്ടു സഹായിക്കട്ടെ എന്ന്‌ വിചാരിക്കുന്ന കൂട്ടത്തില്‍ അല്ലാഹുവിന്റെ ഏത്‌ സൃഷ്‌ടികളെ ഉദ്ദേശിച്ചാലും ശിര്‍ക്ക്‌ വരൂലാന്ന്‌. അതില്‍ മലക്കുകളും പെട്ടു. ജിന്നുകളും പെട്ടു. എല്ലാവരും പെട്ടു.” (പ്രസംഗത്തിന്റെ ശബ്‌ദരേഖ കയ്യിലുണ്ട്‌.) ഇവിടെ സാലിം സാഹിബ്‌ ദൃശ്യ ശക്തിയായ മനുഷ്യനോട്‌ തേടുന്നതുപോലെയാണ്‌ അതേ പോലെ എന്ന്‌ പറഞ്ഞ്‌ അദൃശ്യരും മനുഷ്യര്‍ക്ക്‌ അഭൗതികരുമായ ജിന്നുകളോടും മലക്കുകളോടും തേടുന്നതിനെയും താരതമ്യം ചെയ്‌തത്‌. ഇദ്ദേഹത്തിന്റെ അജ്ഞത ഏതൊരു മുവഹ്‌ഹിദിനും ഈ താരതമ്യം ചെയ്യലില്‍നിന്നു തന്നെ മനസ്സിലാക്കാം. കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന ദൃശ്യനും മനുഷ്യരായ നമുക്ക്‌ ഭൗതികനുമായ മനുഷ്യനെ വിളിച്ച്‌ സഹായം തേടുന്നതും നമുക്ക്‌ അദൃശ്യവും അഭൗതികവുമായ ജിന്നുകളേയും മലക്കുകളേയും വിളിച്ച്‌ സഹായം അര്‍ത്ഥിക്കുന്നതും എങ്ങിനെയാണ്‌ ഒരുപോലെയാവുക?
സാലിം സാഹിബ്‌ വെറും വാക്കില്‍ ഹയ്യും ഹാളിറും ക്വാദിറുമെന്ന്‌ സഹായതേട്ടത്തിന്റെ കാര്യത്തില്‍ ജിന്നുകളേയും മലക്കുകളേയും സംബന്ധിച്ചു പറയുന്നുണ്ടല്ലോ. വിചിന്തനം വാരികയിലൂടെ പലതവണ ഈ പിഴച്ച വാദഗതിക്കാരെ നാം വെല്ലുവിളിച്ചതാണ്‌. സാലിം സാഹിബും സക്കരിയ്യയും മറ്റും തട്ടിവിടുന്നത്‌ പോലെ നമുക്ക്‌ വല്ല പ്രശ്‌നങ്ങളും നേരിടുമ്പോള്‍ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്‌തുസഹായിക്കാന്‍ ഹയ്യും ഹാളിറും ക്വാദിറുമായ ജിന്നുകളും മലക്കുകളും ഏതൊക്കെയാണ്‌? ഇങ്ങിനെയുള്ള ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യശക്തികളെ കുറിച്ചുള്ള വിശ്വാസം വിശുദ്ധ ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പറഞ്ഞത്‌ എവിടെയൊക്കെയാണ്‌? ഇതിന്ന്‌ മറുപടിയായി ഇവര്‍ പറയാറുള്ളത്‌ സുലൈമാന്‍ നബി (അ) ക്ക്‌ ജിന്നുകള്‍ മനുഷ്യര്‍ക്ക്‌ അസാധ്യമായ പല ജോലികളും ചെയ്‌തുകൊടുത്തു എന്നുള്ളതാണ്‌. നമുക്ക്‌ സാധ്യമാകാത്ത പല ജോലികളും ജിന്നും മലക്കും ചെയ്യുന്നു എന്ന്‌ പറഞ്ഞാല്‍ വിപല്‍ഘട്ടങ്ങളില്‍ വിളിച്ചേതേടിയാല്‍ അല്ലാഹുവിന്‌ പുറമെ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ള അദൃശ്യ ശക്തികളാണ്‌ ജിന്നുകളും മലക്കുകളും എന്ന പിഴച്ച വിശ്വാസത്തിന്‌ തെളിവാകുമോ?
സുലൈമാന്‍ നബിക്ക്‌ ഭാരിച്ച ജോലികള്‍ ചെയ്‌തുകൊടുത്തത്‌ തെളിവല്ലാത്തതുകൊണ്ടാണല്ലോ തേട്ടത്തിന്റെ കാര്യത്തില്‍ മനുഷ്യകഴിവ്‌ പരിഗണിച്ച മുവഹ്‌ഹിദുകളായ നാം അതിനപ്പുറമുള്ള കാര്യങ്ങളില്‍ ഒരു ഹാളിര്‍ ജിന്നിനേയും മലക്കിനേയും പരിഗണിക്കാതെ അല്ലാഹുവിനോട്‌ മാത്രം എന്ന തൗഹീദ്‌ പഠിപ്പിച്ചത്‌? സാലിം സാഹിബ്‌ പറയുന്നതുപോലെ തേട്ടത്തിന്റെ കാര്യത്തില്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ പവറുള്ള ഹാളിര്‍ ജിന്നും മലക്കും വേറെയുമുണ്ടെങ്കില്‍ നേരത്തെ നാം സൂചിപ്പിച്ചതുപോലെ ഈ മാത്രത്തിനെന്ത്‌ പ്രസക്തി? ഹാളിറാണെന്ന്‌ സങ്കല്‍പിച്ചാലും സാലിം സാഹിബിനോ നമുക്കോ ജിന്നും മലക്കും ദൃശ്യവും ഭൗതികവുമാവുന്നില്ലല്ലോ? ജിന്നുവാദികളോട്‌ പലതവണ നാം ചോദിച്ചപോലെ ഹയ്യും ഹാളിറും ഏല്‍പിക്കപ്പെട്ട കാര്യത്തില്‍ ക്വാദിറുമാണല്ലോ റക്വീബ്‌, അതീദ്‌ എന്നീ മലക്കുകളും ക്വരീനായ ജിന്നും മലക്കുമെല്ലാം? എന്ന്‌ വെച്ച്‌ നമുക്ക്‌ വല്ല പ്രയാസങ്ങളും നേരിടുമ്പോള്‍ ഈ അദൃശ്യ ശക്തികളോട്‌ വിളിച്ചുതേടുന്നത്‌ എങ്ങിനെയാണ്‌ ശിര്‍ക്കല്ലാതാവുക? ഇവരില്‍നിന്ന്‌ വ്യത്യസ്‌തമായി നമുക്ക്‌ വിപത്തുകള്‍ ബാധിക്കുമ്പോള്‍ യാ ഇബാദല്ലാഹി എന്നോ മറ്റോ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ ഹയ്യും ഹാളിറും ക്വാദിറുമായ ഏത്‌ ജിന്നിനേയും മലക്കിനേയുമാണ്‌ സാലിം സാഹിബ്‌ പ്രമാണങ്ങളില്‍ കണ്ടത്‌?
അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയേയും സക്കരിയ്യയേയും പോലെ എന്‍.വി. സാലിം സാഹിബും ജിന്നുകളേയും മലക്കുകളേയും വിളിച്ചു തേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന തൗഹീദീ വിരുദ്ധാശയം ആവര്‍ത്തിക്കുകയാണിവിടെ. ഇതൊക്കെയായിട്ടും അങ്ങിനെ ഒരു വാദം ഈ ടീമിന്‌ ഇല്ലെന്ന കളവ്‌ നിര്‍ലജ്ജം തട്ടിവിടുന്ന ആളുകളോട്‌ ഇനിയെന്താണ്‌ പറയുക?
ശിര്‍ക്കന്‍ ആശയങ്ങള്‍ പറഞ്ഞ ക്ലിപ്പിംഗ്‌ കേള്‍പ്പിക്കുമ്പോള്‍ തല്‍ക്കാലം തടിയെടുക്കാന്‍വേണ്ടി ജിന്നുവാദികള്‍ പ്രയോഗിക്കുന്ന ഒരു അടവുണ്ട്‌. നിങ്ങള്‍ ക്ലിപ്പിങ്‌ മുറിച്ചെടുത്തതാണെന്നും അത്‌ കളവാണെന്നും ഇവര്‍ തട്ടിവിടും. ഇത്തരം പൊള്ളവാദക്കാരോട്‌ ഞങ്ങള്‍ക്ക്‌ വിനീതമായ ഒരു വെല്ലുവിളിയുണ്ട്‌. ജിന്നുകളോടും മലക്കുകളോടും തേടിയാല്‍ അത്‌ ശിര്‍ക്കാവുകയില്ലെന്ന്‌ നിങ്ങളുടെ മൗലവിമാര്‍ പറഞ്ഞ ക്ലിപ്പിങുകളാണ്‌ മുജാഹിദുകള്‍ ജനങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നത്‌. ഇതിന്ന്‌ വിഘാതമായി ആ പറഞ്ഞതിനെ തിരുത്തിയ ഭാഗങ്ങള്‍ നിങ്ങളുടെ പ്രസംഗത്തില്‍ നിന്നോ എഴുത്തില്‍ നിന്നോ എവിടെയെങ്കിലും മുജാഹിദുകള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അത്‌ നിങ്ങള്‍ പുറത്ത്‌ കൊണ്ടുവരിക. അതില്ലാത്ത കാലത്തോളം പറഞ്ഞ ശിര്‍ക്കന്‍ വിശ്വാസത്തിന്റെ ക്ലിപ്പിങ്‌ കാണിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത്‌ മൗഢ്യമാണ്‌.
സാലിം സാഹിബിന്റെ ശിര്‍ക്കന്‍ വാദത്തിന്‌ വേണ്ടിയുള്ള ന്യായീകരണം തുടരുന്നു: “ഇതു പറയുന്ന സ്ഥലങ്ങളില്‍ പണ്‌ഡിതന്മാര്‍ വിശദീകരിക്കുന്നത്‌ ജിന്നിനേയും മലക്കിനേയും നിങ്ങള്‍ കാണുന്നില്ലെങ്കിലും അവര്‍ അവിടെയുണ്ട്‌ എന്നാണ്‌. അവരെ നിങ്ങള്‍ കണ്ടോളണം എന്നില്ല.” (ശബ്‌ദരേഖ കൈവശമുണ്ട്‌.) എങ്കില്‍ റൂഹ്‌ പിടിക്കാന്‍ വരുമ്പോള്‍ സ്ഥലത്തുള്ള മൗത്തിന്റെ ചുമതല ഏല്‍പിക്കപ്പെട്ട മലക്കിനോട്‌ അത്‌ സംബന്ധമായി സഹായം ചോദിക്കുന്നത്‌ ഈ മൗലവിയുടെ വാദപ്രകാരം ശിര്‍ക്കാവുകയില്ലല്ലോ? നമ്മോടൊപ്പം സ്ഥലത്തുള്ള റകീബിനോടും അതീദിനോടും അവരെ ഏല്‍പിച്ച കാര്യത്തില്‍ സഹായം ചോദിച്ചാല്‍ പോലും ശിര്‍ക്കാകുമെന്ന്‌ ജിന്നുവാദികളുടെ ആചാര്യനായ ഫൈസല്‍ മുസ്‌ല്യാര്‍ പറഞ്ഞത്‌ നാം വായിച്ചു. സാലിം സാഹിബിന്റെ വാദപ്രകാരം ഈ മലക്കുകള്‍ സ്ഥലത്തുണ്ട്‌ എന്നതിന്റെ പേരില്‍ അവരോട്‌ നാം സഹായം തേടുന്നത്‌ ശിര്‍ക്കാവുകയില്ല. തൗഹീദിന്റെ വക്താക്കള്‍ക്ക്‌ അംഗീകരിക്കാന്‍ പറ്റുമോ ഇത്‌? ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി പ്രയാസങ്ങള്‍ നേരിടുമ്പോള്‍ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്യാന്‍ ക്വാദിറായ ശിര്‍ക്കല്ലാത്ത ഏത്‌ ഹാളിര്‍ ജിന്നിനേയും മലക്കിനേയുമാണ്‌ സാലിം സാഹിബ്‌ പ്രമാണങ്ങളില്‍ കണ്ടത്‌?
നേരത്തെ നാം വിശദീകരിച്ചതുപോലെ സുലൈമാന്‍ നബി (അ) ക്ക്‌ ജോലികള്‍ ചെയ്‌തുകൊടുത്ത ജിന്നുകളുടെ കഴിവുകളെയാണല്ലോ പലപ്പോഴും ഇവര്‍ വിളിച്ചുതേടിയാല്‍ ശിര്‍ക്കാവുകയില്ല എന്നതിന്‌ തെളിവ്‌ പറയാറുള്ളത്‌?
എങ്കില്‍ സാലിം അടക്കമുള്ള ജിന്നുവാദികളോട്‌ ചോദിക്കട്ടെ. നമുക്ക്‌ വല്ല പ്രയാസങ്ങളും നേരിടുന്ന സമയത്ത്‌ ഹയ്യും ഹാളിറും ക്വാദിറുമെന്ന്‌ സങ്കല്‍പിച്ച്‌ സുലൈമാന്‍ നബിക്ക്‌ ജോലി ചെയ്‌തുകൊടുത്ത ജിന്നുകളോട്‌ അടിമകളേ, ഞങ്ങളെ സഹായിക്കണേ എന്ന്‌ രക്ഷക്ക്‌ തേടിയാല്‍ ശിര്‍ക്കാവുകയില്ലേ?
അല്ലാഹുവിന്‌ പുറമെ മനുഷ്യകഴിവുകള്‍ക്കതീതമായ ഈ അദൃശ്യ ശക്തികള്‍ക്ക്‌ നമ്മുടെ വിളികേട്ട്‌ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിയുമോ? സാലിം സാഹിബ്‌ അടക്കമുള്ള ജിന്നുവാദികള്‍ക്ക്‌ സുലൈമാന്‍ നബിക്ക്‌ ഭാരിച്ച ജോലികള്‍ ചെയ്‌തുകൊടുത്ത ജിന്നുകള്‍ ദൃശ്യശക്തിയോ അദൃശ്യ ശക്തിയോ?

നാരിയത്തുസ്സ്വലാത്തിലെ ശിര്‍ക്ക്‌

നാരിയത്തുസ്സ്വലാത്തിലെ ശിര്‍ക്ക്‌
നബി (സ്വ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലല്‍ വളരെ പുണ്യമുള്ള കാര്യമാണ്‌. ക്വുര്‍ആന്‍ കൊണ്ടും നബിവചനങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണത്‌. അല്ലാഹു പറയുന്നു.
“തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക. (അഹ്‌സാബ്‌. 56)
അബൂഹുമൈദ്‌ (റ)യില്‍ നിന്ന്‌ സ്വലാത്തിന്റെ പദങ്ങള്‍ ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്‌. നമസ്‌കാരത്തില്‍ നാം ചൊല്ലുന്ന `അല്ലാഹുമ്മ സ്വല്ലി- ഇന്നക ഹമീദുമ്മജീദ്‌’ എന്ന സ്വലാത്താണത്‌. ചില റിപ്പോര്‍ട്ടില്‍ പ്രവാചക പത്‌നിമാര്‍ക്കും സന്താനങ്ങള്‍ക്കും കാരുണ്യം ചെയ്യണമേ എന്നുകൂടിയുണ്ട്‌. ചിലതില്‍ മൊത്തത്തില്‍ നബിയുടെ കുടുംബത്തിന്‌ എന്നും. നമസ്‌കാരത്തിലും ഖുത്വുബയിലും മയ്യിത്തു നമസ്‌കാരത്തിലും നാം ചൊല്ലിവരുന്ന ഇബ്‌റാഹീമീ സ്വലാത്താണത്‌.
പില്‍ക്കാലത്ത്‌ ചിലര്‍ പല സ്വലാത്തുകളും കെട്ടിയുണ്ടാക്കുകയും ഇന്ന സ്വലാത്തിന്‌ ഇന്ന ഗുണം എന്ന്‌ വിശദീകരിക്കുകയും അതിന്‌ പറ്റിയ പദങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു. അതില്‍പെട്ട ഒന്നാണ്‌ നാരിയത്തുസ്വലാത്ത്‌. വല്ല ബുദ്ധിമുട്ടിലോ കേസ്സിലോ അറസ്റ്റിലോ കുടുങ്ങിയാല്‍ ജനങ്ങള്‍ നാരിയത്തുസ്വലാത്ത്‌ നേര്‍ച്ചയാക്കും. അതിനു പറ്റിയ പദങ്ങള്‍ അതിലുണ്ട്‌. കെ.കുഞ്ഞീദുമദനി തന്റെ `ജീവിച്ചിരിക്കുന്ന ബദ്‌രീങ്ങളും മരിച്ച ബദ്‌രീങ്ങളും’ എന്ന കൃതിയില്‍ അതിലെ അപകടമുള്ള വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. അതു കാണുക.
നാരിയ്യത്തു സ്വലാത്തിലെ നബി
ഭൂമുഖത്ത്‌ ജീവിച്ചിരുന്ന നബി (സ്വ)യുടെ സ്ഥിതികളാണ്‌ ഇതുവരെ നാം വായിച്ചത്‌. എന്നാല്‍ അദ്ദേഹം വഫാത്തായി നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷം ഇബ്‌റാഹീമുന്നാസി എന്ന മനുഷ്യന്‍ അല്ലാഹുവിനെയും അവന്റെ നബിയെയും ധിക്കരിച്ചുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ നാരിയത്തുസ്വലാത്തിലെ നബിയെ നോക്കുക: `അദ്ദേഹത്തെക്കൊണ്ട്‌ സര്‍വകുടുക്കുകളും അഴിഞ്ഞുകിട്ടുകയും അദ്ദേഹത്തെക്കൊണ്ട്‌ സര്‍വബുദ്ധിമുട്ടുകളില്‍ നിന്നും തുറവി ലഭിക്കുകയും ചെയ്യുന്നതാണ്‌. അദ്ദേഹത്തെക്കൊണ്ട്‌ സര്‍വ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നതും അദ്ദേഹത്തെക്കൊണ്ട്‌ സര്‍വആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്നതുമാണ്‌. അദ്ദേഹത്തെക്കൊണ്ട്‌ നല്ല പര്യവസാനം ലഭിക്കുന്നതാണ്‌. അദ്ദേഹത്തിന്റെ ആദരണീയമായ മുഖംകൊണ്ട്‌ മേഘത്തോട്‌ മഴതേടുകയും ചെ യ്യാം…’ (പേ 71-72) ഈ വരികള്‍ ഉദ്ധരിച്ചശേഷം അതിലെ അപകടങ്ങളെ കുഞ്ഞീദുമദനി തുറന്നുകാട്ടുന്നു. “തന്റെ പ്രവാചകന്‍ ഈ കഴിവുകളെല്ലാമുള്ള ദേഹമാണെന്നോ അദ്ദേഹത്തിന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലേണ്ടത്‌ ഈ വിധത്തിലാണെന്നോ അല്ലാഹുവിന്‌ മനസ്സിലായില്ല. ഇപ്പോള്‍ ഭൂമുഖത്ത്‌ ജീവിച്ചിരുന്ന നബിയും നാരിയ്യത്തു സ്വലാത്തില്‍ ജീവിക്കുന്ന നബിയും തമ്മിലുള്ള അന്തരം നോക്കുക. നാരിയ്യത്തു സ്വലാത്തില്‍ ജീവിക്കുന്നത്‌ ഭൗതികമായ സര്‍വകുടുക്കുകളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന നബിയാണ്‌. ഭൗതികമായ സുഖത്തിന്‌ അനിവാര്യമായ സര്‍വ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലീകരിച്ചുതരുന്ന നബിയുമാണ്‌. അതോടെ ഐഹിക ജീവിതം ഭദ്രമായല്ലോ. പിന്നെ നല്ല പര്യവസാനം നല്‍കുന്ന നബിയുമാണ്‌. അതോടെ പാരത്രിക ജീവിതവും ഭദ്രമായി.” (പേ. 72)
“തൗഹീദിന്റെ ശത്രുവായ ശൈത്വാന്‍ സമുദായ മക്കളെ വഴിതെറ്റിക്കാനായി നാരിയ്യത്തു സ്വലാത്തില്‍, അപകടങ്ങളില്‍ നിന്നുള്ള രക്ഷയും ആഗ്രഹങ്ങളുടെ സഫലീകരണവും വാഗ്‌ദാ നം ചെയ്‌തിരിക്കുന്നു.”(പേ. 73)
പ്രവാചകന്റെ മഹത്വങ്ങള്‍ അറിയുകയും പറയുകയും ചെയ്യുന്നത്‌ പുണ്യമാണെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ തര്‍ക്കമില്ല. ഖുത്വുബകളിലൂടെയും പുസ്‌തകങ്ങളിലൂടെയും അവര്‍ അത്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. പക്ഷെ മഹത്വം പറയല്‍ നാരിയ്യത്തുസ്വലാത്തിലും മങ്കൂസ്‌ മൗലിദിലും പറഞഞപോലെയാവരുത്‌. വഫാത്തായ നബി നമ്മെ കുടുക്കുകളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷിക്കുകയില്ല. ആഗ്രഹങ്ങള്‍ സഫലീകരിച്ചുതരികയുമില്ല. അങ്ങനെ വിശ്വസിച്ചുകൊണ്ടാണ്‌, ആ ഉദ്ദേശ്യത്തിലാണ്‌ ജനങ്ങള്‍ നാരിയ്യത്തു സ്വലാത്ത്‌ ചൊല്ലുന്നത്‌. അതില്‍ ശിര്‍ക്കില്ലെന്നും ഹറാമേ ഉള്ളുവെന്നും വാദിക്കുന്നവര്‍ അപകടമാണ്‌ കാണിക്കുന്നത്‌.

റശീദ്‌ റിളയെ കണ്ണടച്ചു വിമര്‍ശിക്കുന്നവര്‍

റശീദ്‌ റിളയെ കണ്ണടച്ചു വിമര്‍ശിക്കുന്നവര്‍
ബശീര്‍ സലഫി വീണ്ടും എഴുതുന്നു: “ശൈഖ്‌ മുഹമ്മദ്‌ബിന്‍ അബ്‌ദില്‍ വഹാബിന്റെയും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയയുടെയും മൊത്തം നിലപാടുകള്‍ ചില സംഘടനാ നായകന്മാര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ്‌ റശീദ്‌ രിളയെ പൊക്കിപ്പറയുന്നതിന്റെയും ഈജിപ്‌ഷ്യന്‍ പാരമ്പര്യം പൊലിപ്പിക്കുന്നതിന്റെയും പിന്നില്‍ മറഞ്ഞിരിക്കുന്നത്‌. ഇവര്‍ പറയുന്നത്‌ കേട്ടാല്‍ തോന്നുക സുഊദി അറേബ്യയില്‍ കിട്ടാത്ത ഒരു പുതിയ ഇസ്‌ലാം ആരോ ഈജിപ്‌തില്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ടെന്നാണ്‌. മുഹമ്മദ്‌ബിന്‍ അബ്‌ദുല്‍ വഹാബില്‍ കാണാത്ത, സുഊദി അറേബ്യയില്‍ നിന്നു കിട്ടാത്ത എന്ത്‌ മഹത്വമാണ്‌ ഈജിപ്‌തില്‍നിന്നും റശീദ്‌ റിളയില്‍ നിന്നും കേരളത്തിലെ സലഫികള്‍ക്ക്‌ കിട്ടിയത്‌, അഥവാ കിട്ടാനുള്ളത്‌? വിമര്‍ശകര്‍ അതൊന്നു വിശദീകരിക്കാമോ?” (ദര്‍ശനം 2013) അതു വിശദീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്‌.
ജനിപ്പിച്ചു, വളരെ കഷ്‌ടപ്പെട്ടു വളര്‍ത്തി, രാപകലില്ലാതെ അദ്ധ്വാനിച്ചു വിദേശത്തുവരെ പഠിപ്പിച്ചു നല്ലൊരു ജോലി തരപ്പെട്ടതിനുശേഷം ജനിപ്പിച്ചവരെ തിരിഞ്ഞുകുത്തുന്ന ചില സന്തതികളുണ്ടല്ലോ? അവരെയാണ്‌ വിമര്‍ശകന്റെ ഈ വരികള്‍ വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌. നമ്മുടെ സംവാദത്തിന്റെ കാലഘട്ടം ഇന്നോ ഇന്നലെയോ അല്ല. മറിച്ച്‌ 1906കളിലാണ്‌. അന്ന്‌ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബിന്റെയും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയയുടെയും ചരിത്രം പറഞ്ഞുതരാന്‍ കേരളത്തില്‍ ആരാണുണ്ടായിരുന്നത്‌? അന്ന്‌ സുഊദി അറേബ്യയുമായി ബന്ധംവെച്ച്‌ പോന്നിരുന്ന പണ്‌ഡിതന്മാര്‍ ആരൊക്കെയാണ്‌?ഇതെല്ലാം വസ്‌തുതാപരമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബശീര്‍ സലഫി വിശദീകരിച്ചുതന്നാല്‍ എന്റെ നിഗമനങ്ങളില്‍ നിന്ന്‌ സന്തോഷപൂര്‍വ്വം പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണ്‌. ഞാന്‍ മനസ്സിലാക്കിയിടത്തോളം അത്‌ സാധിച്ചത്‌ സയ്യിദ്‌ റശീദ്‌ റിളയുമായുള്ള വക്കം മൗലവിയുടെ ബന്ധത്തിനുശേഷമാണ്‌. അതിനു തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുകയും ചെയ്യാം. ഈ ബന്ധത്തിന്റെ 24 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ വക്കം മൗലവി “ളൗഉസ്സബാഹ്‌” രചിക്കുന്നത്‌. അതു രചിക്കാനുള്ള പ്രചോദനം എവിടുന്ന്‌ കിട്ടി?
നമ്മള്‍ ഒന്നിച്ചിരുന്നപ്പോഴും നമ്മള്‍ ജനിക്കുന്നതിനു മുമ്പും എഴുതപ്പെട്ട ചില ലേഖനങ്ങളിലേക്ക്‌ വിമര്‍ശകന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. “ഈജിപ്‌തിലെ ഉല്‍പ്പതിഷ്‌ണുക്കളായ ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു (1849-1905) അദ്ദേഹത്തിന്റെ ശിഷ്യനായ സയ്യിദ്‌ റശീദ്‌ റിള (1865-1935) പ്രഗല്‍ഭ ചിന്തകനും പണ്‌ഡിതനുമായ സയ്യിദ്‌ ജമാലുദ്ദീന്‍ അഫ്‌ഗാനി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ച്‌ തിരുവിതാംകൂറിലും അത്തരമൊരു കര്‍മ്മസരണി കണ്ടെത്തിയ മഹാനായിരുന്നു വക്കം മൗലവി. (ടി.എം. സാവാന്‍കുട്ടി. എം.എസ്‌.എം. സംസ്ഥാന സമ്മേളന സുവനീര്‍ തൃശൂര്‍-1996) വക്കം മൗലവി നവോഥാന നായകനല്ല എന്ന്‌ വല്ല സംശയവും വിമര്‍ശകനുണ്ടോ? റശീദ്‌ റിളയെ നവോഥാന നായകനായി എണ്ണിയതില്‍ അമര്‍ഷമുള്ള ബശീര്‍ അത്‌ ശരിയല്ല എന്ന്‌ രേഖകള്‍കൊണ്ട്‌ തെളിയിക്കട്ടെ. തൊള്ളബഡായി കൊണ്ടല്ല. സൗദി ബന്ധത്തെയോ അവിടെയുള്ള പണ്‌ഡിതരെയോ ആരും വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്‌തിട്ടില്ല. അത്‌ വിമര്‍ശകന്‍ സ്വമേധയാ മൂടിവെച്ച എന്റെ ലേഖനത്തിലെ വരികളില്‍നിന്നും മനസ്സിലാക്കിയിരിക്കുമല്ലോ. ഞാന്‍ തെളിവുകള്‍ ഉദ്ധരിച്ചാണ്‌ എഴുതുന്നത്‌. അതില്‍ രോഷമുള്ളവര്‍ തെളിവുകള്‍ ഉദ്ധരിച്ചു സംസാരിക്കട്ടെ.
റശീദ്‌ റിളയെ കണ്ണടച്ചു വിമര്‍ശിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. 1950കള്‍ തൊട്ട്‌ സയ്യിദ്‌ റശീദ്‌ റിളയുടെ “വഹ്‌യുല്‍ മുഹമ്മദി” അദ്ദേഹത്തിന്റെ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവിന്റെ “അല്‍റിസാലത്തുത്തൗഹീദ്‌” എന്നീ ഗ്രന്ഥങ്ങള്‍ കേരളത്തിലെ അറബിക്‌ കോളേജുകളില്‍ പഠിപ്പിച്ചുവരുന്നുണ്ട്‌. അന്നൊന്നും ഇല്ലാത്ത ഈ രോഷം എവിടുന്നു വന്നു? ശൈഖ്‌ റശീദ്‌ റിള, ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബിന്റെ ഗ്രന്ഥങ്ങളില്‍നിന്നും ആവേശം ഉള്‍ക്കൊണ്ടാണ്‌ തൗഹീദീ രംഗത്തേക്ക്‌ വന്നത്‌ എന്നതിലും ആര്‍ക്കും സംശയമില്ല. തര്‍ക്കമില്ലാത്ത കാര്യത്തില്‍ വെറുതെ തര്‍ക്കമുണ്ടാക്കാതിരിക്കൂ മൗലവീ.
അടുത്ത തെളിവിലേക്ക്‌ പോകാം. “വക്കം മൗലവി നവോത്ഥാന രംഗത്തേക്ക്‌ ആകൃഷ്‌ടനായത്‌ പ്രമുഖ നവോത്ഥാന നായകനായിരുന്ന സയ്യിദ്‌ മുഹമ്മദ്‌ റശീദ്‌ റിളയുടെ അല്‍മനാര്‍ എന്ന അറബി മാസിക വഴിയായിരുന്നു. തികച്ചും യാദൃഛികമായിരുന്നു അത്‌. 1906ല്‍ മുസ്‌ലിം മാസിക പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ ആലപ്പുഴയിലെ വര്‍ത്തകപ്രമാണിയും തന്റെ ബന്ധുവുമായ എന്‍.എ. മുഹമ്മദ്‌ കുഞ്ഞുസാഹിബുമൊത്ത്‌ പണ്‌ഡിതനായ ഒരു അറബി കച്ചവടക്കാരന്‍ വക്കം മൗലവിയുടെ പൂന്തൂരാന്‍ വിളാകത്ത്‌ വന്നു. ആഗതനുമായി മൗലവിയെ ഹഠാതാകര്‍ഷിച്ച അറബി സുഹൃത്ത്‌ അല്‍മനാറിന്റെ ഏതാനും കോപ്പികള്‍ മൗലവിക്കു നല്‍കി. ആദ്യമായിട്ടായിരുന്നു അദ്ദേഹം അല്‍മനാര്‍ കാണുന്നതും അതിനെപ്പറ്റി കേള്‍ക്കുന്നതും. അതിന്റെ ഓരോ ലക്കവും മൗലവി സശ്രദ്ധം വായിച്ചു. തുടര്‍ലക്കങ്ങളും വായിക്കാനുള്ള അദമ്യമായ ആഗ്രഹം ഉടലെടുത്ത അദ്ദേഹം റശീദ്‌ റിളയുമായി നേരിട്ട്‌ ബന്ധപ്പെടുകയും അല്‍മനാറിന്റെ സ്ഥിരം വായനക്കാരനാവുകയും ചെയ്‌തു. അതോടെ അദ്ദേഹത്തിന്റെ മനസ്സില്‍ സലഫി ആദര്‍ശം ശക്തമായി വേരോടിത്തുടങ്ങി”. (ഇസ്വ്‌ലാഹി ഭൂമികയിലൂടെ, ഇസ്‌ഹാഖലി കല്ലിക്കണ്ടി. ഒന്നാം ഭാഗം. പേജ.്‌ 30, 2007). ഈ സംഭവം 1906ലാണ്‌ നടക്കുന്നതെന്ന്‌ വിമര്‍ശകന്‍ ഓര്‍ക്കുന്നത്‌ നന്ന്‌. റശീദ്‌ റിളയുമായി ബന്ധപ്പെട്ടതിനുശേഷമാണ്‌ അദ്ദേഹത്തിന്റെ മനസ്സില്‍ സലഫി ആദര്‍ശം ശക്തമായി വേരോടിത്തുടങ്ങിയത്‌ എന്നാണ്‌ മുകളില്‍ എഴുതിയത്‌. അത്രമാത്രമേ ഞാനും എഴുതിയിട്ടുള്ളൂ.
1964-ല്‍ നിര്യാതനായ കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പ്രഥമ പ്രസിഡണ്ട്‌ കെ.എം. മൗലവി സയ്യിദ്‌ റശീദ്‌ റിളയുടെ “വഹ്‌യൂല്‍ മുഹമ്മദി” എന്ന ഗ്രന്ഥം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുകയുണ്ടായി. “ശൈഖ്‌ റശീദ്‌ റിളയുടെ “വഹ്‌യുല്‍ മുഹമ്മദി” എന്ന വിശ്രുത ഗ്രന്ഥം ഒട്ടുമുക്കാലും അദ്ദേഹം പരിഭാഷപ്പെടുത്തിയിരുന്നു. അത്‌ പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ മരണം പാഞ്ഞെത്തി” (ഇസ്വ്‌ലാഹി ഭൂമികയിലൂടെ, ഇസ്‌ഹാഖലി കല്ലിക്കണ്ടി. ഒന്നാം ഭാഗം പേജ്‌ 62, 2007).
ഇനി വിമര്‍ശകനും ഞാനും കെ.എന്‍.എമ്മും ജനിക്കുന്നതിനു മുമ്പുള്ള ചില വരികള്‍ വിമര്‍ശകന്റെ ശ്രദ്ധയില്‍പെടുത്താം. 1935 ഒക്‌ടോബര്‍ 1354 റജബ്‌ മാസത്തെ അല്‍ മുര്‍ശിദ്‌ വായിച്ചാല്‍ റശീദ്‌ റിള പ്രേമം ഈ അടുത്ത കാലത്ത്‌ ഉണ്ടായതാണോ എന്ന്‌ മനസ്സിലാക്കാം. അതും പത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മടവൂര്‍ വിഭാഗത്തില്‍നിന്നും കടമെടുത്തതാണോ എന്ന്‌ വിമര്‍ശകന്‍ തീരുമാനിക്കട്ടെ. കുറച്ച്‌ ദൈര്‍ഘ്യമേറിയ ലേഖനത്തിന്റെ അല്‍പഭാഗം ഇവിടെ ഉദ്ധരിക്കാം.
“ഇസ്‌ലാം ലോകത്തിന്‌ യഥാര്‍ഥ നിലയിലുള്ള ഇസ്വ്‌ലാഹിയായ കാര്യങ്ങള്‍ക്ക്‌ ഒരു മഹാദീപമായി പ്രകാശിച്ചുകൊണ്ടിരുന്ന അല്‍ ആലിമുല്‍ ആമില്‍ അസ്സയ്യിദ്‌ മുഹമ്മദ്‌ റശീദ്‌ റിള അവര്‍കള്‍ ഇക്കഴിഞ്ഞ ജമാദുല്‍ ഊലാ ഇരുപത്തിമൂന്നാം തിയ്യതി, ഓഗസ്റ്റ്‌ ഇരുപത്തിരണ്ടാം തിയ്യതി ദേഹവിയോഗം ചെയ്‌തിരിക്കുന്നുവെന്നുള്ള സന്താപകരമായ വാര്‍ത്തയെ അപാരമായ ദുഃഖത്തോടുകൂടി രേഖപ്പെടുത്തിക്കൊള്ളുന്നു.
അല്‍മനാര്‍ എന്ന വിശിഷ്‌ട മാസികയുടെ പ്രകാശം കേരളത്തിലും വീശിത്തുടങ്ങിയതിനുശേഷമാണ്‌ അവിടെ ഇസ്‌ലാമിനുവേണ്ടി യത്‌നിച്ചുകൊണ്ടിരുന്ന സമുദായ ഗുണകാംക്ഷികള്‍ക്ക്‌ അവരുടെ പ്രവര്‍ത്തന മാര്‍ഗ്ഗങ്ങളെ നേരാംവണ്ണം കൊണ്ടുനടക്കുവാന്‍ കഴിഞ്ഞത്‌ എന്നുള്ള സംഗതി നാം ഈ അവസരത്തില്‍ പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌.
റശീദ്‌ അവര്‍കളുടെ ചരമം നമുക്ക്‌ അത്യന്തം സന്താപകരമായിരിക്കുന്നുവെങ്കിലും അതിനേക്കാള്‍ നമുക്ക്‌ കൂടുതല്‍ സന്താപത്തിനും വിഷമത്തിനും കാരണമായിരിക്കുന്നത്‌ അദ്ദേഹം ചെയ്‌തുകൊണ്ടിരുന്ന പ്രവൃത്തികളെ അതേ നിലക്കുതന്നെ തുടര്‍ന്നു കൊണ്ടുപോകുവാന്‍ യോഗ്യതയുള്ള പിന്‍ഗാമികള്‍ ഇല്ല എന്നുള്ളതാണ്‌.
റശീദ്‌ റിള എന്നവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. അദ്ദേഹം നടത്തിയിരുന്ന ജോലികള്‍ തുടര്‍ന്നു ചെയ്യുന്നതിനു ഏതായാലും കേരളീയര്‍ ശക്തരല്ല. അവരില്‍ ആരെങ്കിലും അത്‌ കയ്യേല്‍ക്കുമെന്ന്‌ ആരും പറയുകയുമില്ല. എന്നാല്‍ നമ്മാല്‍ കര്‍ത്തവ്യമായ ഒരു സംഗതിയുണ്ട്‌. അത്‌ മറ്റൊന്നുമല്ല. അദ്ദേഹം കത്തിച്ചുവെച്ച ദീനിന്റെ പ്രകാശജ്വാലകള്‍ നമുക്ക്‌ ഇപ്പോഴും വഴി കാണിച്ചുതരുന്നതിനു പര്യാപ്‌തങ്ങളായി ശേഷിക്കുന്നുണ്ട്‌. ആ പ്രകാശത്തില്‍കൂടി വഴി അറിഞ്ഞു നടക്കുകയത്രെ നമുക്കുമേലുള്ള കര്‍ത്തവ്യം.
അതിനാല്‍ ഇസ്‌ലാമിന്റെ പുരോഗതിയും മുസ്‌ലിം സമുദായത്തിന്റെ ഉയര്‍ച്ചയും ആത്മാര്‍ത്ഥമായി കാംക്ഷിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചും അദ്ദേഹം ചെയ്‌തിട്ടുള്ള ഉപദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിച്ചും ജനങ്ങളെ ശരിയായ വഴികളില്‍ നയിക്കുന്നതിനും അവര്‍ക്ക്‌ ജീവിതത്തില്‍ ഉത്തമങ്ങളായ മാതൃകകള്‍ കാണിച്ചുകൊടുക്കുന്നതിനുമാകുന്നു ശ്രമിക്കേണ്ടത്‌. അതിനായി ഒറ്റയൊറ്റയായും സംഘങ്ങള്‍ ചേര്‍ന്നും സംഘടനകളുണ്ടാക്കിയും നിരന്തരമായി ഉത്സാഹിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ കൂടുതലായി നമുക്ക്‌ പരേതപുരുഷന്റെ സ്‌മരണയെ-അദ്ദേഹം കൊളുത്തിവെച്ചിട്ടുള്ള മഹാദീപത്തെ-നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ മറ്റു യാതൊന്നും ചെയ്യേണ്ടുന്ന ആവശ്യമില്ല. നന്മ എവിടെ കണ്ടാലും അതിനെ ഗ്രഹിക്കുക, തിന്മ ആരില്‍ കണ്ടാലും അതിനെ നിഷേധിക്കുക…. എന്ന ഉല്‍ക്കര്‍ഷമായ ആദര്‍ശത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം തന്റെ ജീവിതത്തെ ബലി അര്‍പ്പിച്ചിരുന്നതുപോലെ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നവരും ജീവിതത്തെ ബലി അര്‍പ്പിക്കുക എന്നതാകുന്നു അവര്‍ക്ക്‌ കര്‍ത്തവ്യമായിരിക്കുന്നത്‌. അതാകുന്നു മനുഷ്യന്റെ ഉല്‍കൃഷ്‌ടമായ ലക്ഷ്യം. അതാകുന്നു ഇസ്‌ലാം നമുക്ക്‌ നല്‍കുന്ന ഉത്തമമായ ഉപദേശം. ആയതിനാല്‍ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്ന മഹാന്റെ നിത്യസൗഭാഗ്യത്തിനായി ഉള്ളഴിഞ്ഞു പ്രാര്‍ഥിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ മുറുകെ പിടിക്കുന്നവര്‍ക്ക്‌ മേലായ കര്‍ത്തവ്യമായുള്ളത്‌ ഇതാണെന്ന്‌ ഞങ്ങള്‍ അവരെ ഉണര്‍ത്തുകയും ചെയ്‌തുകൊള്ളുന്നു.” (അല്‍ മുര്‍ശിദ്‌ 1935 ഒക്‌ടോബര്‍ 1354 റജബ്‌) രണ്ടുതവണ ഈ വരികള്‍ ആവര്‍ത്തിച്ചുവായിക്കാന്‍ ബശീര്‍ സലഫി പൂളപ്പൊയിലിനെ ഉപദേശിക്കുന്നു. നമ്മുടെ കര്‍ത്തവ്യം എന്താണെന്ന്‌ അല്‍ മുര്‍ശിദ്‌ വ്യക്തമാക്കിത്തരുന്നുണ്ട്‌.
ഇദ്ദേഹം എന്നോട്‌ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട കാര്യത്തില്‍പെട്ടതാണ്‌ താഴെ പറയുന്ന വരികള്‍. “ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദുല്‍ വഹാബിന്റെയും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയയുടെയും മൊത്തം നിലപാടുകള്‍ ചില സംഘടനാ നായകന്മാര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ്‌ റശീദ്‌ റിളയെ പൊക്കിപ്പറയുന്നതിന്റെയും ഈജിപ്‌ഷ്യന്‍ പാരമ്പര്യം പൊലിപ്പിക്കുന്നതിന്റെയും പിന്നില്‍ മറഞ്ഞിരിക്കുന്നത്‌” റശീദ്‌ റിളയെ പൊക്കിപ്പറഞ്ഞതും പൊലിപ്പിച്ചതും ഇന്നും ഇന്നലെയുമല്ല എന്ന്‌ വിമര്‍ശകന്‍ മനസ്സിലാക്കിയല്ലോ. ഇതു വിമര്‍ശകനോട്‌ ആരാണ്‌ പറഞ്ഞത്‌. എന്തുരേഖയാണ്‌ ഇദ്ദേഹത്തിന്റെ പക്കല്‍ ഉള്ളത്‌? വിമര്‍ശകന്റെ ഇഫ്‌തിറാഉകളില്‍ (കളവ്‌ കെട്ടിപ്പറയലില്‍) പെട്ട ഒരു കാര്യം മാത്രമാണിത്‌. ഏതെങ്കിലും ഒരു പണ്‌ഡിതന്റെ മൊത്തം നിലപാടുകള്‍ അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണോ? അതും തക്വ്‌ലിദിനെ നഖശിഖാന്തം എതിര്‍ക്കുന്ന സലഫികള്‍ക്ക്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ മൊത്തം നിലപാടുകള്‍ പോകട്ടെ, ഇപ്പോള്‍ കെ.എന്‍.എം. വിട്ട്‌ സക്കരിയ്യ സ്വലാഹിയുടെ കൂടെയാണല്ലോ വിമര്‍ശകന്‍. അദ്ദേഹത്തിന്റെ മൊത്തം നിലപാടുകള്‍ വിമര്‍ശകന്‍ സ്വീകരിക്കുമോ? ഇമാം മാലിക്‌ (റ)ന്റെ പ്രസിദ്ധമായ വാചകം വിമര്‍ശകന്‌ ഓര്‍മ്മയില്ലാതിരിക്കില്ല. നബി (സ്വ)യുടെ വാക്കുകളും പ്രവൃത്തികളും സമ്മതവും മാത്രമേ മൊത്തമായി ഒരാള്‍ സ്വീകരിക്കേണ്ടതുള്ളൂ.” ശൈഖ്‌ ഉമര്‍ മൗലവി ആജീവനാന്തം കൊണ്ടുനടന്ന ഒരു മുദ്രാവാക്യം ഉണ്ട്‌. “ആളെ നോക്കണ്ട തെളിവ്‌ നോക്കുക”. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയയുടെയും ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബിന്റെയും സയ്യിദ്‌ റശീദ്‌ റിളയുടെയും ഗ്രന്ഥങ്ങള്‍ക്കും ഇതേ അളവുകോലാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം കല്‍പിച്ചുപോന്നിട്ടുള്ളത്‌. പ്രമാണം എവിടെയാണോ അവിടെയാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം. ആര്‍ക്കും തെറ്റുകള്‍ പറ്റാം, വീക്ഷണങ്ങളില്‍ വ്യത്യാസങ്ങളും ഉണ്ടാകാം.
വിമര്‍ശകന്‍ വീണ്ടും പറയുന്നു. “ഇവര്‍ പറയുന്നത്‌ കേട്ടാല്‍ തോന്നുക സുഊദി അറേബ്യയില്‍ കിട്ടാത്ത ഒരു പുതിയ ഇസ്‌ലാം ആരോ ഈജിപ്‌തില്‍ കൊണ്ടുപോയികൊടുത്തിട്ടുണ്ടെന്നാണ്‌. മുഹമ്മദ്‌ ബിന്‍ അബ്‌ദുല്‍ വഹാബില്‍ കാണാത്ത, സുഊദി അറേബ്യയില്‍നിന്നു കിട്ടാത്ത എന്ത്‌ മഹത്വമാണ്‌ ഈജിപ്‌തില്‍നിന്നും റശീദ്‌ റിളയില്‍ നിന്നും കേരളത്തിലെ സലഫികള്‍ക്കു കിട്ടിയത്‌, അഥവാ കിട്ടാനുള്ളത്‌? വിമര്‍ശകന്‍ അതൊന്നു വിശദീകരിക്കുമോ?”
മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബിന്റെ നവോത്ഥാന പരിഷ്‌കരണങ്ങളില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട റശീദ്‌ റിള ഈജിപ്‌തിലും തന്നാലാവുന്നത്‌ ചെയ്‌തു. നവോത്ഥാനത്തിന്റെ ദീപശിഖ കേരളത്തിലേക്ക്‌ എത്താന്‍ നിമിത്തമായത്‌ സയ്യിദ്‌ റശീദ്‌ റിളയിലൂടെ ആയിരുന്നു എന്നതാണ്‌ ഈജിപ്‌തില്‍നിന്നും റശീദ്‌ റിളയില്‍നിന്നും കേരളത്തിലെ സലഫികള്‍ക്ക്‌ കിട്ടിയത്‌. സുഊദി അറേബ്യയില്‍നിന്ന്‌ നിരന്തരമായി കിട്ടാന്‍ തുടങ്ങിയത്‌ 1950 കള്‍ക്ക്‌ ശേഷമാണ്‌ എന്നാണ്‌ എന്റെ നിഗമനം. അതല്ല എങ്കില്‍ രേഖകള്‍ നിരത്തി സമര്‍ഥിച്ചു ഞാന്‍ സമ്മതിക്കാം. ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബിന്റെ കാലത്ത്‌ ഇന്ത്യയില്‍നിന്നും സഊദിയില്‍ പോയി അദ്ദേഹവുമായി ബൈഅത്ത്‌ ചെയ്‌ത ഒരു പണ്‌ഡിതന്റെ പേര്‌ വിമര്‍ശകന്‌ തരാന്‍ കഴിയുമോ? ഇതൊരു വെല്ലുവിളിയല്ല. പത്ത്‌ വര്‍ഷമായി ഞാന്‍ അന്വേഷിച്ചുനടന്ന ഒരു കാര്യമാണിത്‌.
ഇനി വിമര്‍ശകന്റെ ആധ്യാത്മിക നേതാവ്‌ ഫൈസല്‍ മുസ്‌ല്യാരുടെ പ്രസംഗത്തില്‍നിന്നുള്ള ഭാഗങ്ങള്‍: “റശീദ്‌ റിള യഥാര്‍ത്ഥത്തില്‍ ശരിയായ അഖ്‌ലാനി ചിന്തയില്‍ വളര്‍ന്നുവന്ന ആളാണ്‌. അവിടുന്നാണ്‌ അബ്‌ദുസ്സലാം സുല്ലമിയുടെ സ്വാധീനം. റശീദ്‌ റിള സിഹ്‌റ്‌ മാത്രമല്ല, പലതിനെയും ആ നിലക്ക്‌ അദ്ദേഹത്തിന്‌ പറ്റാതായപ്പോള്‍ അദ്ദേഹം ഏതെങ്കിലും നിലക്ക്‌ പറഞ്ഞ്‌ ഒപ്പിച്ചിട്ടുമുണ്ട്‌. തള്ളിയിട്ടുമുണ്ട്‌. അത്‌ ശരിയാണ്‌. അത്‌ ഒരു പ്രമാണമായി എടുക്കാവുന്ന ഭാഗമല്ലതാനും. റശീദ്‌ റിള ഇപ്പോള്‍ അടുത്ത്‌ പത്തു മുന്നൂറ്‌ കൊല്ലംമുമ്പ്‌ ജീവിച്ചുപോയ ഒരാളാണ്‌. അദ്ദേഹത്തിന്‌ ഒരു തഫ്‌സീര്‍ ഉണ്ട്‌. തഫ്‌സീറുല്‍ മനാര്‍. അതില്‍നിന്നാണ്‌ അല്‍മനാര്‍ എന്ന പേര്‌ നമ്മള്‍ സ്വീകരിച്ചത്‌. ആ സ്വാധീനം നമുക്ക്‌ കുറച്ചുകാലം ഉണ്ടായിട്ടുണ്ട്‌. അതാണ്‌ സത്യം. കുറച്ച്‌ സ്വാധീനം ഈജിപ്‌ഷ്യന്‍ ചിന്താഗതിയുടെ സ്വാധീനം കുറച്ചു നമുക്കുണ്ടായി. പിന്നെയാണ്‌ മക്ക മദീനയുമായി നമ്മള്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതും ശരിയായ ആലീമീങ്ങളുടെ സ്രോതസ്സില്‍നിന്നും നമ്മള്‍ കാര്യങ്ങള്‍ മനസ്സിലാകുന്നതും ഇദ്ദേഹത്തിന്‌ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്ന്‌ തിരിച്ചറിയാന്‍ സാധിച്ചതും.”
കാര്യമായ ഒരു റഫറന്‍സുമില്ലാതെയാണ്‌ ഫൈസല്‍ മുസ്‌ല്യാരുടെ സംസാരം. റശീദ്‌ റിള പത്തുമുന്നൂറ്‌ കൊല്ലംമുമ്പ്‌ ജീവിച്ചുപോയ ഒരാളാണ്‌പോലും. ഇതാണ്‌ റശീദ്‌ റിളയെപ്പറ്റിയുള്ള വിവരം. 1935ലാണ്‌ റശീദ്‌ റിള മരിക്കുന്നത്‌ എന്നുള്ള ഒരു ബോധംപോലും ഫൈസല്‍ മുസ്‌ല്യാര്‍ക്കില്ല. അല്‍മനാറും റശീദ്‌ റിളയുമാണ്‌ കേരളത്തില്‍ നവോത്ഥാനത്തിനു നിമിത്തമായതെന്നും ശേഷമാണ്‌ മക്കയും മദീനയുമായുള്ള ബന്ധപ്പെടല്‍ ഉണ്ടായതെന്നും സമ്മതിച്ചുവല്ലോ. റശീദ്‌ റിള സ്വഹീഹായ ഹദീഥിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ സ്വീകരിക്കണമെന്ന്‌ ആരെങ്കിലും ആഹ്വാനം ചെയ്‌തുവോ? പ്രമാണങ്ങള്‍ക്ക്‌ യോജിച്ചതായി വന്നാല്‍ ആരുടേതാണെങ്കിലും സ്വീകരിക്കും. അതാണ്‌ കേരള ജം ഇയ്യത്തുല്‍ ഉലമയുടെയും അതിന്റെ പോഷക സംഘടനകളുടെയും നിലപാട്‌.
ഇനി എന്റെ ലേഖനത്തില്‍ പരാമര്‍ശമില്ലാത്ത മന്‍ഹജുസ്സലഫ്‌ എന്ന വിഷയത്തില്‍ ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്‌ വിമര്‍ശകന്‍. വിമര്‍ശനത്തിന്റെ ഏറിയ പങ്കും അതിനാണ്‌ ചിലവഴിച്ചിരിക്കുന്നത്‌. രണ്ട്‌ ലക്കത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തിന്‌ മറുപടി എഴുതാന്‍ ആശയദാരിദ്ര്യംമൂലം വിമര്‍ശകന്‌ കഴിയുന്നില്ല. അതിനാല്‍ വിഷയം മാറ്റിക്കൊണ്ട്‌ വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്‌. പി. ഗോവിന്ദപ്പിള്ളയുടെ വരികള്‍ എടുത്ത്‌ ഉദ്ധരിച്ചപ്പോള്‍ അതില്‍ കെ.എന്‍.എമ്മിന്റെ ആദര്‍ശത്തിന്‌ എതിരായ വല്ലതും ഉണ്ടാകുമെന്ന്‌. കെ.എന്‍.എമ്മിന്റെ യഥാര്‍ഥ ആശയങ്ങളെ പ്രചരിപ്പിച്ചിരുന്ന ആളായിരുന്നു വക്കം മൗലവി എന്നല്ലാതെ അതില്‍നിന്നും വേറെയെന്താ കിട്ടുക? ഹുസൈന്‍ സലഫിയോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചോദിക്കുന്നു, ഇനിയും ഇവരുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിച്ചുകൂടെ താങ്കള്‍ക്ക്‌. മകന്‍ മരിച്ചിട്ടായാലും മരുമകള്‍ തെണ്ടിക്കാണണം എന്ന ചിന്താഗതിയുള്ള അമ്മായിയമ്മമാരുണ്ടല്ലോ. അതുപോലെയാണ്‌ സക്കരിയ്യയുടെ വാദങ്ങളില്‍ ഞങ്ങള്‍ക്കു വിശ്വാസമില്ല എന്ന അഭിപ്രായവുമായി സക്കരിയ്യയുടെ പക്ഷത്തുനില്‍ക്കുന്ന പണ്‌ഡിതന്മാരും നേതാക്കളും അണികളും. ആരെ കൂട്ടുപിടിച്ചിട്ടായാലും ഇപ്പോഴുള്ള കെ.എന്‍.എമ്മും അതിന്റെ നേതാക്കളും നശിച്ചുകാണണം എന്നൊരു ആവശ്യം മാത്രമേ അവര്‍ക്കുള്ളൂ. ഖുറാഫത്തിനെ അംഗീകരിച്ചുകൊണ്ടുള്ള ഫത്‌വകള്‍ സക്കരിയ്യ പക്ഷത്തുനിന്നും വന്നുകൊണ്ടേയിരിക്കുന്നു. ഇനിയും അവരുടെ നിരവധി പുതിയ ഫത്‌വകള്‍ നമുക്കു പ്രതീക്ഷിക്കാം. അതൊക്കെ അവര്‍ക്കു അംഗീകരിക്കേണ്ടതായി വരും. കാത്തിരിക്കാം. കാലം അതു തെളിയിക്കും. ഇന്‍ശാ അല്ലാഹ്‌.

പുഴയിലെ ജിന്നും ഇസ്‌തിഗാസയും

പുഴയിലെ ജിന്നും ഇസ്‌തിഗാസയും
വിഷയത്തിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ ജിന്നുവാദിയായ ഒരു സലഫി എഴുതിയ ത്‌ ആദ്യമായി ഇവിടെ ഉദ്ധരിക്കട്ടെ: “ജിന്നുകളെയോ മലക്കുകളെയോ വിളിച്ചുതേടാമെന്നുള്ള വാദം ഇവിടെയാര്‍ക്കുമില്ല. പിന്നെ എന്തിനീ നിഴല്‍ യുദ്ധം?” (അല്‍ ഇസ്വ്‌ലാഹ്‌. 2013 ജനുവരി) ഇതേ ഇസ്വ്‌ലാഹില്‍ തന്നെ ഇങ്ങിനെയും എഴുതുന്നു: “ജിന്നുകളും മലക്കുകളും അദൃശ്യ സൃഷ്‌ടികളാണെന്നും അവര്‍ മനുഷ്യരെ അദൃശ്യമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ പ്രമാണങ്ങള്‍ കൊണ്ട്‌ അനിഷേധ്യമായി തെളിയുന്ന കാര്യമാണ്‌. (പുറം 74) മനുഷ്യരെ സ്വാധീനിക്കുന്ന ജിന്നുകളും മലക്കുകളുംപോലും നമുക്ക്‌ അദൃശ്യമെന്നാണ്‌ ഇവിടെ പറയുന്നത്‌. അഥവാ അവരെല്ലാം മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം ഗാഇബുകളാണെന്നര്‍ത്ഥം. അപ്പോള്‍ ഉണ്ടെന്ന്‌ വന്നാല്‍ പോലും അവര്‍ നമുക്ക്‌ ഗാഇബു (മറഞ്ഞവര്‍) കളാണ്‌. ഇങ്ങിനെ പ്രമാണങ്ങള്‍ കൊണ്ടല്ലാതെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ഗാഇബുകളോട്‌, അഥവാ ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ പ്രയാസങ്ങളകറ്റാന്‍ വിളിച്ചു തേടല്‍ ശിര്‍ക്കല്ലെന്ന തൗഹീദീ വിരുദ്ധ വിശ്വാസത്തോടാണ്‌ മുജാഹിദുകളുടെ യുദ്ധം.
മുകളില്‍ എഴുതിയ ജിന്നുവാദി വിഷയത്തിന്റെ ഈ മര്‍മ്മം കാണാതെ നിഴലിനെ പിന്തുടര്‍ന്നതാണ്‌ പ്രശ്‌നം. ഇനി ജിന്നുവാദി മൗലവിയുടെ മറ്റൊരു നുണ ഇവിടെ ഉദ്ധരിക്കട്ടെ: “അദൃശ്യസൃഷ്‌ടികളായ മലക്കുകളോടോ ജിന്നുകളോടോ വിളിച്ചു തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും കരുവമ്പൊയില്‍ തന്റെ വിമര്‍ശനത്തിന്റെ മിസൈല്‍തിരിച്ചുവെച്ചിരിക്കുന്ന ഏതെങ്കിലും മുജാഹിദ്‌ പണ്‌ഡിതന്‍മാര്‍ എവിടെയെങ്കിലും എഴുതിയതായി ഉദ്ധരിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ചെയ്യണമെന്ന്‌ സവിനയം ആവശ്യപ്പെടുകയാണ്‌.’ (അല്‍ ഇസ്വ്‌ലാഹ്‌. 2013. ജനുവരി) മുജാഹിദ്‌ പണ്‌ഡിതന്‍മാര്‍ ശിര്‍ക്കല്ലെന്ന്‌ പറഞ്ഞതായി കരുവമ്പൊയിലിന്‌ തെളിയിക്കാന്‍ സാധ്യമല്ല. അബദ്ധവശാല്‍ നമ്മുടെ ചില പ്രഭാഷകന്‍മാര്‍ പറഞ്ഞുപോയത്‌ അവര്‍ തിരുത്തുകയും പിന്‍വലിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആദര്‍ശത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ നിന്ന്‌ പുറത്തുപോയ ജിന്നുവാദി മൗലവിമാരിലാണ്‌ ഈ ശിര്‍ക്കന്‍ ആശയം നിലനില്‍ക്കുന്നത്‌. 2013 ജനുവരി 11-ാം ലക്കം വിചിന്തനത്തില്‍ ജിന്നുവാദികളുടെ ഈ പിഴച്ച വാദത്തിന്റെ ജീവിച്ചിരിക്കുന്ന എമ്പാടും തെളിവുകള്‍ ഞാന്‍ നിരത്തിയിട്ടുണ്ട്‌. അതെല്ലാം കണ്ടിട്ടും ആ ഭാവംപോലും നടിക്കാതെ കള്ളമെഴുതിയ ഈ മൗലവിയോട്‌ ചോദിക്കട്ടെ.
1. തന്റെ മുമ്പിലുള്ള ശബ്‌ദത്തിന്റെ ഉടമ ജിന്നാണെന്ന്‌ വിശ്വസിച്ച്‌ അതിനോട്‌ എന്നെ ഒന്ന്‌ സഹായിക്കാമോ, വെളിച്ചം തരാമോ എന്നെല്ലാം ആവശ്യപ്പെട്ടാല്‍, ആ തേട്ടം ജിന്നിനോടല്ലേ? ഇങ്ങിനെ തേടിയാല്‍ ശിര്‍ക്കല്ലെന്ന്‌ ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതിയതാണ്‌ ഞാന്‍ ഉദ്ധരിച്ച ഒരു തെളിവ്‌.
2. മലക്കും ജിന്നും സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ മനുഷ്യരോടെന്ന പോലെ അവരോടും എന്നെ സഹായിക്കണേ, വഴി കാണിച്ചു തരണേ എന്നെല്ലാം പറഞ്ഞാല്‍ അതെങ്ങിനെയാണ്‌ ജിന്നുകളോടും മലക്കുകളോടുമുള്ള തേട്ടമല്ലാതാവുന്നത്‌? ഈ തേട്ടത്തെപ്പറ്റി ഇസ്വ്‌ലാഹ്‌ മാസികയില്‍ അഭൗതികമായ മാര്‍ഗത്തിലുള്ള തേട്ടം അതിലില്ലെന്ന്‌ എഴുതിയതാണ്‌ ജിന്നുവാദികളുടെ പിഴച്ച വാദത്തിന്‌ തെളിവായി ഞാന്‍ ഉദ്ധരിച്ച മറ്റൊരു രേഖ. അഭൗതിക മാര്‍ഗത്തിലുള്ള തേട്ടം അതിലില്ലെന്ന്‌ പറഞ്ഞാല്‍ ശിര്‍ക്കല്ലെന്ന്‌ തന്നെയല്ലേ അതിന്നര്‍ത്ഥം? നമുക്ക്‌ വല്ല പ്രയാസമോ ആവശ്യങ്ങളോ നേരിടുമ്പോള്‍ ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ വിളിച്ചു തേടാവുന്ന ഒരു ഭൗതിക മാര്‍ഗം പ്രമാണങ്ങള്‍ കൊണ്ട്‌ തെളിയിക്കാന്‍ ഈ ജിന്നുവാദിക്ക്‌ കഴിയുമോ?
3. മനുഷ്യരാരും സഹായിക്കാനില്ലെന്ന്‌ കാണുമ്പോള്‍ അപകടത്തില്‍പെട്ട ഒരു മനുഷ്യന്‍ ഭൗതികമായി ജിന്നും മലക്കും തന്നെ സഹായിക്കുമെന്ന്‌ വിശ്വസിച്ച്‌ അവരോട്‌ എന്നെ സഹായിക്കണേ എന്ന്‌ തേടിയാല്‍ അതവരോടുള്ള പ്രാര്‍ഥനയല്ലെന്ന്‌ പറഞ്ഞാല്‍ എന്താണതിന്റെ അര്‍ഥം? അവരോടുള്ള തേട്ടം ശിര്‍ക്കല്ലെന്നു തന്നെയല്ലേ? ഇതാണ്‌ ഞാന്‍ ഉദ്ധരിച്ച മറ്റൊരു തെളിവ്‌. അബ്‌ദുല്‍ജബ്ബാര്‍ മൗലവിക്ക്‌ പുറമെ സക്കരിയ്യയും ഈ ശിര്‍ക്ക്‌ മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്‌. അതും ജിന്നുവാദിയായ മൗലവിയുടെ ശ്രദ്ധയില്‍പെടത്താം. ഈ ലേഖനത്തിന്റെ മുഖ്യവിഷയം തന്നെ അതാണ്‌. ഈ മൗലവി അല്‍ ഇസ്വ്‌ലാഹിലൂടെ എഴുതിയ ഒരു ഉപദേശം സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ. അതിങ്ങനെ: `ഈ ഹദീഥ്‌ സ്വഹീഹാണെന്ന്‌ കരുതി അമല്‍ ചെയ്യമാമെന്ന്‌ പറഞ്ഞവര്‍പോലും ഇത്‌ മരുഭൂമിയിലെ വിജനതയിലേക്ക്‌ മാത്രം പ്രത്യേകമായ (ഖാസ്സ്വ്‌) ഒരു കാര്യമാണെന്നാണ്‌ മേല്‍ ഹദീഥുകളില്‍ നിന്ന്‌ മനസ്സിലാക്കിയിട്ടുള്ളത്‌.”(2012. ഡിസംബര്‍)
യാഇബാദല്ലാഹി അഈനൂനീ എന്ന വാറോലയെക്കുറിച്ചാണ്‌ മൗലവി മേല്‍പറഞ്ഞ പ്രകാരം എഴുതിയത്‌. ഹദീഥ്‌ സ്വഹീഹാണെന്ന്‌ വന്നാല്‍പോലും മരുഭൂമിയിലെ വിജനതയിലേക്ക്‌ മാത്രം ബാധകമായ ഒരുവിളിയാണത്രെ ഇത്‌. എന്നുവരുമ്പോള്‍ കരയില്‍തന്നെ മറ്റു വിജനതയിലും കടലിലും ഒന്നും ഇങ്ങിനെ ശിര്‍ക്കല്ലാതെ വിളിക്കാവുന്ന ജിന്നും മലക്കുമൊന്നും ഹാളിറാവുകയില്ലെന്ന്‌ സാരം. എന്നാല്‍ സക്കരിയ്യ സ്വലാഹി ഈ ജിന്നിനെ പുഴയിലേക്ക്‌ ഹാളിറാക്കി ശിര്‍ക്കിന്‌ പുതിയ മാനം കണ്ടെത്തുന്നത്‌ കാണുക. ഇവര്‍ക്ക്‌ അങ്ങിനെ ഒരു വാദമില്ലെന്ന പച്ചക്കള്ളം പറയുന്ന ആളുകള്‍ ഇനിയും ഇവരുടെ ഗുരുതരമായ ശിര്‍ക്ക്‌ വാദം കണ്ടില്ലെന്ന്‌ നടിക്കരുത്‌. ഇത്‌ സംഘടനാ പ്രശ്‌നം മാത്രമാണെന്ന കള്ളം ഇനിയും ആവര്‍ത്തിക്കരുത്‌. പുഴയില്‍ വീണ ഒരാളുടെ രക്ഷക്ക്‌ വേണ്ടിയുള്ള വിളിയെപ്പറ്റി സക്കരിയ്യ സ്വലാഹി പറയുന്നത്‌ നോക്കൂ: “കരക്കു നില്‍ക്കുന്ന ജോസഫിനോട്‌ ചോദിച്ചാല്‍ അക്വ്‌സാ ഗായത്തുല്‍ ഖുളൂഇ വത്തദല്ലുല്‍ വരുന്നില്ല. അവിടെ ഒരു ജിന്ന്‌ ഉണ്ടെങ്കിലോ, ജിന്നുണ്ടെങ്കില്‍ മനസ്സിലാവൂലാന്ന്‌ നമ്മള്‍ തന്നെ ഇപ്പോള്‍ പറഞ്ഞു. അവിടെ ഒരു ജിന്നുണ്ടെങ്കില്‍ സഹായിക്കട്ടെ എന്ന്‌ വിചാരിച്ചാല്‍ അത്‌ പാടില്ലാത്ത ഹറാമായ വിളിയാണത്‌. ശിര്‍ക്കിലേക്ക്‌ പോകുന്ന വിളിയാണ്‌. പക്ഷെ ആ വിളികൊണ്ട്‌ അയാള്‍ ഇസ്‌ലാമില്‍ നിന്നും പുറത്തുപോകൂല. അയാള്‍ ഒരു ഹറാം ചെയ്‌തു. അത്ര മാത്രമേയുള്ളൂ. അതിന്നു കാരണമെന്താ? ഇവിടെ എന്റെ ഒച്ച കേള്‍ക്കുന്ന ഇപ്പരിധിയില്‍ ഉണ്ട്‌ എന്നാണ്‌ അയാളുടെ മനസ്സില്‍ ഉള്ളത്‌. അപ്പോള്‍ മനസ്സില്‍ അക്വ്‌സാ ഗായത്തുല്‍ ഖുളൂഅ്‌ വരുത്തുന്നില്ല.” (സക്കരിയ്യയുടെ പ്രസംഗത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌.)
പുഴയില്‍ വീണ്‌ മുങ്ങി മരിക്കുന്നവന്റെ ജിന്നുവിളിയില്‍ അവന്റെ മനസ്സില്‍ അക്വ്‌സാ ഗായത്തുല്‍ ഖുളൂഇ വത്തമദല്ലുല്‍, അഥവാ അങ്ങേഅറ്റത്തെ താഴ്‌മ വരുന്നില്ലെങ്കില്‍ പിന്നെ അവിടെ ജിന്ന്‌ എന്ന അദൃശ്യ സൃഷ്‌ടിയെ വിളിച്ചു തേടുന്നത്‌ ശിര്‍ക്കാവുന്നില്ലല്ലോ? മാന്യ മുവഹ്‌ഹിദുകള്‍ ചിന്തിക്കൂ. സക്കരിയ്യയുടെ ഈ പിഴച്ച സിദ്ധാന്തം തൗഹീദ്‌ ഉള്‍ക്കൊണ്ട ഒരാള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുമോ? പുഴയില്‍ വീണ്‌ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാള്‍ അവിടെ ഒരു ജിന്നുണ്ടെന്ന്‌ സങ്കല്‍പിച്ച്‌ അതിനോട്‌ രക്ഷക്ക്‌ തേടിയാല്‍ അവന്റെ മനസ്സില്‍ അങ്ങേ അറ്റത്തെ താഴ്‌മയും ശിര്‍ക്കും സംഭവിക്കുകയില്ലേ? തീര്‍ച്ചയായും സംഭവിക്കും. കാരണം പുഴയില്‍ വീണ്‌ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോഴോ അല്ലാത്തപ്പോഴോ നമുക്ക്‌ രക്ഷക്ക്‌ വിളിക്കാവുന്ന അദൃശ്യ ശക്തി അല്ലാഹു മാത്രമാണ്‌. അവിടെ ഒരു ജിന്നുണ്ടെങ്കില്‍ നമുക്ക്‌ മനസ്സിലാവൂലാ എന്ന്‌ സക്കരിയ്യ തന്നെ പറഞ്ഞല്ലോ? നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കാത്ത അദൃശ്യ ശക്തിയായ ഈ ജിന്നിനോട്‌ വിപല്‍ ഘട്ടങ്ങളില്‍ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിയുമെന്ന്‌ സക്കരിയ്യ എങ്ങിനെ മനസ്സിലാക്കി? സക്കരിയ്യ പറഞ്ഞതുപോലെ അയാളുടെ വിശ്വാസത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പമാണത്‌.
അക്വ്‌സാ ഗായത്തുല്‍ ഖുളൂഇ വത്തദല്ലുല്‍ എന്ന്‌ പറഞ്ഞാല്‍ അങ്ങേ അറ്റത്തെ താഴ്‌മ എന്നാണ്‌ അതിന്റെ അര്‍ത്ഥം. അഥവാ പരമമായ വണക്കം. ഇതുതന്നെയാണ്‌ ആരാധന. എങ്ങിനെയാണ്‌ സഹായിക്കുന്നതെന്ന്‌ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത അദൃശ്യ സൃഷ്‌ടികളാണ്‌ ജിന്നുകളും മലക്കുകളും. വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്യാനവര്‍ക്ക്‌ കഴിയുമെന്നതാകട്ടെ, പ്രമാണങ്ങളില്‍ ഒന്നും പറയാത്ത കേവലം സങ്കല്‍പവും. അദൃശ്യമായ ഒരു സൃഷ്‌ടിയില്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കഴിവ്‌ സങ്കല്‍പിച്ച്‌ വിശ്വസിച്ച്‌ അതിനോട്‌ പുഴയില്‍ വീഴുമ്പോഴോ മറ്റോ വിളിച്ചു തേടുന്നത്‌ അങ്ങേ അറ്റത്തെ താഴ്‌മയാണ്‌. അത്‌ പിന്നെ അങ്ങേഅറ്റത്തെ താഴ്‌മയായി മാറാന്‍ വിളിക്കുന്നവന്‍ വേറെ നിയ്യത്തുകളൊന്നും വെക്കണമെന്നില്ല. ഇനി അങ്ങേഅറ്റത്തെ താഴ്‌മയില്ലെന്ന്‌ വിശ്വസിച്ച്‌ ഒരാള്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചു തേടിയാലും അത്‌ അവരോടുള്ള അങ്ങേഅറ്റത്തെ താഴ്‌മയും ശിര്‍ക്കുമാണ്‌. കാരണം മുകളില്‍ എഴുതിയല്ലോ? നമുക്ക്‌ പ്രയാസങ്ങള്‍ ബാധിക്കുമ്പോഴും ആവശ്യങ്ങള്‍ നേരിടുമ്പോഴും വിളിച്ചു തേടാനുള്ള അദൃശ്യ ശക്തിഅല്ലാഹു മാത്രമാണ്‌.
ഹദീഥ്‌ സ്വഹീഹാണെന്ന്‌ സങ്കല്‍പിച്ചാല്‍ തന്നെ അല്‍ ഇസ്വ്‌ലാഹ്‌ മാസികയില്‍ അത്‌ മരുഭൂമിയിലെ വിജനതയിലേക്ക്‌ മാത്രം ബാധകമായതാണെന്ന്‌ മൗലവിയെഴുതിയത്‌ നാം വായിച്ചുവല്ലോ? ഇപ്പോഴും വിളിച്ചു തേടിയാല്‍ അങ്ങേഅറ്റത്തെ താഴ്‌മയായി മാറാത്ത ജിന്നിനെ സക്കരിയ്യാ സ്വലാഹി ഹാളിറാക്കിയത്‌ ഏത്‌ പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്‌? പുഴയില്‍ ഹാളിറാക്കിയ ഈ ജിന്നിനെ ഇനി ചുരത്തിലെ ആറാം വളവില്‍ നിന്ന്‌ വാഹനം നിയന്ത്രണം വിടുമ്പോള്‍ സക്കരിയ്യക്ക്‌ ആട്ടിയോടിക്കാന്‍ കഴിയുമോ? മനുഷ്യ കഴിവും നിയന്ത്രണങ്ങളുമെല്ലാം വിടുന്ന ഈ സന്ദര്‍ഭത്തില്‍ മനുഷ്യാതീത അദൃശ്യ ശക്തിയായി ശിര്‍ക്കും പ്രാര്‍ഥനയുമില്ലാതെ വിളിക്കാവുന്ന ഒരു ഹാളിര്‍ ജിന്നിനേയും മലക്കിനേയും കുഞ്ഞീതുമദനി തൗഹീദ്‌ പഠിപ്പിച്ചപ്പോള്‍ കണ്ടിരുന്നില്ലല്ലോ? അവിടെ അല്ലാഹുവിനെ മാത്രം വിളിക്കുന്നവന്‍ മുവഹ്‌ഹിദായതെങ്ങിനെ? മനുഷ്യരുടെ സര്‍വനിയന്ത്രണവും കഴിവും വിടുന്ന ഈ ഘട്ടത്തില്‍ സക്കരിയ്യ പുഴയില്‍ ഹാളിറാക്കിയ ഈ ജിന്നിനേയും മലക്കിനെയുമെല്ലാം ആ വാഹനത്തിലുള്ളവര്‍ ഹാളിറാക്കിയാല്‍ എന്തായിരിക്കും ആ വിളിയുടെ അവസ്ഥ? മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ആ വിളി അങ്ങേയറ്റത്തെ താഴ്‌മയും ജിന്നുകളോടും മലക്കുകളോടുമുള്ള പ്രാര്‍ഥനയും ശിര്‍ക്കുമാണ്‌. മനുഷ്യനില്ലാത്ത പല കഴിവുകളും ജിന്നുകള്‍ക്കും മലക്കുകള്‍ക്കുമുള്ളതും സുലൈമാന്‍ നബിക്ക്‌ ജിന്നുകള്‍ ഭാരിച്ച ജോലികള്‍ ചെയ്‌തുകൊടുത്തതും ഒന്നും ഇവിടെ പരിഗണനീയമല്ല.

ജിന്നു വിവാദം എന്താണ്‌ വസ്‌തുത? ആര്‍ക്കാണ്‌ തെറ്റിയത്‌?

ജിന്നു വിവാദം എന്താണ്‌ വസ്‌തുത? ആര്‍ക്കാണ്‌ തെറ്റിയത്‌?

ഒരു രോഗത്തിന്ന്‌ ചികില്‍സ നടത്തുന്നതിന്ന്‌ മുമ്പ്‌ രോഗം കൃത്യമായി നിര്‍ണയിക്കല്‍ അനിവാര്യമായപോലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പ്രശ്‌നമെന്താണെന്ന്‌ കൃത്യമായി നിര്‍ണയിക്കപ്പെടണം. രോഗം കണ്ടെത്താതെ ചികില്‍സിക്കുന്നത്‌ എത്രമാത്രം അപകടം നിറഞ്ഞതാണോ അത്രതന്നെ അപകടം നിറഞ്ഞതാണ്‌ പ്രശ്‌നമെന്തെന്ന്‌ മനസ്സിലാക്കാതെ പരിഹാരം തേടാന്‍ ശ്രമിക്കല്‍.
മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ആദര്‍ശപ്രശ്‌നമൊന്നുമില്ലെന്നും ജിന്നു വിവാദം എന്ന യുദ്ധത്തില്‍ സത്യം മരിക്കുന്നുവെന്നും അല്‍ ഇസ്വ്‌ലാഹ്‌ മാസിക വാദിക്കുന്നു. ആ പക്ഷത്തെ വിദ്യാര്‍ഥി യുവജനനേതാക്കള്‍ പറയുന്നത്‌ ജിന്നിനോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ലെന്നും മറിച്ചൊരു വാദം ഒരു മുജാഹിദിന്നുമില്ലെന്നുമാണ്‌. ഇപ്പറഞ്ഞതൊന്നും ശരിയായ രോഗനിര്‍ണയമല്ല. വസ്‌തുതയുടെ നേരെ കണ്ണടച്ചുകൊണ്ടുള്ള വര്‍ത്തമാനമാണിത്‌. വസ്‌തുത അല്‍ ഇസ്വ്‌ ലാഹീ മാസിക തന്നെ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്‌. അതിന്റെയടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ സത്യം മനസ്സിലാക്കി സംഘടനയിലേക്കു തിരിച്ചുവന്ന്‌ ഐക്യപ്പെടാം.
എന്താണ്‌ വസ്‌തുത?
1. ശിര്‍ക്കായതിനാല്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന്‌ ഒരുകൂട്ടരും ഒറ്റയടിക്ക്‌ എല്ലാം ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റുകയില്ലെങ്കിലും, ഹറാമായതിനാല്‍ ചെയ്യാന്‍ പാടില്ലെന്ന്‌ മറ്റൊരു കൂട്ടരും പറയുന്നു എന്നതാണല്ലോ വസ്‌തുത. (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രുവരി – പേ. 37)
2. മനുഷ്യന്റെ പരിസരത്തുള്ള ഉണ്ടെന്ന്‌ കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവരുടെ പ്രകൃതത്തിന്നനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ പറ്റില്ല. (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം.)
3. ജിന്ന്‌ മലക്ക്‌ തുടങ്ങിയ അദൃശ്യ സൃഷ്‌ടികള്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന്‌ വിശ്വസിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും എന്നാല്‍ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുമെന്ന്‌കരുതുന്ന ഒരു കാര്യം അവരോട്‌ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ മനസ്സിലാകുന്നില്ല.” (അല്‍ ഇസ്വ്‌ലാഹ്‌ 2013 മാര്‍ച്ച്‌. പേ. 21)
4. ആഴിയില്‍ മുങ്ങിത്തപ്പി മുത്തുവാരാനും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാത്രങ്ങളും ഗൃഹോപകരണങ്ങളും പണിയാനും സിംഹാസനം നിമിഷങ്ങള്‍ക്കകം കൊണ്ടുവരാനുമൊക്കെ കഴിയുന്ന ജിന്നുകള്‍ക്ക്‌ ഒരു മെഴുകുതിരി കൊണ്ടുവരാന്‍ കഴിയാതിരിക്കുമോ? (അല്‍ ഇസ്വലാഹ്‌ 2013 ജൂലൈ 13പേ. 39)
5. (നമ്മുടെ പരിസരത്തുള്ള ജിന്നിനോട്‌ സഹായം ചോദിക്കുന്നത്‌) “ശിര്‍ക്കാണെന്നു പറഞ്ഞാല്‍ സുലൈമാന്‍ നബിയും ഹാജറ ബീവിയും മുശ്‌രിക്കാണെന്നു പറയേണ്ടിവരും (നഊദുബില്ലാഹ്‌) അപ്പോള്‍ പ്രശ്‌നം വളരെ സങ്കീര്‍ണം തന്നെ. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ വേണ്ടിയാണ്‌ ഭൗതിക കഴിവ്‌ അഭൗതിക കഴിവ്‌ എന്നതിന്ന്‌ വ്യക്തമായ മാനദണ്‌ഡം അബ്‌ദുല്‍ ജബ്ബാര്‍ മൗലവി തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയത്‌. (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസം. പേ. 13)
ബഷീര്‍ സലഫി പൂളപ്പൊയില്‍ എഴുതിയ ഈ അഞ്ച്‌ ഉദ്ധരണികളും മുജാഹിദ്‌ പ്രസ്ഥാനത്തിലുണ്ടായ പ്രശ്‌നം ആദര്‍ശപരമായ സംഘട്ടനമാണെന്ന്‌ വ്യക്തമാക്കുന്നു. എന്നുവെച്ചാല്‍ രോഗം കൃത്യമായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ താന്‍ എഴുതിയതിന്റെ അര്‍ഥവും വ്യാഖ്യാനവും ചിന്തിക്കാതെ ഇതിന്നു തികച്ചും വിരുദ്ധമായ രോഗനിര്‍ണയമാണ്‌ അദ്ദേഹം നടത്തിയത്‌. അതിങ്ങനെയാണ്‌. “വൈജ്ഞാനിക വളര്‍ച്ചയും ആദര്‍ശബോധവുമുള്ള തലമുറ പിന്നില്‍ വളര്‍ന്നുവരുന്നത്‌ കാണുമ്പോള്‍ അഭിനവ ഫറോവമാര്‍ക്കുണ്ടാകുന്ന ഭയമാണ്‌ ഈ വിരോധത്തിന്റെയൊക്കെ കാരണം.(അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രു. മടവൂരിയോ മാനിയ എന്ന ലേഖനം.പേ. 35)
ഇതാണ്‌ ഡോക്‌ടര്‍ അംഗീകരിച്ച രോഗകാരണം. മുകളില്‍ പറഞ്ഞ അഞ്ച്‌ ഉദ്ധരണികളും വിചിന്തനത്തിന്റെ ആദര്‍ശയുദ്ധം കണ്ട പേടിയില്‍ നിന്ന്‌ ബഷീര്‍ സലഫി എഴുതിപ്പോയതാണ്‌. ഈ എഴുതിയതിലൂടെ പുറത്തുവന്നത്‌. ഇവര്‍ക്കു ബാധിച്ചത്‌ അപകടകരമായ രോഗമാണെന്ന വസ്‌തുതയാണ്‌. അത്‌ ജിന്നിനോട്‌ സഹായംതേടാം എന്നതുതന്നെ. സുലൈമാന്‍ നബി ജിന്നുകളുടെ സഹായം രാജാവിന്റെ അധികാരസ്വരത്തോടെ ഉപയോഗപ്പെടുത്തിയത്‌ ശിര്‍ക്കല്ലാത്തപോലെ നമ്മുടെ പരിസരത്തുള്ള ജിന്നിനോട്‌ സഹായം ചോദിച്ചാല്‍ അത്‌ ശിര്‍ക്കാവില്ലെന്ന്‌, ഇനിയാണ്‌ വലിയ അപകടം വരുന്നത.്‌ സുലൈമാന്‍ നബി ചെയ്‌തത്‌ വസീലത്തുശ്‌ശിര്‍ക്കു പോയിട്ട്‌ കറാഹത്ത്‌ പോലുമല്ലല്ലോ. അതേപോലെ നാം ജിന്നിനോട്‌ മെഴുകുതിരിയോ മറ്റോ ചോദിച്ചാല്‍ അനുവദനീയമാണെന്നുവന്നു. ഈ അതിപ്രധാനമായ കാര്യം 2013 ജനു. 25ന്നിറങ്ങിയ വിചിന്തനത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്‌. അതിനെക്കുറിച്ച്‌ ഒന്നും പറയാന്‍ കഴിയാത്തതുകൊണ്ടും ആ കാര്യം ജനങ്ങള്‍ മറക്കാന്‍ വേണ്ടിയുമുള്ള തട്ടിപ്പാണ്‌ ബഷീര്‍ സലഫിയുടെ പുതിയ ചോദ്യങ്ങള്‍. വിചിന്തനത്തില്‍ വന്ന വരികള്‍ ആവര്‍ത്തിക്കട്ടെ.
“ഇപ്പോഴത്തെ വിവാദത്തിലേക്ക്‌ സുലൈമാന്‍ നബിയുടെ മുഅ്‌ജിസത്ത്‌ ഇറക്കിക്കൊണ്ടുവന്നാല്‍ സക്കരിയ്യാ സ്വലാഹിക്കും കൂട്ടര്‍ക്കും ജിന്നുസഹായത്തേട്ടത്തില്‍ വസീലത്തുശ്‌ശിര്‍ക്കില്‍ നിന്നിറങ്ങി ജാഇസിലേക്ക്‌ കയറിയിരിക്കേണ്ടിവരും. സുലൈമാന്‍ നബി ജിന്നിനെക്കൊണ്ട്‌ പണിയെടുപ്പിച്ചത്‌ കറാഹത്താണെന്നുപോലും ഇവര്‍ക്കോ അല്‍ ഇസ്വ്‌ലാഹുകാര്‍ക്കോ പറയാന്‍ ധൈര്യമുണ്ടാകില്ലല്ലോ” (വിചിന്തനം 2013 25. ജനു. 2013 പേ. 10. റൈറ്റപ്പ്‌)

നാദാപുരത്ത്‌ പിടിച്ചുകെട്ടിയ ജിന്ന്‌

നാദാപുരത്ത്‌ പിടിച്ചുകെട്ടിയ ജിന്ന്‌
പുഴയില്‍ വീണ ആള്‍ക്ക്‌ ശിര്‍ക്കാകാതെ രക്ഷ തേടാന്‍ പറ്റിയ ഹാളിര്‍ ജിന്നിനെ സക്കരിയ്യാ സ്വലാഹി തന്റെ സങ്കല്‍പത്തില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌ നാം വായിച്ചുവല്ലോ? തന്റെ ഈ അപകടവാദത്തിന്‌ ചുവടൊപ്പിക്കാന്‍ പിന്നീട്‌ ഇറക്കുമതി ചെയ്‌ത ഹാളിര്‍ ജിന്നാണ്‌ പുഴയില്‍ ചൂണ്ടയിടുന്നേടത്ത്‌ സുഹൃത്തായി എത്തിയത്‌. മുമ്പ്‌ സുന്നീ വിഭാഗത്തിനായിരുന്നു ഇങ്ങിനെ പലതരം ജിന്നുകളുണ്ടായിരുന്നത്‌. ക്വുര്‍ആനിലും സുന്നത്തിലും പറഞ്ഞതില്‍ ഉപരി അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ ഇത്തരം ജിന്നുകളെയെല്ലാം പണ്ട്‌ മുതലേ മുജാഹിദുകള്‍ ആട്ടിയോടിച്ചിരുന്നതാണ്‌. ഇപ്പോള്‍ ആദര്‍ശപരമായി ഇ.കെ, എ.പി. വിഭാഗം സുന്നികളുമായി ജിന്നുവാദികള്‍ കൈകോര്‍ത്തപ്പോള്‍ മനുഷ്യരോടൊപ്പം ചൂണ്ടയിടുന്ന പുതിയ ജിന്നും ഇറങ്ങി. ഇങ്ങിനെ ഒരു ജിന്നിനെ ഇറക്കുക മാത്രമല്ല സക്കരിയ്യ ചെയ്‌തത്‌. ചൂണ്ടയിടുന്ന സമയത്ത്‌ വെള്ളത്തിലേക്ക്‌ വീഴുമ്പോള്‍ പിടിക്കെടാ ജിന്നേ എന്ന്‌ ജിന്നിനോട്‌ തേടിയാല്‍ അത്‌ ശിര്‍ക്കല്ലെന്നും പറഞ്ഞുകളഞ്ഞു. മുമ്പ്‌ നാദാപുരം ഖണ്‌ഡനം നടക്കുന്ന കാലത്ത്‌ പേരോടിന്റെ കോലത്തില്‍ ഒരു സ്‌ത്രീയുടെ അടുത്ത്‌ ജിന്ന്‌ പോയതും ഹുസൈന്‍ സലഫി അതിനെ പിടിച്ചുകെട്ടിയതും മുജാഹിദുകള്‍ മറന്നിട്ടില്ല. ഇപ്പോള്‍ ഈ ജിന്നിനെ മനുഷ്യരോടൊപ്പം ചൂണ്ടയിടാന്‍ തുറന്നുവിട്ട ഇന്‍സുകളുടെ കൂട്ടത്തില്‍ സലഫിയും ചേര്‍ന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ മുജാഹിദുകള്‍ എങ്ങനെ ഞെട്ടാതിരിക്കും?
പേരോട്‌ സഖാഫിയടക്കമുള്ള സുന്നീ വിഭാഗങ്ങളുമായി സക്കരിയ്യാ സംഘത്തിന്റെ ഉസ്വൂലിലുള്ള ഈ കൂട്ടുകെട്ടാണ്‌ ഇത്തരം ഒരു ജിന്നുവാദത്തിലേക്ക്‌ ഇവരെ എത്തിച്ചതെന്ന്‌ പറഞ്ഞല്ലോ? ഈ കൂട്ടുകെട്ട്‌ വ്യക്തമാക്കുന്ന മാസികയിലെ വരികള്‍ സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ. ഹുസൈന്‍ സലഫി പണ്ട്‌ വാറോലയെന്നു പറഞ്ഞ യാ ഇബാദല്ലാഹി അഗീ സൂനീ എന്ന വിളിയെപ്പറ്റിയാണ്‌ മാസികയുടെ പരാമര്‍ശം. അതിങ്ങനെ: “ഹദീഥില്‍ വന്നിട്ടുള്ള `അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്ന വാചകം അതേപോലെ പറയാനല്ലാതെ മലക്കേ സഹായിക്കണേ, ജിന്നേ സഹായിക്കണേ എന്നിങ്ങനെയോ മറ്റേതെങ്കിലും വ്യക്തികളെയോ പേരെടുത്ത്‌ വിളിച്ചു സഹായം തേടാന്‍ അതില്‍ തെളിവില്ല.” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസംബര്‍) അടിമകളേ സഹായിക്കണേ എന്ന്‌ പറയാന്‍ ഈ വാറോലയില്‍ തെളിവുണ്ടെന്നാണ്‌ ഈ ജിന്നുവാദിയെഴുതുന്നത്‌. ളഈഫായ വാറോലയില്‍ നിന്ന്‌ ഇങ്ങിനെ ഒരു തെളിവ്‌ കിട്ടുമെങ്കില്‍ യാഥാസ്ഥിതിക വിഭാഗങ്ങളോട്‌ മറ്റ്‌ കാര്യങ്ങള്‍ക്ക്‌ തെളിവ്‌ കിട്ടില്ലെന്ന്‌ പറയാന്‍ ജിന്നുവാദികള്‍ക്ക്‌ ധാര്‍മികമായി എന്തവകാശം? ഇതാണ്‌ അടിസ്ഥാനപരമായി പേരോടും സക്കരിയ്യയും തമ്മിലുള്ള സാമ്യം എന്ന്‌ നേരത്തെ വ്യക്തമാക്കിയത്‌. ഹദീഥ്‌ ളഈഫാണെങ്കില്‍ പിന്നെ യാ ഇബാദല്ലാഹി അഈനൂനീ എന്നാണ്‌ വിളിക്കേണ്ടതെന്ന ആശയവും അതില്‍നിന്ന്‌ ലഭിക്കുകയില്ല. ഇനി ആശയം ലഭിക്കും എന്ന്‌ പറഞ്ഞ്‌ ഹദീഥ്‌ ളഈഫാണെന്ന്‌ പറഞ്ഞാല്‍ അതോടുകൂടി അതിലുള്ള ആശയം പൊളിയുകയും ചെയ്‌തു. എങ്ങിനെയായാലും ളഈഫ്‌ കൊണ്ട്‌ മതത്തില്‍ നമുക്ക്‌ സ്വീകാര്യമായ ഒരാശയമോ വിശ്വാസമോ ലഭിക്കുകയില്ല തന്നെ.
വിഷയത്തിലേക്ക്‌ കടക്കുംമുമ്പ്‌ ജിന്നുവാദികളുടെ ഒരു ജഹാലത്ത്‌ കൂടി ഇവിടെ ഉദ്ധരിക്കട്ടെ. “ജിന്നുകളോടും മലക്കുകളോടും മറ്റു സൃഷ്‌ടികളോടും പ്രാര്‍ത്ഥനയും സഹായാര്‍ത്ഥനയും നടത്തുന്ന വിഷയം ശിര്‍ക്കാണെന്ന്‌ തുറന്ന്‌ പ്രഖ്യാപിച്ചവരാണ്‌ മേല്‍ പരാമര്‍ശിക്കപ്പെട്ട പണ്‌ഡിതരൊക്കെയും. എന്നാല്‍ യാ ഇബാദല്ലാഹി അഈനൂനീ എന്ന വാക്യം ഉള്‍ക്കൊള്ളുന്ന ഹദീഥിന്റെ വിഷയത്തില്‍ അവര്‍ പറഞ്ഞിട്ടുള്ള വീക്ഷണം പ്രാര്‍ത്ഥനയോ ആരാധനയോ ആയി ബന്ധപ്പെട്ടതല്ലെന്ന്‌ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.” (അല്‍ ഇസ്വ്‌ലാഹ്‌ 2012 ഡിസംബര്‍) നോക്കൂ, ഒരേ ഖണ്‌ഡികയില്‍ തന്നെയാണ്‌ വൈരുദ്ധ്യവും നുണയും ഒന്നിച്ചുവന്നത്‌. സഹായാര്‍ത്ഥന ശിര്‍ക്കാണെന്ന്‌ പറഞ്ഞ അതേ ഖണ്‌ഡികയില്‍ തന്നെ യാ ഇബാദല്ലാഹി അഗീനൂനീ എന്നത്‌ പ്രാര്‍ത്ഥനയും ശിര്‍ക്കല്ലെന്നും എഴുതുന്നു. അല്ല, കൂട്ടരേ, നിങ്ങള്‍ക്കെന്ത്‌ പറ്റിപ്പോയി? ജിന്നുകളോടും മലക്കുകളോടും ജിന്നേ, മലക്കേ രക്ഷിക്കണേ എന്ന്‌ പറയുന്നതും യാ ഇബാദല്ലാഹി അഗീനൂനീ എന്ന്‌ പറയുന്നതും രണ്ടും സഹായാര്‍ത്ഥന തന്നയല്ലേ? എന്നിരിക്കെ ഒന്നെങ്ങിനെ ശിര്‍ക്കും മറ്റേത്‌ തൗഹീദുമായി? ജിന്നുകളേയും മലക്കുകളേയും രക്ഷക്ക്‌ ജിന്നേ, മലക്കേ എന്ന്‌ വിളിക്കുന്നത്‌ മാത്രമാണോ കുഴപ്പം? പേര്‌ പറയാതെ അടിമകളേ എന്നും മറ്റും അവരോട്‌ രക്ഷക്ക്‌ തേടിയാല്‍ ശിര്‍ക്ക്‌ വരില്ല എന്നാണോ നിങ്ങളുടെ തൗഹീദ്‌? എങ്കില്‍ ഇത്‌ യാഥാസ്ഥിതികര്‍ക്ക്‌ മറ്റൊരു വിധത്തില്‍ ഏണി വെച്ചുകൊടുക്കലായി. ഇനി മീക്കാഈലേ എന്ന്‌ പേര്‌ വിളിക്കാതെ അടിമേ എന്ന്‌ വിളിച്ച്‌ മലക്കിനോട്‌ മഴതേടിയാല്‍ ശിര്‍ക്കല്ലെന്ന്‌ യാഥാസ്ഥിതികന്മാര്‍ പറഞ്ഞാലോ? അല്ലാഹുവിന്‌ പുറമെ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിയാത്ത അദൃശ്യ ശക്തികളെയും മരിച്ചവരെയും നാം രക്ഷക്കുവേണ്ടി എങ്ങിനെ വിളിച്ചാലും അതവരോടുള്ള പ്രാര്‍ത്ഥനയും ശിര്‍ക്കും തന്നെയാണ്‌. ഉത്തരം ചെയ്‌തു സഹായിക്കാന്‍ അല്ലാഹു കഴിവ്‌ നല്‍കാത്ത ശക്തികളോട്‌ യാ ഇബാദല്ലാഹി അഗീനൂനീ എന്ന്‌ വിളിച്ചുതേടിയാലും അവര്‍ക്ക്‌ ഉത്തരം ചെയ്യാന്‍ കഴിയില്ല.
ജിന്ന്‌ മലക്ക്‌ എന്നീ അദൃശ്യ ശക്തികളോട്‌ അഭൗതികവും ശിര്‍ക്കുമില്ലാതെ സഹായം തേടുക എന്ന ഒരു തസ്‌തിക പടച്ചുണ്ടാക്കാന്‍ ഫൈസല്‍ മുസ്‌ല്യാര്‍ തന്റെ `പ്രാര്‍ത്ഥന, തൗഹീദ്‌ വിവാദങ്ങളും വസ്‌തുതകളും’ എന്ന പുസ്‌തകത്തില്‍ കുഞ്ഞീതു മദനിയുടെ പുസ്‌തകത്തില്‍ പറഞ്ഞ ഇബാദത്തിന്റെ വിശദീകരണം എടുത്തുദ്ധരിച്ചിട്ടുണ്ട്‌. അതുദ്ധരിച്ചാല്‍ തന്റെ ശിര്‍ക്കന്‍ വാദത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ കഴിയും എന്ന മിഥ്യാധാരണ കൊണ്ടാണ്‌ അദ്ദേഹം ഇതുദ്ധരിച്ചുനോക്കിയത്‌. അതിന്റെ ആദ്യഭാഗംതന്നെ നമുക്ക്‌ പരിശോധിക്കാം. “ഇബാദത്ത്‌ എന്നത്‌ വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്‌. അഭൗതികമായ മാര്‍ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക്‌ കഴിവുണ്ട്‌ എന്ന വിശ്വാസമാണ്‌ ഇബാദത്തിന്റെ ഉറവിടം.” (പേജ്‌ 11) മുസ്‌ല്യാരേ, ഇപ്പറഞ്ഞത്‌ പോലെയുള്ള വിശ്വാസം ഒന്നുമില്ലാതെ, തന്റെ വിളികേട്ട്‌ ഉത്തരം ചെയ്‌ത്‌ സഹായിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ മനുഷ്യരായ നമുക്ക്‌ അദൃശ്യരും അഭൗതികരുമായ ജിന്നിനേയും മലക്കിനേയും ഒരാള്‍ സഹായത്തിന്‌ വിളിച്ചാല്‍ അതും ഇബാദത്തിന്റെ ഉറവിടമാകും. ആരാധനയും പ്രാര്‍ത്ഥനയും എന്താണെന്ന്‌ പഠിപ്പിച്ച കുഞ്ഞീതു മദനി അതുകൊണ്ടാണ്‌ ചുരത്തിലെ ആറാംവളവില്‍ നിന്ന്‌ മനുഷ്യരുടെ സര്‍വ്വ കഴിവുകളും നിയന്ത്രണവും വിട്ട്‌ വാഹനം അപകടത്തില്‍പെട്ടാല്‍ പിന്നെ വിളിയുടെ കാര്യത്തില്‍ അല്ലാഹുവോട്‌ മാത്രം എന്ന തൗഹീദ്‌ പഠിപ്പിച്ചത്‌. ഫൈസലിനെ പോലെയും അദ്ദേഹത്തേക്കാളും ജിന്നുകളേയും മലക്കുകളേയും അവരുടെ കഴിവുകളേയും മനസ്സിലാക്കിയത്‌ കുഞ്ഞീതു മദനിയായിരുന്നു. അവരുടെ കഴിവുകളും പ്രവൃത്തികളുമെല്ലാം മനുഷ്യ കഴിവുകള്‍ക്കപ്പുറമാണെന്നും അദ്ദേഹത്തിന്നറിയാമായിരുന്നു. എന്നിട്ടും തേട്ടത്തിന്റെ കാര്യത്തില്‍ മനുഷ്യകഴിവു കഴിഞ്ഞാല്‍ ശിര്‍ക്കല്ലാതെ നമുക്ക്‌ വിളിക്കാന്‍ പറ്റിയ അദൃശ്യ ശക്തി അല്ലാഹുവിനെയല്ലാതെ ഏതെങ്കിലും ജിന്നിനെയോ മലക്കിനെയോ അദ്ദേഹം കണ്ടിരുന്നില്ല.
അല്ലാഹുവിന്‌ പുറമെ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്യാനുള്ള ശക്തി ജിന്നിനോ മലക്കിനോ ഉണ്ടായിരുന്നുവെങ്കില്‍ മേല്‍പറഞ്ഞ അപകടത്തില്‍ ആ വാഹനത്തിലുള്ളവര്‍ അല്ലാഹുവിനെയും അവനെ കൂടാതെ മറ്റു ചിലര്‍ ജിന്നുകളേയും മലക്കുകളേയും വിളിച്ചാല്‍ അതെല്ലാം തൗഹീദിന്‌ വിധേയമാകുമായിരുന്നു. പക്ഷെ അതല്ലല്ലോ ഇവിടെ നാം പഠിപ്പിച്ച തൗഹീദ്‌. അതിരിക്കട്ടെ, കുഞ്ഞീതുമദനിയടക്കം പഴയകാല മുജാഹിദ്‌ നേതാക്കള്‍ക്കൊന്നും പരിചയമില്ലാത്ത പിഴച്ച വാദമാണ്‌ അല്ലാഹു അല്ലാത്ത അദൃശ്യശക്തികളെ വിളിച്ചുതേടുന്ന കാര്യത്തില്‍ സക്കരിയ്യാ സ്വലാഹി പുറത്തുവിട്ടിരിക്കുന്നത്‌. അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയുടെ ശിര്‍ക്കന്‍ വാദത്തെ ന്യായീകരിക്കുംതോറും ഇവര്‍ പുതിയ പുതിയ ശിര്‍ക്കന്‍ വാദങ്ങള്‍ പൊതുജനസമക്ഷം പറഞ്ഞുകൊണ്ടിരിക്കുകയാണ്‌. എന്നിട്ടും കണ്ണടച്ച്‌ ഒരു വിഭാഗം പ്രചരിപ്പിച്ചുനടക്കുന്നു സക്കരിയ്യക്ക്‌ ജിന്നുകളോട്‌ തേടിയാല്‍ ശിര്‍ക്കല്ലെന്ന വാദമില്ലെന്ന്‌. ഈ നുണവീരന്മാരുടേയും കൂടി അറിവിലേക്കാണ്‌ സക്കരിയ്യാ സ്വലാഹിയുടെ ചൂണ്ടലിടുന്ന ജിന്നിനെ ഇവിടെ ഉദ്ധരിക്കുന്നത്‌.
സ്വലാഹി പറയുന്നു: “ഞങ്ങള്‍ മറുപടി പറഞ്ഞില്ലെങ്കില്‍ അതായിരിക്കും, കണ്ടോ ഉത്തരമില്ലാ എന്നായിരിക്കും. പിന്നെ അത്‌ ശിര്‍ക്കാണെന്ന്‌ പറഞ്ഞാലോ? എന്റെ ശബ്‌ദം കേള്‍ക്കുന്ന പരിധിയിലുള്ള ഒരു ജിന്ന്‌, ബെടണ്ടെങ്കില്‍ ആ ജിന്ന്‌ എന്റെ കൈ പിടിക്കട്ടെ എന്നേ ഞാനുദ്ദേശിച്ചിട്ടുള്ളൂ. എന്റെ മനസ്സില്‍ പ്രാര്‍ത്ഥനയില്ല. ഒരു ഉദാഹരണം പറയാം. നിങ്ങളും ഒരു ജിന്നുംകൂടി മീന്‍ പിടിക്ക്യാണ്‌. ചൂണ്ടല്‍ ഇടുകയാ. അപ്പോ ജിന്ന്‌ സുഹൃത്ത്‌ അങ്ങനെ വര്‍ത്താനം പറഞ്ഞിരിക്ക്‌ണ നേരത്ത്‌ ഒരു മീന്‍ കൊത്തി. വലിച്ചു. നിങ്ങളതില്‍ `പ്ലും’ വീണു. എടാ പിടിക്കെടാ ജിന്നേ എന്ന്‌ പറഞ്ഞു. അത്‌ ശിര്‍ക്കാ? അതുപോലൊത്ത ഒരു സംഗതിയാണ്‌ പറഞ്ഞത്‌. അത്‌ ശിര്‍ക്കാണെന്ന്‌ ആരെങ്കിലും പറയോ? ഇത്രയേ ഉള്ളൂ അതില്‍.” (പ്രഭാഷണത്തിന്റെ ശബ്‌ദരേഖ കൈവശമുണ്ട്‌.) ജിന്നിനോടും മലക്കിനോടും തേടിയാല്‍ ശിര്‍ക്കാവുകയില്ലെന്ന വാദം സക്കരിയ്യക്കും ടീമിനും ഇല്ലെന്ന്‌ സി.പി. സലീമിനെ പോലുള്ളവര്‍ പറയുമ്പോള്‍ ഈ വരികളെക്കുറിച്ചും പ്രതികരിക്കണം. ഇവിടെ വെള്ളത്തില്‍ വീണ മനുഷ്യന്‍ ജിന്നിനോട്‌ പിടിക്കാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ സക്കരിയ്യാ പറഞ്ഞത്‌ നിങ്ങള്‍ക്ക്‌ നിഷേധിക്കുവാന്‍ കഴിയുമോ? വെള്ളത്തില്‍നിന്ന്‌ പിടിക്കെടാ എന്ന്‌ പറഞ്ഞാല്‍ സഹായിക്കുന്ന നമ്മോടൊപ്പം ചൂണ്ടലിടുന്ന ഈ ജിന്ന്‌ സുഹൃത്ത്‌ ഏതാണ്‌? ജിന്ന്‌ എന്ന അദൃശ്യ സൃഷ്‌ടിയെക്കുറിച്ച്‌ ഇങ്ങിനെ ഒരു വിശ്വാസം എവിടെയാണ്‌ പറഞ്ഞത്‌?
ഇത്‌ ആദര്‍ശബാഹ്യമായ സംഘടനാപ്രശ്‌നത്തിലൊതുക്കി അബ്‌ദുറഹ്‌മാന്‍ സലഫിയുടെ തലയില്‍ കെട്ടിവെക്കാവുന്ന കാര്യമല്ലെന്ന്‌ മാന്യ വായനക്കാര്‍ക്ക്‌ ബോധ്യമായില്ലേ? ശിര്‍ക്കും തൗഹീദുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയമാണിത്‌. മനുഷ്യരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അദൃശ്യരും അഭൗതികരുമായ ജിന്നുകളോടും മലക്കുകളോടും തേടുന്നത്‌ ശിര്‍ക്കല്ലെന്ന്‌ പറയണമെങ്കില്‍ ആദ്യം ഇങ്ങനെ കഴിവുള്ള അദൃശ്യര്‍ അല്ലാഹുവിന്‌ പുറമെ വേറെയും ഉണ്ടെന്ന വിശ്വാസം നമുക്ക്‌ തെളിയേണ്ടതല്ലേ? അതില്ലാതെ ഇങ്ങിനെ ഒരു വിശ്വാസം വെച്ചുപുലര്‍ത്തിയാല്‍ അതെങ്ങിനെ ശിര്‍ക്കല്ലെന്ന്‌ പറയും? ഭൗതികമായി ശാസ്‌ത്രത്തിനും പ്രാമാണികമായി മതത്തിനും കണ്ടെത്താന്‍ കഴിയാത്ത ഒരു ശക്തി ആര്‍ക്കെങ്കിലും ഉണ്ടെന്ന്‌ ഒരാള്‍ സങ്കല്‍പിക്കുകയും മറ്റുള്ളവര്‍ ആ ശക്തിയില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ അവിടെയാണ്‌ അങ്ങേയറ്റത്തെ താഴ്‌മ വരുന്നത്‌. നേരത്തെ വിശദീകരിച്ചതുപോലെ രണ്ട്‌ നിലക്കും തെളിയിക്കാന്‍ കഴിയാത്ത ഒരു കഴിവ്‌ ജിന്നുകളില്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാലും മലക്കുകളില്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാലും അതെല്ലാം അങ്ങേയറ്റത്തെ താഴ്‌മയാണ്‌. ചൂണ്ടയിടുന്ന ആള്‍ വെള്ളത്തില്‍ വീണാല്‍ എന്റെ കൈ പിടിക്കെടാ എന്ന്‌ നമുക്ക്‌ രക്ഷതേടാവുന്ന ജിന്ന്‌ എന്ന അദൃശ്യ ശക്തിയെ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.